പനി ബാധിച്ചു നാലോ അഞ്ചോ ദിവസം കുളിക്കാതിരിക്കുമ്പോൾ തന്നെ നമുക്ക് ആകെ ഒരസ്വസ്ഥതയാണ്. അപ്പോൾ 42 വർഷം കുളിക്കാതിരുന്ന ഒരു വ്യക്തിയുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ. വാരണാസി സ്വദേശി കൈലാഷ് സിങ് ആണ് ആ വ്യക്തി. വാരണാസിയില്‍ വേനല്‍ക്കാലത്ത് കടുത്ത ചൂടിലാണ് കൈലാഷ് സിങ് കാലികളെ മേയ്ക്കുന്നത്. ഒടുവിൽ വൈകുന്നേരം ജോലി കഴിഞ്ഞുവന്നാല്‍ ഭാര്യ ഒന്ന് കുളിച്ചൂടെ എന്ന് ചോദിച്ചാല്‍ കൈലാഷിന്റെ ചീത്തവിളി കേള്‍ക്കും.
1974 ല്‍ വിവാഹം കഴിഞ്ഞയുടനെയാണ് കൈലാഷ് ഈ ഒരു തീരുമാനം എടുക്കുന്നത്. കുളിക്കാതെ ഇരുന്നാൽ മകന്‍ ഉണ്ടാകുമെന്നായിരുന്നു പൂജാരിയുടെ പ്രവചനം. ഇത് അന്വർത്ഥമാക്കാനാണ് കൈലാഷ് ഈ തീരുമാനം എടുത്തത്. എന്നാൽ പൂജാരിയുടെ തീരുമാനം നടന്നില്ല എന്നു മാത്രമല്ല , കൈലാഷിനു 7 പെണ്മക്കൾ ജനിക്കുകയും ചെയ്തു.
ഇക്കാലമത്രയും കുളിക്കാതെയോ താടി വടിക്കാതെയോ ആണ് കൈലാഷിന്റെ നടത്തം. താടി വളര്‍ന്ന് ഏഴടിയോളം നീളമുണ്ട്. നാലു പതിറ്റാണ്ട് കുളിക്കാത്തതിനാൽ നാറ്റം സഹിക്കാനാവാതെ മക്കൾ അച്ഛനെ കുളിപ്പിക്കാൻ ചില ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടു. കൂടെ ഉറങ്ങില്ലെന്ന ഭാര്യയുടെ ഭീഷണി പോലും നടപ്പിലായില്ല.
കുളിക്കുന്നില്ല എങ്കിലും തന്റേതായ ചില വൃത്തിയാക്കൽ ചടങ്ങുകൾ ഉണ്ട് കൈലാഷിന്. ശിവനെ ആരാധിക്കുന്ന കൈലാഷ് രാത്രി കാലങ്ങളിൽ തീ കത്തിച്ചിട്ട് അതിനു ചുറ്റും നൃത്തം വയ്ക്കും. കഞ്ചാവും പുകയും ആണ് ഏറ്റവും ഇഷ്ടം. കാര്യം ഇങ്ങനൊക്കെ ആണെങ്കിലും ആഗ്രഹിച്ചത് പോലെ ഒരു മകനെ കിട്ടാതെ കുളിക്കില്ല എന്നാണ് കൈലാഷ് പറയുന്നത് . അത് ഏതു ജന്മത്തിൽ ആയാലും ശരി.