വിവാഹം കഴിഞ്ഞു നാലാം നാളാണു മറിയാമ്മ ഭർത്താവ് മത്തായിയോട് ആദ്യം കയർത്തത്. അന്ന് ഉച്ചയ്ക്കു ഭക്ഷണം കഴിക്കുമ്പോൾ അവൾ വീണ്ടും അയാൾക്കു നേരെ കയർത്തു.
‘‘എന്താ മറിയാമ്മേ?’’ മത്തായി സ്നേഹപൂർവം ചോദിച്ചു. അയാൾ ഉരുട്ടിയെടുക്കുന്ന ചോറും കറിയും കൂടി വായ്ക്കുളളിലേക്ക് ഇടുന്ന രീതി മറിയാമ്മയ്ക്കു സഹിക്കാൻ കഴിയുന്നില്ല. കൈവിരലുകൾ അത്രയുമധികം വായ്ക്കുളളിലേക്കു പോകേണ്ട കാര്യമില്ലെന്നാണു മറിയാമ്മയുടെ വിചാരം. വിവാഹനാളില്‍ സൽക്കാരവേളയിൽത്തന്നെ അയാൾ അങ്ങനെ ഉണ്ണുന്നതു മറിയാമ്മയ്ക്ക് ഇഷ്ടമായില്ല.
പങ്കാളിയുടെ ചില ബലഹീനതകളോടു സഹിഷ്ണുതയോടെ പ്രതികരിക്കാൻ പലർക്കും കഴിയുന്നില്ല. സ്വന്തം മക്കളെ മറ്റുളളവരോടു താരതമ്യേപ്പെടുത്തി സംസാരിക്കരുതെന്നു പറയാറില്ലേ? അതുപോലൊരു പരിഗണന പങ്കാളിയുടെ കാര്യത്തിലും വേണം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.