Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്തരവളെ കല്യാണം കഴിക്കാൻ പറ്റില്ല; ക്രൂരമായി മാനഭംഗം ചെയ്തു കൊന്നു

x-default

അനന്തരവളെ തനിക്കു കിട്ടില്ലെന്നു വ്യക്തമായപ്പോള്‍ അമ്മാവന്‍ നടത്തിയതു ക്രൂരമായ കൊലപാതകം. തട്ടിയെടുത്തു കൊണ്ടുവന്ന് മാനഭംഗം നടത്തിയശേഷം കഴുത്തുമുറിച്ച് ശരീരം ഫ്രീസറിലാക്കി. ലണ്ടനില്‍ കഴിഞ്ഞവര്‍ഷം സംഭവിച്ച കേസിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞദിവസം കോടതിയില്‍ പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ജൂലൈ 19-നായിരുന്നു ലോകത്തെ നടുക്കിയ സംഭവം ലണ്ടനില്‍ നടന്നത്.

സെലിന്‍ ദുഖ്റാന്‍ എന്ന പത്തൊന്‍പതുകാരിയായ ഇന്ത്യന്‍ യുവതിയാണു കൊല്ലപ്പെട്ടത്. ഈ യുവതി ലെബനനില്‍നിന്നുള്ള ഒരു മുസ്ലിം യുവാവുമായി പ്രണയത്തിലായിരുന്നത്രേ. ഈ ബന്ധത്തെ കുടുംബം അംഗീകരിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നു മാതാപിതാക്കളുമായി വഴക്കിട്ട യുവതി വീടു വിട്ട് ബന്ധുവീട്ടിലായിരുന്നു താമസം. ഇതിനിടെ നടന്ന കൊലാതകം ദുരഭിമാനക്കൊലയാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. 

ലൈംഗികാസക്തിയാണത്രേ അമ്മാവനെക്കൊണ്ടു കുറ്റകൃത്യം ചെയ്യിച്ചത്. തനിക്കു ലഭിക്കാത്തവരെ മറ്റാര്‍ക്കും ലഭിക്കരുതെന്ന ക്രൂരമായ മനസ്ഥിതിയിലാണ് പ്രതി ക്രൂരക്രൃത്യം ചെയ്തതെന്നു പറയുന്നു കോടതിയില്‍ പ്രോസിക്യൂട്ടര്‍. അനന്തരവള്‍ക്കൊപ്പം മറ്റൊരു യുവതിയേയും തട്ടിക്കൊണ്ടുവന്നു കഴുത്തുമുറിച്ചെങ്കിലും അവര്‍ ഗുരുതരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. ഇവരുടെ പേരോ വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. 

ജൂലൈ 19 ന് തെയിംസ് തീരത്തെ ആറുകിടപ്പുമുറികളുള്ള ആഡംബര വസതിയിലാണു സെലിന്റെ മൃതദേഹം കാണപ്പെട്ടത്. ലണ്ടനില്‍ നടന്ന സംഭവത്തിലെ പ്രതി 33 വയസ്സുകാരനായ മുജാഹിദ് അര്‍ഷിദ്. ബില്‍ഡറായി ജോലി ചെയ്യുകയാണ് അര്‍ഷിദ്. സറേയിലെ ആഡംബര വീട്ടിലേക്കു കൊണ്ടുവന്നാണ് മുജാഹിദ് അര്‍ഷിദ് കൃത്യം നടത്തിയത്. മാനഭംഗം നടത്തി കഴുത്തുമുറിച്ച ശേഷം മൃതദേഹം ഫ്രീസറിലാക്കി. 

തട്ടിയെടുക്കപ്പെട്ട രണ്ടു പെണ്‍കുട്ടികളുടെയും പ്രണയബന്ധമാണ് കൊലപാതകത്തിന്റെ കാരണം. ബന്ധം തുടര്‍ന്നാല്‍ രണ്ടുപേരെയും തനിക്കു ലഭിക്കുകയില്ല. അവര്‍ കാമുകന്‍മാരുടെ സ്വന്തമാകുകയും ചെയ്യും: ഈ ചിന്തയിലാണ് പ്രതി നിഷ്ഠൂരമായ കൃത്യം നടത്തിയതെന്ന് കേസ് വിശദാംശങ്ങള്‍ അറിയിച്ച പ്രോസിക്യൂട്ടര്‍ ക്രിസ്പിന്‍ അലിറ്റ് ജഡ്ജിമാരെ അറിയിച്ചു.

ഭീകരവും പൈശാചികവുമാണ് കേസിന്റെ വിശദാംശങ്ങള്‍ എന്നു വെളിപ്പെടുത്തുന്നു പ്രോസിക്യൂട്ടര്‍.യുവതികളെ തട്ടിയെടുത്തതിനുശേഷമുള്ള പ്രതിയുടെ പ്രവൃത്തികളും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വെളിപ്പെടുത്തി. തട്ടിക്കൊണ്ടുവന്നതിനുശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യം. മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതിനുശേഷം ഇരകളെ ആസിഡില്‍ മുക്കിയിടാനും പ്രതി ആലോചിച്ചത്രേ. പിന്നീടാണ് ഫ്രീസറില്‍ ഒളിപ്പിച്ചുവയ്ക്കാന്‍ തീരുമാനിച്ചത്. 

സെലിന്‍ ദുഖ്റാനൊപ്പം തട്ടിയെടുക്കപ്പെട്ട യുവതിക്ക്  21 വയസ്സ്. അവരെയും പ്രതി മാനഭംഗപ്പെടുത്തി കഴുത്തില്‍ മുറിവേല്‍പിച്ചു. പക്ഷേ, പ്രതിയുമായി ശാരീരിക ബന്ധം തുടരാന്‍ തനിക്കു താല്‍പര്യമാണെന്നു തെറ്റിദ്ധരിപ്പിച്ചതിനെത്തുടര്‍ന്നാണത്രേ അവര്‍ക്കു ജീവന്‍ രക്ഷിക്കാനായത്. അവര്‍ ഉടന്‍തന്നെ അമ്മയെവിളിച്ചു വിവരം പറഞ്ഞു. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു. 

സെലിന്‍ കുട്ടിയായിരുന്നപ്പോഴും അര്‍ഷിദ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നു പറയുന്നു പ്രോസിക്യൂട്ടര്‍. ഒറ്റയ്ക്ക് രണ്ടു യുവതികളെയും കീഴപ്പെടുത്താനാവില്ലെന്നു മനസ്സിലാക്കിയ അര്‍ഷിദ് ഒരു തൊഴിലാളിയുടെ സഹായവും തേടി. ഇരുപത്തിയെട്ടുകാരന്‍ വിന്‍സെന്റ് താപ്പു എന്ന തൊഴിലാളിയുടെ സഹായത്തോടെയാണ് അര്‍ഷിദ് തട്ടിക്കൊണ്ടുപോകല്‍ നടത്തിയത്. 

യുവതികളെ തട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുകമാത്രമാണ് താപ്പു ചെയ്തതെന്നും മാനഭംഗത്തിലും കൊലപാതകത്തിലും അയാള്‍ക്കു പങ്കില്ലെന്നുമാണു നിഗമനം. ഒരു പിക് അപ് വാനിലാണത്രേ ഷീറ്റുകളില്‍ മുടി പ്രതി യുവതികളെ കൊണ്ടുവന്നത്. കോടതിയില്‍ കേസിന്റെ വിശദാംശങ്ങള്‍ കേട്ട അര്‍ഷിദ് എല്ലാ കുറ്റങ്ങളും പൂര്‍ണമായും നിഷേധിച്ചു. 

കേസിന്റെ വിശദാംശങ്ങള്‍ പുറത്തായതോടെ നവമാധ്യമങ്ങളില്‍ സെലിന് ആദരാഞ്ജലികള്‍ പ്രവഹിക്കുകയാണ്. സുന്ദരിയായ സെലിന്‍ ഇത്തരമൊരു പൈശാചിക കൃത്യത്തിന് അര്‍ഹയായിരുന്നില്ലെന്നു വിലപിക്കുന്നു പലരും. മതത്തിന്റെ പേരിലാണ് കൊലപാതകം നടന്നിരിക്കുന്നതെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണെന്നുംവരെ ചിലര്‍ ട്വിറ്ററില്‍ എഴുതി.