ന്യൂഡൽഹി: വിവാഹം കഴിഞ്ഞ് അഞ്ച് വർഷമായിട്ടും തന്നോട് ശാരീരികമായോ മാനസികമായോ ഒരു താൽപര്യവും തോന്നാതിരുന്ന ഭർത്താവിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട ശേഷം ന്യൂഡൽഹി എയിംസിലെ ഡോക്ടർ പ്രിയ വേദി ആത്മഹത്യ ചെയ്തു. ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് കമൽ നൽകിയ പരാതി പ്രകാരമുള്ള തിരച്ചിലിലാണ് പ്രിയയുടെ മൃതദേഹം കണ്ടെടുത്തത്.
ഹോട്ടലിൽ മുറിയെടുത്ത പ്രിയ ഫെയ്സ്ബുക്കിൽ തന്റെ ഭർത്താവ് സ്വവർഗരതിക്കാരനാണെന്ന് വെളിപ്പെടുത്തിയതിനൊപ്പം, അദ്ദേഹത്തിന് ബന്ധമുള്ളവരുടെ പേരുകളും പോസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി താൻ അദ്ദേഹത്തിന്റെ സ്നേഹത്തിനായി കാത്തിരുന്നുവെന്നും എന്നാൽ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയല്ലാതെ അദ്ദേഹമത് മനസ്സിലാക്കിയില്ലെന്നും പ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വ്യക്തമാക്കുന്നു.
ഡോക്ടർ കമലിനെ പോലെ സമൂഹത്തിൽ വേറെയും ആളുകൾ ഉണ്ടാകാം. മറ്റുള്ളവരുടെ മുന്നിൽ സ്വന്തം മുഖം രക്ഷിക്കുന്നതിനായി ഒരു പെണ്ണിന്റെ ജീവിതം ഇല്ലാതാക്കരുതെന്നും അതുവഴി ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വന്തം ലക്ഷ്യങ്ങളുമാണ് ഇല്ലാതാകുന്നതെന്നും പ്രിയ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഓർമിപ്പിക്കുന്നു. തന്റെ സ്നേഹം മനസ്സിലാക്കാത്ത ഡോക്ടർ കമൽ ഒരു ക്രിമിനലാണെന്ന് പറഞ്ഞാണ് ഫെയ്സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഡോക്ടർ പ്രിയ ഹോട്ടലിൽ നിന്നും കൈയ്യിലെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയതിന് പിന്നാലെ എയിംസിലെ തന്നെ ഡെർമറ്റോളിജിസ്റ്റായ പ്രിയയുടെ ഭർത്താവ് ഡോക്ടർ കമലിനെ പോലിസ് അറസ്റ്റുചെയ്യുകയായിരുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.