പടിഞ്ഞാറൻ മൂല്യങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പുസ്തകങ്ങൾ സർവകലാശാലകളിൽ വിലക്കുമെന്നു ചൈനീസ് വിദ്യാഭ്യാസമന്ത്രി യുവാൻ ഗ്വിരെൻ. കമ്യൂണിസ്റ്റ്പാർട്ടി നേതൃത്വത്തെ അപഹസിക്കുകയും സോഷ്യലിസത്തെ കരിവാരിത്തേക്കുകയും ചെയ്യുന്ന പരാമർശങ്ങൾ ക്ലാസ്മുറികളിൽ ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേൽ ചൈനീസ് സർക്കാർ പിടിമുറുക്കുന്നതിന്റെ ഏറ്റവും പുതിയ തെളിവായാണ് നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്. ചൈനയിലെ സർവകലാശാലകളെല്ലാം പാർട്ടിനിയന്ത്രണത്തിലാണ്. എതിർസ്വരമുയർത്തിയ അധ്യാപകരെ ജോലിയിൽനിന്നു പുറത്താക്കുന്നതും ജയിലിലടയ്ക്കുന്നതും പതിവാണ്.
കഴിഞ്ഞമാസം ഒരു പ്രവിശ്യയിൽ സർവകലാശാല ക്ലാസ് മുറികളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തിരുന്നു. അതേസമയം രാഷ്ട്രീയ, കച്ചവട രംഗത്തെ പ്രമുഖരുടെ മക്കളിൽ പലരും വിദേശത്താണു പഠിക്കുന്നത്. പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ മകൾ ഹാർവഡ് സർവകലാശാലയിലാണ്.
POST YOUR COMMENTS
In order to prevent misuse of this functionality your IP address is traced
പടിഞ്ഞാറനെങ്കിൽ ചൈനയിൽ പടിക്കു പുറത്ത്
Your comment is posted successfully
More Comments
You have already approved this comment.
You have already marked this comment as offensive
Your comments will be validated by Manorama.
You have already agreed to this comment
You have already disagreed to this comment
Disclaimer