വടാട്ടുപാറയിൽ കല്യാണത്തിന് കൂട്ടയടി. വരന്റെ കൂട്ടുകാർ കാണിച്ച തമാശയാണ് ഹാട്രിക് അടിയിൽ കലാശിച്ചത്. വധുവിന്റെ പേരിൽ വരനുള്ള പത്തു കൽപ്പനകൾ എഴുതിയ ഫ്ലക്സ് കല്യാണം നടത്തിയ പള്ളിക്കു സമീപം വയ്ക്കാനുള്ള ശ്രമമാണ് അടിയുടെ കാരണം. മൂന്നുവട്ടം നടത്തിയ കൂട്ടയടിയിൽ മൂന്നു പേർക്ക് പരുക്കേറ്റെങ്കിലും പൊലീസ് കേസെടുത്തിട്ടില്ല.
വടാട്ടുപാറ സ്വദേശിയായ ആംബുലൻസ് ഡ്രൈവറാണ് വരൻ. വധുവിന്റെ വീട് പെരുമ്പാവൂരും. മുൻപ് കോതമംഗലത്തെ ഓട്ടോ ഡ്രൈവറായിരുന്നു വരൻ. ഓട്ടോ ഡ്രൈവർമാരായ കൂട്ടുകാരാണ് പള്ളിയുടെ സമീപത്തെ പഞ്ചായത്ത് കിണറിൽ വിവാദ ഫ്ലക്സ് കെട്ടിതൂക്കിയത്. രാത്രി എട്ടിനകം വീട്ടിൽ കയറണം, ഇന്റർനെറ്റുള്ള മൊബൈൽ ഫോൺ ഉപയോഗിക്കരുത് തുടങ്ങിയ പത്തു കൽപ്പനകൾ എഴുതിയതായിരുന്നു ഫ്ലക്സ്.
ഇതുകണ്ട വധുവിന്റെയും വരന്റേയും വീട്ടുകാർ ഇടപെട്ട് വിവാദ ഫ്ലക്സ് ഉടൻ നശിപ്പിച്ചു. അതു ചോദ്യം ചെയ്താണ് ആദ്യം അടി നടന്നത്. പിന്നെ സദ്യയ്ക്ക് ശേഷം രണ്ട് വട്ടം കൂടി അടിനടന്നു. പ്രശ്നക്കാരായ യുവാക്കളെ ഒടുവിൽ നാട്ടുകാർ കൈകാര്യം ചെയ്തതോടെയാണ് അടി അവസാനിച്ചത്.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.