Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

''അർബാസിനെ ഒരിക്കലും മറക്കാനാവില്ല, വിവാഹമോചനം വിഷമകരം''

Malaika Arora Khan മലൈക അറോറ

സിനിമാ മേഖലയിലുള്ളവർ വിവാഹ മോചിതരാകുമ്പോൾ മുൻപിൻ നോക്കാതെ കുറ്റപ്പെടുത്തുന്നവർ ധാരാളമാണ്. ഒരു വ്യക്തികൾ എന്ന നിലയിൽ അവർക്കൊന്നിച്ചു പോകാൻ കഴിയുന്നില്ലെന്നു ബോധ്യം വരുമ്പോഴാണ് വിവാഹമോചിതരാകുന്നതെന്നു മനസ്സിലാക്കാതെ പണത്തിനു വേണ്ടിയാണെന്നും അഹങ്കാരം കൊണ്ടാണെന്നുമൊക്കെ കുറ്റപ്പെ‌ടുത്തുന്നവരാണ് ഏറെയും. നടൻ അർബാസ് ഖാനിൽ നിന്ന് വിവാഹ മോചനം നേടിയതിനെത്തുടർന്ന് നടി മലൈക അറോറയും ഇത്തരത്തിൽ‌ ഏറെ പഴികൾ കേട്ടിരുന്നു. 

ഇപ്പോഴിതാ ആദ്യമായി തന്റെ വിവാഹമോചനത്തെയും തുടർന്നുള്ള ജീവിതത്തെയുംകുറിച്ച് ംനസ്സു തുറന്നിരിക്കുകയാണ് മലൈക. പിരിഞ്ഞെങ്കിലും അർബാസ് തനിക്കെത്രത്തോളം പ്രിയപ്പെട്ടതാണെന്നു പറയുകയാണ് മലൈക. എത്രകാലം കഴിഞ്ഞാലും അർബാസിനു തന്റെ ജീവിതത്തിൽ വലിയ സ്ഥാനം ഉണ്ടാകുമെന്നും മലൈക പറയുന്നു.

Malaika Arora വിവാഹമോചനം ആരെ സംബന്ധിച്ചും അത്ര എളുപ്പം തരണം ചെയ്യാവുന്ന കാര്യമല്ലെന്നും അതിലൂടെ കടന്നു പോയവർക്കു മാത്രമേ അതിന്റെ വി​ഷമം മനസ്സിലാകൂ എന്നും മലൈക പറഞ്ഞു...

''അർബാസ് എന്റെ കുടുംബത്തിന്റെ ഭാഗമാണ്, എന്റെ കുഞ്ഞിന്റെ അച്ഛനാണ്. പിരിയാനിടയായ കാരണങ്ങൾ അതുപോലെ തന്നെ നിലനിൽക്കും, അതു വ്യക്തിപരമാണ്. എങ്കിലും അർബാസിനെ കാണുന്നത് എന്റെ മകനെ സന്തുഷ്ടനാക്കുന്ന കാര്യമാണ്, അതിലൂടെ ഞാനും സന്തുഷ്ടയാകുന്നു. ഞങ്ങൾക്കിടയിൽ എന്തൊക്കെ സംഭവിച്ചാലും സഹോദരി അമൃതയ്ക്ക് അർബാസ് സഹോദരനെ പോലെയാണ്, അച്ഛനമ്മമാർക്ക് അദ്ദേഹം മകനെപ്പോലെയാണ്. ''-മലൈക പറഞ്ഞു. 

പിരിഞ്ഞത് വൈകാരികമായി തളർത്തിയിരുന്നെന്നും എന്നാൽ അദ്ദേഹം ഇപ്പോഴും തനിക്ക് പ്രാധാന്യമുള്ളയാണെന്നും മലൈക പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ജീവിതം ഏതെല്ലാം വഴികളിലൂടെ പോയാലും അർബാസിനു തന്റെ ജീവിതത്തിൽ പ്രധാന സ്ഥാനമുണ്ടാകും. വിവാഹമോചനം ആരെ സംബന്ധിച്ചും അത്ര എളുപ്പം തരണം ചെയ്യാവുന്ന കാര്യമല്ലെന്നും അതിലൂടെ കടന്നു പോയവർക്കു മാത്രമേ അതിന്റെ വി​ഷമം മനസ്സിലാകൂ എന്നും മലൈക പറഞ്ഞു. 

malaika-husband-1 എന്തൊക്കെ സംഭവിച്ചാലും ജീവിതം ഏതെല്ലാം വഴികളിലൂടെ പോയാലും അർബാസിനു തന്റെ ജീവിതത്തിൽ പ്രധാന സ്ഥാനമുണ്ടാകും...

അടുത്തിടെ അർബാസിൽ നിന്നു ജീവനാംശം നേടാൻ വേണ്ടിയാണ് താൻ വിവാഹമോചിതയായെന്ന് സമൂഹമാധ്യമത്തിലൂടെ ആരോപിച്ചയാൾക്കെതിരെ ചുട്ട മറുപടിയുമായി മലൈക രംഗത്തെത്തിയിരുന്നു.   ഇത്തരം സംഭാഷണങ്ങളിൽ സാധാരണ താൻ ഇടപെടാറില്ലെന്നും കാരണം അതു തന്റെ മാന്യതയ്ക്കു ചേർന്നതല്ലെന്നും പക്ഷേ  ഇത്രയ്ക്കും പറഞ്ഞതുെകാണ്ടാണ് ഇടപെട്ടതെന്നും അന്നു മലൈക പറഞ്ഞിരുന്നു. വെറുതെയിരുന്നു മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെട്ട് വിധികൾ പുറപ്പെ‌ടുവിക്കുക എന്നതൊഴിച്ചാൽ തന്നെക്കുറിച്ച് അയാൾക്ക് ഒന്നും അറിയില്ലെന്നും താങ്കൾ പോയി പണി നോക്കൂ അതല്ലാതെ മറ്റൊന്നും ജീവിതത്തിൽ ചെയ്യാനില്ലെന്നുമാണ് അന്നു മലൈക മറുപടി നൽകിയത്.

കഴിഞ്ഞയാഴ്ച അർബാസിന്റെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് മലൈക അദ്ദേഹത്തിന് ആശംസകൾ നേരുകയും ആഘോഷിക്കുകയും ചെയ്തിരുന്നു. ഇരുവരും പിരിഞ്ഞെങ്കിലും മകന്റെ ആവശ്യങ്ങൾക്കു വേണ്ടി ഒന്നിച്ചു നിൽക്കുകയും കുടുംബ വിരുന്നുകളിൽ ഒരുമിച്ചു പങ്കെടുക്കുകയും ചെയ്യാറുണ്ട്. 1998ൽ വിവാഹിതരായ മലൈകയും അർബാസും കഴിഞ്ഞ വര്‍ഷമാണ് വിവാഹ മോചിതരാകുന്ന വിവരം ലോകത്തെ അറിയിച്ചത്. ഏതാനും മാസങ്ങൾക്കു മുമ്പ് ഇരുവരും നിയമപരമായി വിവാഹ മോചിതരാവുകയും ചെയ്തിരുന്നു. 

Read more: Malayalam Lifestyle Magazine