Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഞ്ചിച്ച ഭാര്യയെ ഡ്രോണിൽ കുടുക്കി ഭർത്താവ്! വിഡിയോ വൈറൽ

cheating-wife-caught ഡ്രോൺ ഉപയോഗിച്ച് ഭാര്യയുടെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചെന്ന് അവകാശപ്പെടുകയാണ്, ജോൺ എന്ന അമേരിക്കക്കാരൻ.

18 വർഷമായി ഒരുമിച്ചു കഴിയുന്ന ഭാര്യ തന്നെ വഞ്ചിക്കുന്നതായി തോന്നിയാൽ എന്തായിരിക്കും പുകില്. ചോദ്യം ചെയ്യലായി, വഴക്കായി വക്കാണമായി, അടിപിടി.. പിന്നെ ഡിവോഴ്‌സ്. കാര്യങ്ങൾ ഇങ്ങനെയൊക്കെ തന്നെയെങ്കിലും അമേരിക്കയിലെ പെൻസിൽവാനിയയിലെ ഭർത്താവ് ചെറിയൊരു ട്വിസ്റ്റെടുത്തു. തെളിവു കിട്ടുംവരെ കാത്തിരുന്നു. ഭാര്യ ജോലിക്കു പോകുമ്പോൾ പിന്നാലെ പോയി നോക്കി, വിജയിച്ചില്ല. 

ഒടുവിൽ പറന്നു വിഡിയോ ചിത്രീകരിക്കാവുന്ന ഡ്രോൺ ഉപയോഗിച്ച് ഭാര്യയുടെ വഴിവിട്ട ബന്ധം കണ്ടുപിടിച്ചെന്ന് അവകാശപ്പെടുകയാണ്, ജോൺ. ഡ്രോൺ ചിത്രീകരിച്ച വിഡിയോ, ഏറെ വികാരഭരിതനായി യൂട്യൂബിൽ ഇട്ടിരിക്കുകയാണ് ജോൺ. സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിൽ ജാരനെ മുട്ടൻ തെറിവിളിച്ചു കൊണ്ടാണ് വിഡിയോയിലേക്ക് ജോൺ ക്ഷണിക്കുന്നത്.

ജോണിന്റെ ഭാര്യ ഡോണ ഇദ്ദേഹത്തെ വഞ്ചിക്കുന്നതായി ലഭിച്ച ഫോൺ കോളിലാണ് സംഗതികളുടെ തുടക്കം. സംശയിക്കത്തക്ക കാരണങ്ങൾ ലഭിച്ചപ്പോൾ ഡോണ ജോലിക്കു പോകുന്ന റൂട്ട് പിൻതുടരാനായി തീരുമാനം. നടന്നുള്ള അന്വേഷണത്തിനുശേഷം ഡ്രോൺ ഉപയോഗിച്ച് ഒരു പക്ഷിക്കാഴ്ച പോലെ ഭാര്യ നടന്ന വഴിയേ അവരെ പിന്തുടർന്നു. ഡോണ കുറച്ചു നടന്നു കഴിഞ്ഞപ്പോൾ പിന്നീട് പതിവു വഴി വിട്ട് ദിശമാറ്റുന്നതായി വിഡിയോയിൽ കാണാം.

john

യാത്രയ്ക്കിടെ അവർ മുടി വൃത്തിയാകി ചീകിവയ്ക്കുന്നതും കാണാം. ഒരു കാർ പാർക്കിങ് സ്ഥലത്തെത്തുമ്പോൾ കറുത്ത എസ്‌യുവി അവരുടെ മുന്നിൽ വന്നു നിൽക്കുകയാണ്. ഡ്രൈവിങ് സീറ്റിലിരുന്നയാളെ ഡോണ ചുംബിച്ചതായും പിന്നീട് കാറിൽ കയറിപ്പോയതായും ജോൺ പറയുന്നു. ആ കാറിലുണ്ടായിരുന്നവൻ ആരായാലും താൻ കൊന്നുകളയുമെന്നും പുലമ്പുന്നുണ്ട് ജോൺ. ഇത്രയുംകൊണ്ട് ജോൺ ഉറപ്പിച്ചു അത് ഭാര്യയുടെ ജാരൻ തന്നെ.

വിഡിയോ യൂട്യൂബിലിട്ടശേഷം ഡിവേഴ്‌സ് പെറ്റീഷനും ഫയൽ ചെയ്തു ഫൊട്ടോഗ്രഫറായ ജോണിനും ഡോണയ്ക്കും രണ്ടു മക്കളുണ്ട്. മക്കളുടെ കാര്യത്തിൽ ആശങ്കയുണ്ടെങ്കിലും താൻ ഡിവോഴ്‌സ് പരാതി നൽകിയതായി ജോൺ ഡെയ്‌ലി മെയിൽ ഓൺലൈനിനോടു പറഞ്ഞു. ആയിരക്കണക്കിനുപേരാണ് യൂട്യൂബിൽ വിഡിയോ കണ്ടത്.

വിഡിയോ സംബന്ധിച്ചു വഴക്കുണ്ടായതായി പറയുന്നുണ്ടെങ്കിലും കാറിലാരായിരുന്നുവെന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.കാറിലുണ്ടായിരുന്നത് വെറുമൊരു കൂട്ടുകാരനായിരുന്നെങ്കിലോ..?