കുട്ടനാട്ടിലെ ഓളങ്ങളെ കീടക്കി മണികണ്ഠനും വൽസലയും തുഴവേഗമുള്ള ദമ്പതികളായി. കൈനകരി കുട്ടമംഗലത്താണ് ദമ്പതിമാർക്കായി വള്ളം തുഴച്ചിൽ മൽസരം നടന്നത്. പുതുമ നിറഞ്ഞ മൽസരം കാണാൻ നാട് ഇരുകരകളിലും കയ്യടിയുമായെത്തി.
വള്ളംകളിയില്ലാതെ കുട്ടനാട്ടുകാർക്ക് എന്ത് ഓണാഘോഷം. കുട്ടമംഗലം പാലുകാരൻ തോടിനിരുവശവും ഉച്ചമുതൽ കാണികൾ നിരന്നുതുടങ്ങി. ദമ്പതിമാരുടെ വള്ളംതുഴയലാണ് പ്രധാന ഇനം. മഞ്ചാടി ആട്സ് ആൻഡ് സ്പോർട് ക്ലബാണ് മൽസരങ്ങൾ സംഘടിപ്പിച്ചത്. പതിനെട്ട് ടീമുകൾ മൽസരത്തിനെത്തി. ഹീറ്റ്സ് മൽസരങ്ങൾക്കൊടുവിൽ വാശിയേറിയ സെമിഫൈനൽ. രഞ്ജിത്തും ഭാര്യ അനിതയും ആദ്യം ഫൈനലിലെത്തി. പിന്നാലെ മണികണ്ഠൻ വൽസല ദമ്പതിമാർ. ഒടുവിൽ ഏവരും കാത്തിരുന്ന ഫൈനൽ തുടങ്ങി.
നൂറുമീറ്ററായിരുന്നു ട്രാക്കിന്റെ നീളം. നെഹ്റുട്രോഫിയിൽ മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കാറുള്ള യുബിസി കൈനകരിയുടെ വകയായിരുന്നു സമ്മാനങ്ങൾ.