ലിംഗമാറ്റ ശസ്ത്രക്രിയയുടെ പേരിൽ ശാരീരിക സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്ന ഭിന്നലിംഗക്കാരുടെ എണ്ണം ഇന്ത്യയിൽ വർധിക്കുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ വിജയിക്കില്ലെന്നത് മറച്ചുവച്ച് ഇവരെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതിനു പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നു. തുടർചികിൽസയ്ക്ക് അവസരമില്ലാതെ, പറ്റിക്കപ്പെട്ടത് പുറത്തുപറയാനാകാതെ ജീവച്ഛവമായി നരകിക്കുന്നവരിൽ മലയാളികളും ധാരാളം.
സ്ത്രീയുടെ ശരീരവും പുരുഷന്റെ മനസുമായി ജീവിക്കുന്നതിനാൽ ഇവളെ സോനു എന്ന് വിളിക്കാം. ശാരീരികമായും ആണായി മാറുക എന്ന ആഗ്രഹമാണ് ലിംഗമാറ്റ ശസ്ത്രക്രിയ തിരഞ്ഞെടുക്കാൻ കാരണം. ശസ്ത്രക്രിയുടെ ആദ്യപടിയായി മാറിടം മുറിച്ചുമാറ്റി. അടുത്ത കടമ്പ ഗർഭപാത്കം നീക്കംചെയ്യുകയാണ്. എന്നാൽ മാറിടം മുറിച്ചുമാറ്റുന്നതുവരെ ഈ ആശുപത്രിയിൽ അതിന് സൗകര്യമില്ലെന്ന വിവരം സോനുവിൽ നിന്ന് അധികൃതർ മറച്ചുവച്ചു.
ഈ ഞെട്ടലിൽ നിന്ന് സോനു മാറുന്നതിനു മുൻപേ ഇടിവെട്ടുപോലെ അടുത്ത പ്രഹരമേറ്റു. പ്രധാന ഇനമായ പുരുഷലിംഗം ക്രിത്രിമായി വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ രാജ്യത്തൊരിടത്തുമില്ല. ലൈംഗികതയിൽ മാറ്റംവരുത്തുന്ന ചികിൽസയും പുസ്തകത്തിൽ മാത്രമേയുള്ളൂ. ചുരുക്കത്തിൽ വൻ തുക കെട്ടിവച്ച് ഒന്നിനുമല്ലാതെ മാറിടം മുറിച്ചുകളഞ്ഞുതുമാത്രം മിച്ചം
സ്വന്തം ശരീരത്തിനുള്ളില്‍ വീര്‍പ്പുമുട്ടിയ സോനു 2004ല്‍ തിരുവനന്തപുരത്ത് നിന്നും െബംഗളൂരുവിലേക്ക് നാടുവിട്ടു.സോനുവിനെ പോലെ ശരീരം തടവറയായി കാണുന്ന ആയിരങ്ങള്‍ ലിംഗമാറ്റ ശസ്ത്രിക്രിയ നടത്താന്‍ ആഗ്രഹിക്കുന്നുണ്ട് പക്ഷെ ആണിനും പെണ്ണിനും ചികിത്സയുള്ള നാട്ടില്‍ ഭിന്നലംഗ വിഭാഗങ്ങള്‍ ചികിത്സയുടെ പേരില്‍ തട്ടിപ്പിനിരയാവുകയാണ്.
അതേസമയം, ഭിന്നലിംഗക്കാരെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നത് ഇവർക്കിടയിൽ തന്നെ പ്രവർത്തിക്കുന്ന മാഫിയയാണ്. ബാഹ്യസമര്‍ദ്ദത്തിന് വിധേയരായി ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാവുന്നവര്‍ സമ്പത്തും ആരോഗ്യവും നശിച്ച് പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന അവസ്ഥയിലാണ് ജീവിക്കുന്നത്.
പുരുഷന്റെ മനസാണെങ്കിലും നാട്ടിൽ സ്ത്രീയുടെ ബാഹ്യരൂപത്തിലാണ് എബിൻ നാട്ടിൽ ജീവിച്ചത്. മനസും ശരീരയും ഒരേ ലിംഗാവസ്ഥയിലെത്തിക്കണമെന്ന മോഹത്തെ ആളിക്കത്തിച്ചത് ഇതേ വിഭാഗത്തിൽപ്പെട്ട ചിലരാണ്. ബെംഗളൂരു കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന മാഫിയ എബിയെ നിരന്തരം പിന്തുടർന്നതോടെ ശസ്ത്രിക്രിയയക്ക് തയാറായി ബെംഗളൂരുവിലെത്തി. അൻപതിനായിരത്തിലധികം രൂപ കെട്ടിവച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ആദ്യം ഹോർമോൺ ചികിൽസ. അതോടെ മുഖത്ത് മീശയും താടിയും വളർന്നു. തുടർന്ന് മാറിടം മുറിച്ചനീക്കി.
കോട്ടയത്ത് നിന്നും തൃശ്ശൂരിലെത്തി അവിടെ നിന്നുമാണ് ചില സംഘടനകള്‍ വഴി െബംഗളൂരുവിലെത്തുന്നത്. തിരിച്ച് നാട്ടില്‍ പോകണമെന്നുണ്ടെങ്കിലും എബിനെ വീട്ടുകാര്‍ സ്വീകരിച്ചാലും നാട്ടുകാര്‍ അംഗീകരിക്കില്ല. ശസ്ത്രക്രിയ ഭാഗികമായി മാത്രമേ നടത്തിയിട്ടുള്ളു. ഇനിയുള്ള രണ്ട് ഘട്ടങ്ങള്‍ വിജയിക്കാനുള്ള സാധ്യതയുമില്ല , ഇതുവരെ പെൺരൂപത്തിൽ നാട്ടിൽ കഴിഞ്ഞ എബിന് ഇനി മീശയും താടിയുമുള്ള ആളായി നാട്ടിൽ പകൽവെളിച്ചത്തിൽ ഇറങ്ങാനുമാകില്ല