പ്രശസ്തരുടെ മരണവാർത്തകൾ പെട്ടെന്നാണു സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. പല താരങ്ങളും മരിക്കാതെ തന്നെ അവരുടെ മരണവാർത്തകൾ പടച്ചുവിടുന്നവരുണ്ട്. നടീനടന്മാരെ കൊല്ലാതെ കൊല്ലാൻ പ്രത്യേക കഴിവു തന്നെയുള്ളവര്‍ ധാരാളുമുണ്ട്. ഇവരുടെ ഏറ്റവും പുതിയ ഇരയായിരിക്കുന്നത് ബോളിവുഡ് ബ്യൂട്ടി ഐശ്വര്യ റായ് ആണ്. ഐശ്വര്യ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്സ്ആപ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണത്രേ.
നാൽപത്തിമൂന്നുകാരിയായ ഐശ്വര്യ അമിതമായി ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചുവെന്നാണ് വാർത്ത പരക്കുന്നത്. ഏ ദിൽ ഹേ മുഷ്കിൽ എന്ന ചിത്രത്തോടനുബന്ധിച്ച് നടൻ രൺബീർ കപൂറിനൊപ്പം എടുത്ത ഫോട്ടോഷൂട്ട് താരത്തിന്റെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയെന്നും ഇതാണ് ആത്മഹത്യയ്ക്കു ശ്രമിക്കാൻ കാരണമായതെന്നുമാണ് കുപ്രചരണം. വിവരം പുറത്തു വിടാതിരിക്കാനായി ബച്ചൻ കുടുംബം ഡോക്ടർമാരെ വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്നും തെറ്റായ വാർത്തയിൽ പറയുന്നുണ്ട്.
എന്നാൽ കേട്ടതൊന്നും സത്യമല്ല ലോകസുന്ദരി ഐശ്വര്യ ഇപ്പോഴും പൂർണ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നതാണ് ഏറ്റവും പുതിയ വിവരം. മാത്രമല്ല ആഷ് ആദ്യമായി ഒരു ടെലിവിഷൻ ഷോയുടെ കൂടി ഭാഗമാകവുകയാണത്രേ. ദിൽ ഹേ ഹിന്ദുസ്ഥാനി എന്ന പേരിലുള്ള സംഗീത റിയാലിറ്റി ഷോയിലെ വിധികർത്താക്കളിൽ ഒരാളായി ഐശ്വര്യ എത്താൻ സാധ്യതയുണ്ടെന്നാണു കേൾക്കുന്നത്.