ADVERTISEMENT

നവമധ്യസ്‌ഥരുടെ ചൈതന്യത്താൽ ധന്യമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയുടെ ചരിത്രം 16-ാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. അക്കാലത്ത് തെക്കുംകൂർരാജ്യം ഭരിച്ചിരുന്ന രാജാക്കന്മാർ ക്രിസ്‌തുമത വിശ്വാസികൾക്കു നൽകിയിരുന്ന അംഗീകാരത്തിന്റെ ഫലമായി അനേകം ക്രിസ്‌ത്യൻ കുടുംബങ്ങൾ തെക്കുംകൂറിലും പരിസരപ്രദേശങ്ങളിലും വന്നു താമസിച്ചിരുന്നു. അങ്ങനെ ഈ പ്രദേശത്ത് എത്തിയ ക്രൈസ്‌തവർ രാജാവിന്റെ അനുമതിയോടെ എഡി 1557ൽ ദൈവമാതാവിന്റെ നാമത്തിൽ ഒരു പള്ളി പണികഴിപ്പിച്ചു. കൊച്ചുപള്ളിക്കുന്ന് എന്നു പിൽക്കാലത്ത് അറിയപ്പെട്ട ഈ സ്‌ഥലത്തുനിന്ന് എഡി 1640ൽ പള്ളി മാറ്റിസ്‌ഥാപിച്ചു.

ഇപ്പോൾ പള്ളി സ്‌ഥിതിചെയ്യുന്ന ഇളന്തുരുത്തിക്കുന്നിലായിരുന്നു പുനഃസ്‌ഥാപനം. മാർ ബഹനാൻ സഹദായുടെ നാമത്തിലാണു പള്ളി സ്‌ഥാപിതമായത്. ഈ പള്ളി 1750ൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിൽ പുതുക്കി നിർമിച്ചു. 2003 ൽ ആധുനികരീതിയിൽ നവീകരിച്ച ദേവാലയ സമുച്ചയം ഒൻപതു ത്രോണോസുകളോടെ നവമധ്യസ്‌ഥരുടെ നാമത്തിൽ കൂദാശ ചെയ്‌തു. 2007ൽ ഈ ദേവാലയത്തെ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവാ പൗരസ്‌ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.

പുതുപ്പള്ളി പള്ളി ഇന്ന് ആയിരത്തിയഞ്ഞൂറിലേറെ കുടുംബങ്ങളുള്ള ദേവാലയമാണ്. പൈശാചികതിന്മകളുടെ അന്തകൻ എന്നറിയപ്പെടുന്ന വിശുദ്ധ ഗീവർഗീസ് സഹദായുടെ മധ്യസ്‌ഥത യാചിക്കാൻ നാനാദേശങ്ങളിൽനിന്നു നൂറുകണക്കിനു വിശ്വാസികൾ അനുദിനം ഇവിടെ എത്തിച്ചേരുന്നു. അശരണരുടെയും ആലംബഹീനരുടെയും കാവൽനാഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പേരിൽ അറിയപ്പെടുന്ന ഈ ദേവാലയം ഇന്ന് അനേകായിരങ്ങളുടെ അഭയകേന്ദ്രമാണ്.

English Summary:

Puthuppally St. George Orthodox Church, a significant pilgrimage site in Kerala, boasts a rich history dating back to the 16th century. Established with the blessing of nine mediators, the church has served as a spiritual refuge for thousands, attracting devotees seeking the intercession of St. George Sahada.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com