ADVERTISEMENT

ഡിസംബർ ഒന്നാം തീയതിയിലെ ഗ്രഹങ്ങളുടെ നക്ഷത്രചാരപ്രകാരം സൂര്യൻ അനിഴത്തിലും ചന്ദ്രൻ പൂരം, ഉത്രം നക്ഷത്രങ്ങളിലും  ചൊവ്വ വിശാഖത്തിലും ബുധൻ തൃക്കേട്ടയിലും വ്യാഴം അവിട്ടത്തിലും ശുക്രൻ ഉത്രാടത്തിലും ശനി തിരുവോണത്തിലും രാഹു കാർത്തികയിലും  കേതു അനിഴത്തിലും നിൽക്കുന്നു. ഇതനുസരിച്ച് ഈ മാസം പൂയം ,അനിഴം, ഉത്തൃട്ടാതി നാളുകാർക്ക്  മാസത്തിന്റെ ആദ്യ പത്തു ദിവസങ്ങളിൽ ആരോഗ്യ വിഷമതകൾ , സാമ്പത്തിക വിഷമതകൾ എന്നിവ അലട്ടാനിടയുണ്ട് . ദോഷ ശമനത്തിനായി ഇവർ ശിവങ്കൽ ജല ധാര നടത്തിക്കുക . 

 

വിശാഖം , പൂരുരുട്ടാതി , പുണർതം നാളുകാർക്ക്   ധനപരമായ പുരോഗതി ഉണ്ടാവുമെങ്കിലും ശിരോരോഗ സാദ്ധ്യതകൾ അധികമായ മാനസിക സംഘർഷം ഇവയ്ക്കു സാധ്യത ഉണ്ട് .സുബ്രഹ്മണ്യ ഭജനം നടത്തി  ദോഷം കുറയ്ക്കാം . 

 

ആയില്യം, തൃക്കേട്ട, രേവതി നാളുകാർക്ക് വിദ്യാഭ്യാസപരമായ പുരോഗതി , പുതിയ കോഴ്‌സുകളിൽ പ്രവേശനം എന്നിവയ്ക്ക്  യോഗം കാണുന്നു . നരസിംഹ സ്വാമിയേ  ഭജിച്ച് ദൈവാധീനം വർധിപ്പിക്കാം .

 

 

അവിട്ടം, മകയിരം, ചിത്തിരക്കാർക്ക് ഡിസംബർ അനുകൂലമല്ല. ഏർപ്പെടുന്ന  കാര്യങ്ങളിൽ അവിചാരിത തടസം നേരിടാം. പ്രമേഹ രോഗമുളളവർ പ്രത്യേകം ശ്രദ്ധിക്കണം . മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തി പാൽപ്പായസ നിവേദ്യത്തോടെ പുരുഷ സൂക്ത പുഷ്പാഞ്ജലി നടത്തി ദോഷ  കാഠിന്യം കുറയ്ക്കാം . 

 

കാർത്തിക ,ഉത്രം,  ഉത്രാടം നാളിൽ ജനിച്ചവർക്ക് വിവാഹ തീരുമാനം , ഇഷ്ടപ്പെട്ട പങ്കാളിയെ ലഭിക്കുക , ധനപരമായ പുരോഗതി കൈവരിക്കുക എന്നിവ ഫലം. ഒരു തവണ ക്ഷേത്രത്തിൽ ഗണപതി ഹോമം നടത്തുക . 

 

രോഹിണി , അത്തം , തിരുവോണം നക്ഷത്രക്കാർക്ക്‌ കാര്യപ്രതിബന്ധം നില നിൽക്കുന്നു . പെട്ടെന്ന് സാധിക്കാവുന്ന അകര്യങ്ങൾ പോലും അൽപ്പം തടസ്സപ്പെട്ടെ ശരിയാവുകയുള്ളു .ദോഷകാഠിന്യം കുറയ്ക്കുവാൻ ശാസ്താ ഭജനം നടത്തുക . 

 

ലേഖകൻ  

വി. സജീവ് ശാസ്‌താരം 

പെരുന്ന , ചങ്ങനാശേരി 

Ph: 9656377700

English Summary : Lucky Stars and Dosha Remedy in December 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com