Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രിയാ നീ എവിടെയാണ്, അവൻ നിന്നെ വഞ്ചിക്കുകയാണ്, വൈറലായി കുറിപ്പ്

Aishwarya Sharma ഐശ്വര്യ ശർമ

ആത്മാർഥമായി ഒരാളെ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസം നേടിയെടുത്ത് അയാളറിയാതെ മറ്റൊരാളെയും സ്വന്തമാക്കാൻ ശ്രമിച്ചാലോ? അത്തരത്തിൽ ചെയ്യുന്നവർക്കെല്ലാം ഒരു മുന്നറിയിപ്പാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു ഫേസ്ബുക് കുറിപ്പ്. കാമുകിയെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന കാമുകന്റെ മുഖംമൂടി പിച്ചിച്ചീന്തിയിരിക്കുകയാണ് ഒരു യുവതി. ഐശ്വര്യ ശർമ എന്ന ആ മിടുക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് നിമിഷനേരംകൊണ്ടാണ് വൈറലായത്.

അന്ധേരിയിലെ ഒരു ഹോട്ടലിൽ ഇരിക്കുന്നതിനിടെയാണ് സുപ്രിയ കാമുകിയെ വഞ്ചിക്കുന്ന ആ കാമുകനെ കണ്ടത്. താൻ കാമുകിയെ വഞ്ചിക്കുകയും മറ്റൊരു പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതുമൊക്കെയായിരുന്നു അവരുടെ സംഭാഷണത്തിലുണ്ടായിരുന്നത്. എന്നാൽ ഇക്കാര്യം ഐശ്വര്യയെ തെല്ലൊന്നുമല്ല അസ്വസ്ഥയാക്കിയത്. അപ്പോൾ തന്നെ വഞ്ചകനായ കാമുകന്റെ യഥാർഥ മുഖം യുവതിയെ അറിയിക്കണമെന്നു തീരുമാനിച്ച ഐശ്വര്യ യുവതിയുടെ പേരിൽ ഒരു ഹാഷ്ടാഗ് കാംപയിനിങ് തന്നെ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ കാമുകിക്കും ഐശ്വര്യക്കും പിന്തുണയുമായി നിരവധി പേർ എത്തുകയും ചെയ്തു.

അന്ധേരിയിലെ ഒരു ഹോട്ടലില്‍ ഇരിക്കുന്നതിനിടെയാണ് താൻ ആ സംഭാഷണം കേട്ടതെന്ന് ഐശ്വര്യ കുറിപ്പിൽ പറയുന്നു. തനിക്കു സമീപത്തായിരുന്ന രണ്ടു യുവാക്കളുടെ സംഭാഷണം ഇപ്രകാരമായിരുന്നു. '' ബ്രോ ഞാൻ സുപ്രിയയെ വിട്ട് കഴിഞ്ഞ രാത്രിയിൽ നിധിക്കൊപ്പം ആയിരുന്നു ''. അപ്പോൾ തന്നെ മറുപടിയായി കേട്ടുനിന്ന യുവാവ് കൊള്ളാം ഇക്കാര്യം സുപ്രിയ കണ്ടുപിടിക്കില്ലെന്നും പറയുന്നതുകേട്ടു. ഇതു കേട്ടു പ്രകോപിതയായ ഐശ്വര്യ സുപ്രിയ എന്ന പെൺകുട്ടിയെ രക്ഷപ്പെടുത്തണമെന്നു കരുതിയാണ് കുറിപ്പിട്ടത്. 

സുപ്രിയ ഇക്കാര്യം കണ്ടുപിടിക്കുമെന്നു പറഞ്ഞാണ് ഐശ്വര്യ കുറിപ്പിട്ടത്. ഹലോ സുപ്രിയാ താങ്കളുടെ കാമുകന്റെ പേര് അമാൻ എന്നും ബുധനാഴ്ച രാത്രി താങ്കൾക്കൊപ്പമുണ്ടായിരിക്കുമെന്നു പറഞ്ഞ് വഞ്ചിക്കുകയും ചെയ്ത അയാളെ വിശ്വസിക്കരുതെന്നും പറഞ്ഞു. കട്ടിക്കണ്ണടയും വലിക്കുന്ന സിഗരറ്റിനേക്കാൾ മെലിഞ്ഞവനുമാണ് അയാൾ എന്ന് ഐശ്വര്യ കുറിപ്പിൽ പറയുന്നു. അമാൻ എന്നു പേരുള്ള കാമുകനുള്ള എല്ലാ സുപ്രിയമാരും ഒന്നു ശ്രദ്ധിച്ചിരിക്കണമെന്നും ഐശ്വര്യ പറഞ്ഞു. മുംബൈയിൽ അറിയുന്ന എല്ലാ സുപ്രിയമാർക്കും ഈ കുറിപ്പ് പങ്കുവെക്കൂ എന്നു പറഞ്ഞുകൊണ്ട‌ാണ് ഐശ്വര്യ അവസാനിപ്പിക്കുന്നത്.

എന്തായാലും കുറിപ്പു വൈറലായതോടെ സുപ്രിയ എന്ന പെൺകുട്ടിയുടെ ജീവിതം അപകടത്തിലാകാതിരിക്കാൻ തങ്ങളുണ്ടെന്നു പറഞ്ഞ് പലരും രംഗത്തെത്തി. ചിലരാകട്ടെ സുപ്രിയമാരെ മെൻഷൻ ചെയ്തു തങ്ങൾക്കൊരു അമാനെയും അറിയില്ലെന്ന മറുപടി ലഭിച്ച് പണിയും വാങ്ങിക്കൂട്ടി. പക്ഷേ ഇതിനിടയിൽ പെൺകുട്ടിയെ വിമർശിച്ചു രംഗത്തെത്തിയവരും ഉണ്ട്. തീർത്തും സ്വകാര്യമായ സംഭാഷണത്തെ പരസ്യപ്പെടുത്തിയതു ശരിയായില്ലെന്നും വാലന്റൈൻസ് ദിനത്തിലെ സദാചാര പോലീസിങ് പോലൊരു പരിപാടിയായി യുവതി ചെയ്തതെന്നു പറഞ്ഞു മുറവിളി കൂട്ടുന്നവരുമുണ്ട‌്.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam