എനിക്ക് മണ്ണാറശാല വിശ്വാസം മാത്രമല്ല...: മല്ലിക സുകുമാരൻ
Mail This Article
അമ്മ വീട്ടിലേക്കുള്ള യാത്ര പോലെയാണ് മണ്ണാറശാലയിലേക്കുള്ള എന്റെ യാത്രകൾ. അവിടത്തെ വലിയമ്മയുടെ മുന്നിലിരുന്ന് മനസ്സു തുറക്കുമ്പോൾ ശാന്തമായി അമ്മ മറുപടി തരും. എന്റെ അമ്മ തങ്കമ്മയുടെ വീടായ കോട്ടയ്ക്കത്തിന്റെ പേരിലാണ് മണ്ണാറശാലയോട് എനിക്ക് അടുപ്പം.
ഹരിപ്പാട്ട് ആയിരുന്നു കുട്ടിക്കാലം. മുത്തച്ഛൻ വേലുപ്പിള്ളയ്ക്ക് മണ്ണാറശാലയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവിടെ ചെല്ലുക പതിവും. കുട്ടിക്കാലം മുതലേ അവിടത്തെ ആരാധനാ രീതികളും കാവുകളും അമ്മ പറഞ്ഞു തന്ന കഥകളുമെല്ലാം ചേർന്നു മനസ്സിൽ സ്വർഗം പോലെ പരിപാവനമായി കരുതുന്ന ഇടമാണ് മണ്ണാറശാല.
അവിടെ മുൻപ് ഉണ്ടായിരുന്ന അമ്മയുമായിട്ടും അടുപ്പമുണ്ടായിരുന്നു. എഴുന്നള്ളിപ്പ് ചടങ്ങ് കഴിഞ്ഞ് അമ്മ അനുഗ്രഹിക്കുമ്പോൾ നാഗരാജാവിന്റെ പ്രതിരൂപമായി തോന്നും നമുക്ക്. ഇപ്പോഴുള്ളവർക്ക് അതിശയോക്തി തോന്നുമെങ്കിലും വിശ്വാസമുള്ളവർക്ക് അതെല്ലാം സത്യമാണ്. കാവിൽ എത്തുന്നത് അനുഭൂതി തന്നെയാണ്. വിശ്വാസമുള്ളവർക്കെല്ലാം...