ADVERTISEMENT

സത്യ യുഗത്തിൽ മനുഷ്യന്റെ മനസ്സ് വളരെ പരിശുദ്ധമായതിനാൽ ധ്യാനമാണ് വിധിച്ചിരുന്നത്. അന്ന് എല്ലാവർക്കും ധ്യാനം ചെയ്യാൻ സാധിച്ചിരുന്നു. ത്രേതായുഗത്തിൽ ജനങ്ങളെല്ലാം രജപ്രധാനികളായിരുന്നതിനാൽ യജ്ഞങ്ങളായിരുന്നു വിധി. ദ്വാപരയുഗം സഗുണാരാധനക്ക് പ്രാധാന്യമുള്ള കാലമാണ്. ഭഗവത് ലീലകളെ കീർത്തിച്ചുകൊണ്ട് ഭക്തിയോടുകൂടിയ ആരാധന ആത്മസുലഭമായിരുന്നു. അക്കാലത്ത് കലിയുഗത്തിൽ ജനങ്ങൾക്ക് മനഃശുദ്ധി വളരെ കുറവായിരിക്കും. ധ്യാനമോ യാഗാദി ധർമ്മങ്ങളോ സാധ്യമായിരിക്കില്ല. അതിനാൽ നാമസങ്കീർത്തനങ്ങളാണ് കലിയുഗത്തിലെ മുഖ്യ സാധനയായി വിധിയ്ക്കപ്പെട്ടിരിക്കുന്നത്. ഹരിനാമസ്മരണ മതി കലിയുഗത്തിൽ മുക്തി ലഭിക്കാൻ.



സംസാര സാഗരത്തിന്റെ മറുകര കടക്കാൻ ഉത്തമവും സുരക്ഷിതവുമായ നൗകയാണ് ഹരിനാമം. ഭഗവത് നാമം ഉച്ചരിക്കാത്ത നാവ് നാവല്ല. ഭഗവത് നാമമില്ലെങ്കിൽ സായൂജ്യമില്ല. രാമനാമം വേദസാരമാണ്. ഭക്തിയോടുകൂടി രാമനാമോപാസന ചെയ്യുക. നിങ്ങൾക്ക് സച്ചിദാനന്ദാനുഭൂതിയെ പ്രാപിയ്ക്കാം. രാമനാമം അതിനുള്ള മാർഗ്ഗം തെളിയിക്കും. അതിനാൽ ‘രാമ രാമ’ എന്ന് ജപിക്കുക.

രാമനാമം ജപിക്കുന്നവന് വ്യസനമില്ല. നാമസ്മരണ കൊണ്ട് മുക്തരായവരാണ് പ്രഹ്ലാദൻ, ധ്രുവൻ, സനകൻ തുടങ്ങിയവരെല്ലാം.

മഹാപാപികൾ കൂടി നാമസ്മരണകൊണ്ട് മുക്തരാകുന്നു. നാമജപം മനസ്സിലെ മലിനതകളെ അകറ്റി ആനന്ദാനുഭൂതിയിലെത്തിക്കുന്നു. സർവരോഗ സിദ്ധൗഷധമാണ് ഭഗവന്നാമം. ഒന്നാന്തരം രസായനവും ആസവവുമാണ്.

ജ്യോത്സ്യൻ

ഒ.കെ. പ്രമോദ്പണിക്കർ
പെരിങ്ങോട്, കൂറ്റനാട് വഴി, പാലക്കാട് ജില്ല
Ph: 9846309646
Whatsapp: 8547019646  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com