Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്നേ പറഞ്ഞു എന്നോട് ചെയ്തതിന് അനുഭവിക്കുമെന്ന്, ലക്ഷ്മി നായർക്കെതിരെ പൊട്ടിത്തെറിച്ച് അനിത

അന്നേ പറഞ്ഞു എന്നോട് ചെയ്തതിന് അനുഭവിക്കുമെന്ന്, ലക്ഷ്മി നായർക്കെതിരെ പൊട്ടിത്തെറിച്ച് അനിത ! അനിത, ലക്ഷ്മി നായർ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമവും പത്രങ്ങളുമൊക്കെ കൊണ്ടാടുന്നത് മുൻ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായരെക്കുറിച്ചുള്ള വാര്‍ത്തകളാണ്. ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും അഞ്ചു വർഷത്തേക്കു നീക്കം ചെയ്തെ‌ങ്കിലും രാജി വെച്ചാൽ മാത്രമേ സമരത്തിൽ നിന്നു പിന്മാറൂ എന്നാണ് ഭൂരിഭാഗം വിദ്യാർഥികളുടെയും നിലപാട്. ഇതിനിടയിലേക്കാണ് സീരിയൽ നടി അനിതാ നായരുടെ പഴയൊരു വിഡിയോ കടന്നുവരുന്നത്. ഒരു ചാനലിന്റെ കുക്കറി ഷോ നടക്കുന്നതിനിടയിൽ ലക്ഷ്മി നായരെ ചീത്തവിളിച്ചു കൊണ്ടുള്ള അനിതാ നായരുടെ ആ വിഡിയോ ഒരു വർഷം മുൻപ് സമൂഹമാധ്യമത്തിൽ വൈറലായിരുന്നത് അനിതയെ കുറ്റക്കാരിയാക്കി ആയിരുന്നെങ്കിൽ ഇന്ന് അതിന്റെ പേരിൽ അനിതയ്ക്ക് അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. അന്നത്തെ ആ സംഭവത്തിനു പിന്നിൽ അധികമാർക്കും അറിയാത്ത മറ്റൊരു സംഭവം കൂടി ഉണ്ടായിരുന്നു. എല്ലാം മനോരമ ഓൺലൈനുമായി പങ്കുവെക്കുകയാണ് അനിത.

​എന്താണ് ആ സംഭവത്തെക്കുറിച്ചു പറയാനുള്ളത്?

കുക്കറി ഷോയിൽ അക്ഷരാർഥത്തിൽ അവരുടെ ഭരണമായിരുന്നു. സഹിക്കാൻ പറ്റാത്ത പല കാര്യങ്ങളും കണ്ടിട്ടാണ് ഞാൻ പ്രതികരിച്ചത്. ഒപ്പമുണ്ടായിരുന്നവർക്കൊന്നും ലക്ഷ്മി നായരുടെ ഈ സ്വഭാവരീതിയിൽ പരാതിയുണ്ടായിരുന്നില്ല, ഉണ്ടെങ്കിലും ആരും പറയുകയുമില്ല. കാമറ ഓൺ ആണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അത്രയും ചീത്തവിളിച്ചത്. പക്ഷേ അതൊരിക്കലും അവർ എഡിറ്റ് ചെയ്ത് യൂട്യൂബിൽ ഇടുമെന്നു കരുതിയിരുന്നില്ല.

അന്നേ പറഞ്ഞു എന്നോട് ചെയ്തതിന് അനുഭവിക്കുമെന്ന്, ലക്ഷ്മി നായർക്കെതിരെ പൊട്ടിത്തെറിച്ച് അനിത ! അന്നു വേദനയോടെ ഞാൻ അവിടെ നിന്ന് ഇറങ്ങിവരുമ്പോൾ ഈ ചെയ്തതിനു നീ അനുഭവിക്കും എന്ന് അവരോ‌ടു പറഞ്ഞിരുന്നു. അതു തെളിഞ്ഞില്ലേ ഇപ്പോൾ.

ആ വിഡിയോയിലെ ചീത്തവിളിക്കു ശേഷം സംഭവിച്ച അധികമാർക്കും അറിയാത്ത ആ കാര്യം എന്താണ്?

ഷോയിൽ നിന്ന് ഇറങ്ങിപ്പോന്ന എന്നെ വീണ്ടും അവർ തിരിച്ചു വിളിപ്പിച്ചു. അതൊന്നും ആരും അറിയാത്ത കഥകളാണ്. തിരികെ ചെന്നില്ലെങ്കില്‍ ഞാനവരെ പേടിച്ച് ഓടിപ്പോയതാണെന്ന് കരുതിയാലോ എന്നു വിചാരിച്ച് ഞാൻ പോവുക തന്നെ ചെയ്തു. ആരും വിശ്വസിക്കാത്ത സംഭവങ്ങളാണ് പിന്നീടു നടന്നത്. ലക്ഷ്മി നായരും സംഘവും പ്ലാൻ ചെയ്ത് വരുത്തിയതായിരുന്നു എന്നെ. മുറിയുടെ കതക് ശക്തമായി തുറക്കുന്നതു കേട്ടു നോക്കിയപ്പോൾ കണ്ടത് ലക്ഷ്മി നായരെയാണ്. ആ മുറിയടച്ചിട്ട് പച്ചത്തെറി വിളിക്കുകയാണ് അവർ ചെയ്തത്. കേട്ടാൽ അറപ്പാകുന്ന വിധത്തിൽ. എന്നെ വിളിച്ചപ്പോൾ ഞാനും കുറേ ചീത്തവിളിച്ചു. പക്ഷേ വ്യത്യാസം ഞാൻ രഹസ്യമായല്ല പരസ്യമായി തന്നെയാണ് അവരെ ആദ്യം ചീത്തവിളിച്ചത്. എന്നാൽ അവർ പൊതുമധ്യത്തിൽ മാന്യയായി മിണ്ടാതിരിക്കുകയും രഹസ്യമായി വിളിപ്പിച്ച് ചീത്തവിളിക്കുകയും ചെയ്തു. അതിനിടയിൽ ഒരാൾ എന്നെ പിടിച്ചു തള്ളുക പോലും ചെയ്തു, അതാരാണെന്ന് അന്നു വ്യക്തമായി കണ്ടിരുന്നില്ല, ഇല്ലെങ്കിൽ അയാൾക്കും നല്ലതു കൊ‌ടുത്തേനെ. അന്ന് ചുണയുണ്ടെങ്കിൽ എല്ലാവരുടെയും മുന്നിൽ പുറത്തുവച്ച് ഇങ്ങനെ ചീത്തവിളിക്ക് എന്ന് അവരോടു വെല്ലുവിളിച്ചതാണു ഞാൻ. പക്ഷേ ആ പരിസരത്തേക്ക് അവർ വന്നതേയില്ല. നേരെവാ നേരെപോ സ്വഭാവക്കാരിയാണു ഞാൻ, ആരുടെ മുഖത്തു നോക്കിയും ന്യായം പറയാൻ എനിക്കു മടിയില്ല.

ഇപ്പോൾ സമൂഹമാധ്യമത്തിലാകെ അനിതയ്ക്കു പുകഴ്ത്തലാണ്, അന്നു ചെയ്തതു നന്നായി എന്നു പറഞ്ഞ് അറിയുന്നുണ്ടോ?

അറിയുന്നുണ്ട്. ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ എന്നെ അഭിനന്ദിച്ച് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ മെസേജുകൾ അയക്കുന്നുണ്ട്. അവരിൽ അന്നെന്നെ കുറ്റപ്പെ‌ടുത്തിയവരുമുണ്ട്. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ പ്രതികരിച്ചതെന്ന് എല്ലാവർക്കും മനസിലായല്ലോ അത്രയും മതി. പലരും പറഞ്ഞത് അന്നു ചെയ്തതു കുറഞ്ഞു പോയി എന്നാണ്. ശരിയാണ്, എനിക്കും ഇപ്പോൾ തോന്നുന്നു അന്നു കുറച്ചൂടി പറയാമായിരുന്നുവെന്ന്.

അന്നേ പറഞ്ഞു എന്നോട് ചെയ്തതിന് അനുഭവിക്കുമെന്ന്, ലക്ഷ്മി നായർക്കെതിരെ പൊട്ടിത്തെറിച്ച് അനിത ! ഞാനാരെയും വേണമെന്നു കരുതി ഇതുവരെയും വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. ഷൂട്ടിങ്ങ് സെറ്റിലെത്തുക, അഭിനയിക്കുക, തിരിച്ചുവരിക എന്നതു മാത്രമായിരുന്നു നോക്കിയിരുന്നത്.

കൂടെ നിൽക്കേണ്ടവർ പോലും അന്നു തള്ളിപ്പറഞ്ഞില്ലേ?

പറഞ്ഞു, അതിനുള്ള പ്രധാന കാരണം അവരുടെ ഭരണം തന്നെയായിരുന്നു. എല്ലാവരും ലക്ഷ്മി നായർക്കു മുന്നിൽ അടിമകളെപ്പോലെ ഓച്ഛാനിച്ചു നിൽക്കണം. അത്തരക്കാരെ അവർക്കു വളരെ ഇഷ്ടമാണ്. പക്ഷേ എന്നെ അതിനു കിട്ടില്ലായിരുന്നു. ഇരുപത്തിയേഴു വർഷമായി സിനിമാ സീരിയൽ രംഗത്തു പ്രവർത്തിക്കുന്നൊരു സ്ത്രീയാണു ഞാൻ. എനിക്കൊരിക്കലും ഒരാളുടെ അടിമയായി കഴിയുന്നതിഷ്ടമല്ല.

എന്തുകൊണ്ടാണ് തന്റെ ഭാഗത്താണു ന്യായമെന്ന് അന്നു തുറന്നു പറയാതിരുന്നത്?

അന്നു ഞാൻ എന്റെ വികാരങ്ങളെല്ലാം ചേർത്ത് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആർക്കൊക്കെ എന്റെ പക്ഷമാണ് ശരി എന്നു മനസിലായെന്ന് എനിക്കറിയില്ല. പക്ഷേ ആരും അന്നെന്റെ ഭാഗം കേൾക്കാൻ തയ്യാറായിരുന്നില്ല. അന്നു ലക്ഷ്മി നായരുടെ വാക്കുകൾക്കായിരുന്നു വില. പക്ഷേ തെറ്റ് എത്രതന്നെ ഒളിപ്പിച്ചു വച്ചാലും കാലം അതു തെളിയിക്കുക തന്നെ ചെയ്യുമെന്ന് എനിക്കിപ്പോൾ ബോധ്യമായി. അന്നു വേദനയോടെ ഞാൻ അവിടെ നിന്ന് ഇറങ്ങിവരുമ്പോൾ ഈ ചെയ്തതിനു നീ അനുഭവിക്കും എന്ന് അവരോ‌ടു പറഞ്ഞിരുന്നു. അതു തെളിഞ്ഞില്ലേ ഇപ്പോൾ.

ഭർത്താവ് എന്തു പറഞ്ഞു ഈ വിഷയത്തില്‍?

മധു ചേട്ടനും ഈ രംഗത്തു പ്രവർത്തിക്കുന്നയാൾ തന്നെയാണ്. എന്റെ ഭാഗത്തു തന്നെയാണ് ശരി എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഞാനാരെയും വേണമെന്നു കരുതി ഇതുവരെയും വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടില്ല. ഷൂട്ടിങ്ങ് സെറ്റിലെത്തുക, അഭിനയിക്കുക, തിരിച്ചുവരിക എന്നതു മാത്രമായിരുന്നു നോക്കിയിരുന്നത്. മാന്യമായി ജോലി ചെയ്യുന്നതുകൊണ്ടാണ് ഈ 27 വർഷമായിട്ടും ഞാൻ ഫീൽഡിൽ നിൽക്കുന്നതുതന്നെ.

അന്നേ പറഞ്ഞു എന്നോട് ചെയ്തതിന് അനുഭവിക്കുമെന്ന്, ലക്ഷ്മി നായർക്കെതിരെ പൊട്ടിത്തെറിച്ച് അനിത ! മധു ചേട്ടനും ഈ രംഗത്തു പ്രവർത്തിക്കുന്നയാൾ തന്നെയാണ്. എന്റെ ഭാഗത്തു തന്നെയാണ് ശരി എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

വിദ്യാർഥികൾ നടത്തുന്ന സമരത്തിനെ പിന്തുണയ്ക്കാൻ പോകുമെന്നു കേട്ടു?

ലോ കൊളേജിലെ നട്ടെല്ലുള്ള ഒരുകൂട്ടം കുട്ടികൾ കാരണമാണ് ഇപ്പോൾ ലക്ഷ്മി നായരുടെ തനിസ്വഭാവം പുറത്തുവന്നത്. അവരു‌ടെ സമരത്തിൽ പിന്തുണയർപ്പിച്ചു പോകണം എന്നുണ്ട്. അടുത്ത ദിവസങ്ങളിലൊന്നിൽ പോവുക തന്നെ ചെയ്യും. സത്യത്തിൽ അവർ രാജി വെക്കും വരേക്കും പ്രതിഷേധം തു‌ടരുക തന്നെ ചെയ്യണം. ആ കൊളേജിന്റെ പരിസരത്തു വരാൻ പോലും അവർ യോഗ്യയല്ല. ജാതിപ്പേരു പറഞ്ഞ് കുട്ടികളെ പരിഹസിക്കുകയും അവരു‌ടെ വീട്ടിലിരിക്കുന്നവരെ വരെ തെറി വിളിക്കുകയും ചെയ്യുന്ന ഒരു അധ്യപിക എങ്ങനെയാണ് ആ സ്ഥാനത്തിരിക്കാൻ അർഹയാകുന്നത്. ശരിക്കും പറഞ്ഞാൽ ഒരു ശുദ്ധികലശം നടത്തി വേണം അടുത്ത പ്രിൻസിപ്പലിനെ നിയമിക്കാൻ. സ്ത്രീകൾക്കു തന്നെ അപമാനമാണ് ഇവരെപ്പോലുള്ളവർ.

കുടുംബം?

ഭർത്താവ് മധു സിനിമാ സീരിയൽ രംഗത്തു പ്രവർത്തിക്കുന്നു. മകൾ നാലാം ക്ലാസുകാരി തനിമ.

പുതിയ സീരിയൽ, സിനിമ?

വേലക്കാരിയായിരുന്നാലും നീ എൻ മോഹവല്ലി എന്നൊരു പടമാണ് അടുത്തിടെ ചെയ്തത്. ചിത്രത്തിൽ ഒരു പൊലീസുദ്യോഗസ്ഥയാണ് എന്റെ കഥാപാത്രം. പുതിയ ചില സീരിയലുകളും ഉണ്ട്.