വീടിനകത്തും പുറത്തുമെല്ലാം പാറ്റകള്‍ കൂടുകൂട്ടിയ കഥ കേട്ടിട്ടുണ്ടാവും. എന്നാല്‍ മനുഷ്യന്റെ ചെവിയിൽ പാറ്റ കൂടുകൂട്ടിയെന്നു കേട്ടിട്ടുണ്ടോ? ചൈനയിലാണ് സംഭവം. ചെവിവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന്റെ ചെവിയിൽ ഒന്നുംരണ്ടും പാറ്റകളല്ല ഇരുപത്തിയഞ്ചോളം പാറ്റകളാണ് ഉണ്ടായിരുന്നത്. പത്തൊമ്പതുകാരനായ ലി എന്നു പേരുള്ള യുവാവിനാണ് ദുരനുഭവം ഉണ്ടായത്.
വലതുചെവിയിൽ അസഹ്യമായെ ചൊറിച്ചിലും വേദനയും അനുഭവപ്പെട്ടതോടെയാണ് ലി ആശുപത്രിയിൽ പോയത്. ഒടുവിൽ ഡോക്ടർ പരിശോധിച്ചതോടെയാണ് കൂട്ടംകൂട്ടമായി ഒാടിനടക്കുന്ന പാറ്റകളെ കണ്ടത്. പെൺപാറ്റയാണ് ആഴ്ച്ചകൾക്കു മുമ്പ് ലിയുടെ ചെവിയ്ക്കുള്ളിൽ കയറി ഇരുപത്തിയഞ്ചോളം പാറ്റക്കുഞ്ഞുങ്ങളെ മുട്ടയിട്ടു വിരിയിച്ചത്.
ചെവിയെയും ചെവിയ്ക്കുള്ളിലെ പാലത്തെയും മറച്ചുവച്ച് ഒരു വസ്തു കിടക്കുന്നതായാണ് ആദ്യം തോന്നിയത്. പിന്നെയാണ് 0.3 ഇഞ്ച് നീളത്തിൽ പാറ്റകളാണ് കിടക്കുന്നതെന്ന് മനസിലായത്. ഒരെണ്ണത്തിനു പിന്നാലെ മറ്റൊന്നായി നീളത്തിലങ്ങനെ കിടക്കുന്നു ഇരുപത്തിയഞ്ച് പാറ്റക്കുട്ടന്മാര്‍. അങ്ങനെ അമ്മപാറ്റയും കുട്ടിപാറ്റകളും ഉൾപ്പെടെ മൊത്തം പാറ്റകൾ ഇരുപത്തിയാറെണ്ണം. ലി വേദനയെ അവഗണിയ്ക്കുകയും പരിശോധനയ്ക്കു വിധേനാകാതിരിക്കുകയും ചെയ്തിരുന്നതെങ്കിൽ കേൾവിശക്തി തന്നെ ഇല്ലാതായേനെ എന്നു ഡോക്ടർമാർ പറഞ്ഞു. ഇനി ചെവിവേദനയെ നിസാരമായി തള്ളല്ലേ..
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.