ലൈവ് വീഡിയോ സ്ട്രീമിംഗ് ആപ്പായ പെരിസ്‌കോപ്പിലൂടെ പാരിസില്‍ യുവതി ആത്മഹത്യ ചെയ്യുന്നത് ആയിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം തത്സമയം കണ്ടത്. സംഭവം സൃഷ്ടിച്ച ഷോക്കിൽ നിന്നും വിട്ടു മാറാത്തത് കൊണ്ട് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഇത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. പാരീസിനെ ഒന്നടങ്കം നടുക്കിയ സംഭവത്തിൽ സബര്‍ബന്‍ ട്രെയ്‌നിന് മുന്നില്‍ ചാടിയായിരുന്നു യുവതി ആത്മഹത്യ ചെയ്തത്.
ആത്മഹത്യ ചെയ്ത യുവതിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം ലൈവായി ആയിരക്കണക്കിന് പേര്‍ പെരിസ്‌കോപ്പ് ആപ്പിലൂടെ കാണുകയും ചെയ്തു. ലൈംഗിക പീഡനത്തിരയായതിനെത്തുടര്‍ന്നാണ് തന്റെ ആത്മഹത്യ എന്ന് യുവതി വീഡിയോയില്‍ പറയുന്നുണ്ട്. ആരാണ് പീഡിപ്പിച്ചതെന്നും വീഡിയോയിലൂടെ യുവതി പറയുന്നത് വ്യക്തമാണ്.
ദക്ഷിണ പാരിസിലെ ഈഗ്ലി മേഖലയിലെ പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. എന്തിനാണ് യുവതി ആപ്പിലൂടെ തന്റെ ആത്മഹത്യ ജനങ്ങളെ കാണിച്ചത് എന്നാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. പെരിസ്‌കോപ്പിലൂടെ ആത്മഹത്യ വീഡിയോ കണ്ട ഒരാളാണ് പൊലീസിനെ വിവരമറിയിച്ചത്. തങ്ങളുടെ ട്വിറ്റര്‍ എക്കൗണ്ടിലൂടെ വീഡിയോ ലൈവായി പുറത്തുവിടാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് പെരിസ്‌കോപ്പ്. 2016 മാര്‍ച്ചിലാണ് ഈ ആപ്പ് ആദ്യമായി പുറത്തിറങ്ങിയത്.