സഹമേൽശാന്തി വലിയ തിടപ്പള്ളിയിലിലെ പൊങ്കാലയ്ക്കു ശേഷം ക്ഷേത്രത്തിനു മുൻവശത്ത് പാട്ടുപുരയ്ക്കടുത്തുള്ള പണ്ടാര അടുപ്പിൽ അഗ്നിപകർന്നപ്പോൾ സമയം 10.42. വായ്ക്കുരവയും ദേവീസ്തുതികളും ഉച്ചത്തിലായി
ഭക്തർക്ക് പൊങ്കാല അടുപ്പുകളിൽ തീ കത്തിക്കാനുള്ള സന്ദേശമായി ചെണ്ടമേളത്തിനൊപ്പം കതിനയും മുഴങ്ങി. മൈക്കിലൂടെ അറിയിപ്പും എത്തി.
സർവമംഗളകാരിണിയായ ദേവിയെ സ്തുതിച്ചുകൊണ്ട് ഭക്തർ അടുപ്പുകളിൽ ജ്വാല പകർന്നു.
അന്തരീക്ഷം ദേവീസ്തുതികളാൽ മുഖരിതമായി. വ്രതംനോറ്റെത്തിയ സ്ത്രീലക്ഷങ്ങൾ ആ പുണ്യമുഹൂർത്തത്തിലേക്കു സ്വയം സമർപ്പിതരായി