കാർമോഷണത്തിന് ശിക്ഷിക്കപ്പെട്ട് ജയിലിലായ ഭിന്നലിംഗക്കാരിയെ സഹതടവുകാർ പലതവണ ലൈംഗിക പീഡനത്തിനിരയാക്കി. രണ്ടായിരം തവണ താൻ ജയിലിൽ വച്ച് പീഡിപ്പിക്കപ്പെട്ടുവെന്നാണ് ഇൗ യുവതി പറഞ്ഞത്. 26 വർഷം മുമ്പ് കാര്‍ മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് ബ്രിസ്‌ബെയിനിലെ ബോഗോ റോഡ് ജയിലില്‍ അടക്കപ്പെട്ട ഭിന്നലിംഗക്കാരി യുവതിക്കാണ് ക്രൂരമായ ലൈംഗിക അതിക്രമം നേരിടേണ്ടി വന്നത്. ജയിലിൽ നടന്ന പരിശോധനയിൽ ഇവർ ഭിന്നലിംഗക്കാരിയാണെന്ന് തെളിയിക്കപ്പെടുകയായിരുന്നു. ഇതിനുശേഷം ജയിലിലെ പുരുഷ അന്തേവാസികൾ ഇവരെ ലൈംഗികമായിചൂഷണം ചെയ്യുകയായിരുന്നു.
ഇതുമാത്രമല്ല ജയിലിലെത്തിയ ശേഷം തന്റെ ഹോർമോൺ ചികിത്സ തുടരാൻ അനുവദിച്ചില്ലെന്നും മുഖം പുരുഷനെപ്പോലെയായെന്നും പീഡനം സഹിക്കവയ്യാതെ മൂന്നു തവണ ജയിൽ ചാടാൻ ശ്രമിച്ചെന്നും ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ യുവതി പറഞ്ഞു.