ലോകത്തെയാകെ ഞെട്ടിച്ച് ഉക്രൈനിൽ തകർന്നടിഞ്ഞ എംഎച്ച്17 മലേഷ്യൻ വിമാന ദുരന്തത്തെ മറന്നു കൊണ്ടിരിക്കുകയാണ് ജനങ്ങൾ. ഇപ്പോഴിതാ വിമാനം താഴെ പതിച്ചയുടൻ പകർത്തിയ ദൃശ്യങ്ങളുടെ വിഡിയോ പുറത്തു വന്നിരിക്കുന്നു. വിമാന ദുരന്തം നടന്ന പ്രദേശത്തിനു സമീപത്തുകൂടി കാറിൽ പോയവരാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. തുടർന്ന് ജർമൻ മാധ്യമപ്രവർത്തകനായ ബിൽ സിക്സ് ആണ് വിഡിയോ യൂട്യൂബിലൂടെ പുറത്തു വിട്ടിരിക്കുന്നത്.
ഭീമാകരമായ ശബ്ദത്തോടെ വിമാനം കത്തുന്നത് ഞെട്ടലോടെയാണ് കാറിനുള്ളിലുള്ളിലുള്ളവർ കാണുന്നത്. ദുരന്തഭൂമിയിൽ ചിതറിക്കിടക്കുന്ന കൈകാലുകളും ശരീരങ്ങളും കണ്ട് സഹിക്കാൻ വയ്യാതെ കാറിനത്തിരിക്കുന്ന യുവതി കരയുന്നതും പുറത്തിറങ്ങാനുള്ള ധൈര്യമില്ലാതെ വിലപിക്കുന്നതും കേൾക്കാം. ആംസ്റ്റർഡാമിൽ നിന്നും കോലാലംപൂരിലേക്കു പോവുകയായിരുന്ന എംഎച്ച്17 വിമാനം കഴിഞ്ഞ ജൂലൈ പതിനേഴിനാണ് ഉക്രെയിനിൽ പതിച്ചത്. ദുരന്തത്തിൽ 283 യാത്രക്കാരും 15 ക്രൂ അംഗങ്ങളും അടക്കം 298 പേരാണ് മരിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.