Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്യാണവും പ്രസവവും ഒരു ദിവസം!

കല്യാണം കഴിഞ്ഞ് നേരെ ലേബർ റൂമിലേക്ക് ...ഇത് മലയാളം തമിഴ് സിനിമയിലെ പാട്ട് സീനല്ല...സംഭവം സംഭവിച്ചത് അങ്ങ് ടെക്സാസിലാണ്. സ്റ്റെഫാനി എന്ന 41 കാരിയാണ് കല്ല്യാണ ദിവസം പ്രസവിച്ച അമ്മ. ഡെലിവറിക്ക് മൂന്ന് ആഴ്ചകൂടി കാത്തിരുന്ന സ്റ്റെഫാനി പരിശോധനയ്ക്കായി ഹോസ്പിറ്റലിൽ എത്തിയപ്പോഴാണ് ഡെലിവറി ഇന്ന് തന്നെ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞത്. കുട്ടി പുറത്തുവരുന്നതിന് മുൻപ് തനിക്ക് കല്യാണം കഴിക്കണമെന്ന ആഗ്രഹവുമായി സ്റ്റെഫാനിയും കൂട്ടുകാരൻ ജെയ്സണും സർട്ടിഫിക്കറ്റുകൾ എല്ലാം തയ്യാറാക്കിയിരുന്നു... ഇനിയൊരു ചടങ്ങ് നടത്തിയാൽ മാത്രം മതി...വധു അമ്മയെ ഫോണിൽ വിളിച്ച് ആ സന്തോഷവാർത്ത അറിയിച്ചു...എന്നാ പിന്നെ നടക്കട്ടെ കല്യാണ ഒരുക്കങ്ങൾ...

ശസ്ത്രക്രീയയ്ക്കുള്ള ഒരുക്കത്തിനൊപ്പം കല്ല്യാണത്തിനുള്ള ഒരുക്കങ്ങളും ഹോസ്പിറ്റൽ നടത്തി!...ജെയ്സൺ നീസ് എന്ന കുട്ടിയുടെ അച്ഛൻ വെള്ള വസ്ത്രവുമായി ഒാടിയെത്തി...വെഡിങ് മാർച്ച് സോങ് ഒരു നഴ്സിന്റെ മൊബൈലിൽ നിന്നും ബാക്ക്ഗ്രൗണ്ടിൽ മുഴങ്ങി, ആശുപത്രി ചപ്പലിലെ പുരോഹിത കല്ല്യാണം നടത്തി. വികാര നിർഭരമായ ചടങ്ങുകൾ. കല്ല്യാണത്തിന് പെണ്ണിനണിയാൻ ഒരു പേൾ മാല ആശുപത്രി ജോലിക്കാർ തയ്യാറാക്കിയിരുന്നു...ജെസ്റ്റ് മാരിഡ് ലേബലുമായി ലേബർ റൂമിലേക്ക്. രണ്ടുമണിക്കൂറിനകം നവദമ്പതികൾക്ക് സമ്മാനമായി സോഫിയാ എന്ന സുന്ദരിക്കുട്ടിയും എത്തി.