നാരായണീയോത്സവം ; രൗദ്രലീലയായി നരസിംഹാവതാരം
Mail This Article
ഭക്തോത്തമനായ പ്രഹ്ലാദന്റെ കഥ പറഞ്ഞ ഇരുപത്തിനാലാം ദശകത്തിനു ശേഷം നാരായണീയത്തിന്റെ ഇരുപത്തഞ്ചാം ദശകത്തിൽ വിവരിക്കുന്നത് നരസിംഹാവതാരമാണ്. അതുകൊണ്ടുതന്നെ നാരായണീയത്തിലെ പ്രധാനപ്പെട്ട ദശകങ്ങളിൽ ഒന്നാണിത്.
"സ്തംഭേ ഘട്ടയതോ ഹിരണ്യകശിപോ:..." എന്നു തുടങ്ങുന്ന ഈ ദശകത്തിൽ അതിഗംഭീരമായിട്ടാണ് ഭഗവാന്റെ നരസിംഹാവതാരം വർണിക്കുന്നത്.
സ്വതവേ സാത്വിക മൂർത്തിയായ ഭഗവാൻ രൗദ്രമൂർത്തിയായി മാറിയത് അവിടുത്തെ അഭിനയലീല മാത്രമാണെന്ന് "ഏവം നാടിതരൗദ്രചേഷ്ടിത! വിഭോ!... എന്നു തുടങ്ങുന്ന അവസാനശ്ലോകത്തിൽ പറയുന്നു.
"പ്രഹ്ലാദപ്രിയ! ഹേ മരുത്പുരപതേ! സർവാമയാൽ പാഹി മാം" എന്നാണു ദശകത്തിനൊടുവിലെ പ്രാർഥന.
നാരായണീയം: ദശകം- 25
പാരായണം:
ശ്രീമതി നീന ഗീതാനാഥൻ,
പുത്തൻചിറ.
നാരായണീയം ദശകം- 25
വ്യാഖ്യാനം:
ശ്രീമതി രമാദേവി,
തൃപ്പൂണിത്തുറ.
നരസിംഹാവതാരം-
നാരായണീയഗീതം:
നിശാന്ത് പണിക്കർ,
കണ്ണമ്പ്ര, പാലക്കാട്