നേരിട്ടു കാണുന്നതിനു െതാട്ടുമുമ്പു വരെ ആ പെൺകുട്ടികൾ അപരിചതരായിരുന്നു. പക്ഷേ ആദ്യകാഴ്ചയില്‍ അവര്‍ മാത്രമല്ല കൂടെനിന്നവരും ഞെട്ടി.. കാരണം കണ്ണും മൂക്കും ചുണ്ടും മുടിയുമൊക്കെ ഒരുപോലെ. തങ്ങളുടെ സാമ്യം അവരെത്തന്നെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ആദ്യം തോന്നിയതു കൗതുകമാണെങ്കിൽ പിന്നീടവർ ഗൗരവമായിത്തന്നെ മുന്നോട്ടു േപായി. മറ്റൊന്നുമല്ല ഇനി ഇതിനൊരു ഉത്തരം കിട്ടാൻ ഡിഎൻഎ പരിശോധന മാത്രമേ രക്ഷയുള്ളു എന്നു കണ്ടതോടെ അറ്റകൈ പരിശോധനയും ചെയ്തു. നിയാം ജിയാനി,ഐറിൻ ആംഡംസ് എന്നീ പെൺകുട്ടികളാണ് ശാസ്ത്രത്തിലൂടെ സംശയം തീർക്കാൻ തീരുമാനിച്ചത്. ഇരുപത്തിയാറുകാരായ ഇരുവരോടും ഇരട്ടകളാണോ എന്ന നാട്ടുകാരുടെ ചോദ്യം കേട്ടു മടുത്താണ്ം സംശയം ദൂരീകരിക്കാൻ തീരുമാനിച്ചത്.
ജിയാനി ടെലിവിഷൻ അവതാരകയും വിദ്യാർഥിയുമാണ്. ഇരുവരും സഹോദരിമാരോ അർഥ സഹോദരിമാരോ ആണോയെന്നോ വംശപരമ്പരയിലെ ആരെങ്കിലുമായും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നുണ്ടോയെന്നും കണ്ടെത്തലായിരുന്നു ലക്ഷ്യം. എന്നാൽ വെറും ഒരു ശതമാനം സാധ്യത മാത്രമാണ് ഡിഎന്‍എ പരിശോധനയിൽ കണ്ടെത്തിയത്. സാമ്യമുള്ളവരെ കണ്ടെത്തുന്ന ഓൺലൈൻ വെബ്സൈറ്റു വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. മറ്റൊന്നു കൂടിയുണ്ട് ജിയാനി തനിക്കു സമാനമായി കണ്ടെത്തുന്ന മൂന്നാമത്തെയാളാണത്രേ ആഡംസ്.