Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും ' പൊലീസിനോടും 'കാമുകൻ'

Sara Tndulkar സാറ ടെൻഡുല്‍ക്കർ

സച്ചിൻ ടെൻഡുൽക്കറുടെ മകൾ സാറയെ ഒരാൾ ശല്യം ചെയ്തതും അധികം വൈകാതെ തന്നെ പൊലീസ് അയാളെ അറസ്റ്റു ചെയ്തതുമൊക്കെ വാർത്തയായിരുന്നു. സച്ചിന്റെ വീട്ടിലേക്ക് തുരുതുരെ വിളിക്കുകയും സാറയെ ശല്യം ചെയ്തു എന്നതുമൊക്കെ കണക്കിലെ‌ടുത്താണ് ദേബ്കുമാർ ബെയ്തി എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നിലും ദേബ്കുമാർ തന്റെ നിലപാടു മാറ്റിയിട്ടില്ല. സാറയെ താൻ തന്നെ വിവാഹം കഴിക്കുമെന്നും മറ്റാർക്കും വിട്ടുകൊടുക്കില്ലെന്നുമാണ് ദേബ്കുമാറിന്റെ വാദം. 

'' സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും, അവളെ മറ്റാരും സ്വന്തമാക്കാൻ അനുവദിക്കില്ല''- എന്നാണ് ദേബ്കുമാർ ആവർത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. താൻ സാറയെ നിരവധി തവണ പിന്തുടർന്നിട്ടുണ്ടെന്നും അവളെ ഒരിക്കലും വിട്ടുേപാവില്ലെന്നും ദേബ്കുമാർ പറയുന്നു. ജനുവരി പതിനൊന്നു വരെ ദേബ്കുമാർ പൊലീസ് കസ്റ്റഡിയിലായിരിക്കും. 

സച്ചിന്റെ മുംബൈയിലുള്ള വീട്ടിലേക്ക് തുടർച്ചയായി വിളിച്ച ദേബ് കുമാർ സാറയോട് മോശമായി സംസാരിക്കുകയായിരുന്നു. മുപ്പത്തിരണ്ടുകാരനായ ദേബ്കുമാർ തുടർച്ചയായി ഇരുപതു തവണയെങ്കിലും സച്ചിന്റെ വീട്ടിലേക്കു വിളിക്കുകയും സാറയെ തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പെയിന്ററായി ജോലി ചെയ്യുന്ന ദേബ്കുമാർ കഴിഞ്ഞ കുറച്ചു കാലങ്ങളായി വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നുവെന്നാണ് വിവരം.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam