റാബ്റിദേവിയുെട മന്ത്രിപുത്രന്മാരായ തേജ് പ്രതാപിനും തേജസ്വിനി പ്രസാദിനും മാളിൽ പോകാത്ത, സിനിമ കാണാത്ത വധുവിനെ ആവശ്യമുണ്ട്. സംഗതി തമാശയല്ല. ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദിന്റെ ഭാര്യയും മുൻ മന്ത്രിയുമായ റാബ്റിദേവി ഭർത്താവിന്റെ 70–ാം പിറന്നാൾ അനുബന്ധിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഭാവി മരുമകൾക്ക് വേണ്ട ഗുണങ്ങളെക്കുറിച്ച് വാചാലയായത്.
മാളിൽ പോകാതിരിക്കുകയും സിനിമകാണാതിരിക്കുകയും മാത്രമല്ല ഇനിയുമുണ്ട് മരുമകൾക്ക് വേണ്ട ഗുണങ്ങൾ. വീടു നോക്കണം, മുതിർന്നവരെ ബഹുമാനിക്കണം, ജോലിക്കാരെ നിയന്ത്രിക്കണം തുടങ്ങി ചുരുക്കം പറഞ്ഞാൽ മരുമകൾ തന്നെപ്പോലെ അടക്കവും ഒതുക്കവും ഉള്ളവളാകണം എന്നാണ് റാബ്റിദേവിയുടെ ആഗ്രഹം.
റാബ്റി ദേവിയുടെ ഏഴു പെൺമക്കളും വിദ്യാസമ്പന്നരും ഉദ്യോഗസ്ഥരുമാണെന്നുള്ളതാണ് ഇതിലെ വിരോധാഭാസം. ഏതായാലും സമൂഹമാധ്യമങ്ങൾ റാബ്റിയുടെ അഭിപ്രായങ്ങൾക്ക് ട്രോൾ ഇറക്കിആഘോഷമാക്കി കഴിഞ്ഞു.
Read More.. Style