സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംതോറും പെരുക്കിക്കൊണ്ടിരിക്കുന്ന സമൂഹത്തിലാണു നാം ഇന്നു ജീവിക്കുന്നത്. സ്വന്തം വീട്ടിലോ ജോലി ചെയ്യുന്ന സ്ഥാപനത്തിലോ പൊതു മധ്യത്തിലോ ഒക്കെ അവൾക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുകയാണ്. പട്ടാപ്പകൽ പോലും പുറത്തിറങ്ങി നടക്കാൻ സുരക്ഷിതയല്ലെന്നു തെളിയിക്കുന്നൊരു വിഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പഞ്ചാബിലെ മുക്ത്‌സറിലാണ് സംഭവം. പൊതുമധ്യത്തിൽ വച്ച് ഒരു പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
മാര്‍ച്ച് 25നാണ് ഇരുപത്തിനാലുകാരിയായ പെൺകുട്ടിയെ പട്ടാപ്പകൽ ജോലിസ്ഥലത്തു നിന്നും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ബലംപ്രയോഗിച്ചു വലിച്ചിഴച്ചു യുവതിയെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കുതറിമാറാന്‍ ശ്രമിക്കുന്ന പെൺകുട്ടി സഹായത്തിനായി നിലവിളിക്കുന്നുണ്ടെങ്കിലും ആരും സഹായത്തിനെത്തുന്നില്ലെന്നതാണ് ദയനീയം.
സമീപത്തുള്ള ഫാംഹൗസിൽ വച്ചു പീഢിപ്പിച്ച പെൺകുട്ടിയെ തൊട്ടടുത്ത ദിവസമാണ് െറുതെ വിട്ടത്. പെൺകുട്ടിയുടെ അതേ ഗ്രാമത്തിൽ നിന്നുള്ള യുവാവാണ് പ്രതിയെന്നാണ് വിവരം. സംഭവം നടന്ന് അഞ്ചു ദിവസത്തിനു ശേഷം പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.