നാരായണീയോത്സവം ; വരാഹമൂർത്തിയായി ഭഗവാന്റെ അവതാരം
Mail This Article
ഹിരണ്യാക്ഷോൽപത്തിയെക്കുറിച്ചു വിവരിച്ച പതിനൊന്നാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ പന്ത്രണ്ടാം ദശകത്തിൽ വിവരിക്കുന്നതു ഭഗവാന്റെ വരാഹാവതാരത്തെക്കുറിച്ചാണ്.
അഹങ്കാരം മൂത്ത ഹിരണ്യാക്ഷൻ എന്ന അസുരൻ ഭൂമീദേവിയെ വെള്ളത്തിൽ താഴ്ത്തി. അങ്ങനെ പ്രളയകാലത്തല്ലാതെ അസമയത്തു വെള്ളത്തിൽ മുങ്ങിയ ഭൂമിയെ രക്ഷിക്കാനായി ഭഗവാൻ മഹാവിഷ്ണു വരാഹമൂർത്തിയായി അവതരിക്കുകയാണ്.
"സ്വായംഭുവോ മനുരഥോ ജനസർഗശീലോ..." എന്നാണു പന്ത്രണ്ടാം ദശകം ആരംഭിക്കുന്നത്.
അതിഭീമാകാരരൂപത്തിലുള്ള വരാഹമൂർത്തി വെള്ളത്തിനടിയിൽ നിന്നു ഭൂമിയെ പൊക്കിയെടുത്തപ്പോൾ 'തേറ്റയിൽ പറ്റിപ്പിടിച്ച മുത്തങ്ങ പോലെ' എന്നാണു വർണിക്കുന്നത്.
'ക്രീഡാവരാഹവപുരീശ്വര! പാഹി രോഗാത്' എന്നാണ് ദശകത്തിനൊടുവിലെ പ്രാർഥന.
നാരായണീയം: ദശകം- 12
പാരായണം:
ശ്രീമതി ഉഷ പമ്പാവാസൻ, മുംബൈ
നാരായണീയം ദശകം- 12
വ്യാഖ്യാനം:
ശ്രീമതി അപർണ മോഹൻ, മുംബൈ