ADVERTISEMENT

(ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി എന്നീ നക്ഷത്രസമയങ്ങളിൽ ജനിച്ചവർക്ക് )

 

2022 ജനുവരി ഒന്നു മുതൽ ഏപ്രിൽ 13 വരെ എല്ലാ പ്രായക്കാർക്കും ഈശ്വരാധീനം കിട്ടും. (വ്യാഴം 2 ൽ) എന്നാൽ ഫെബ്രുവരി 28 വരെ വ്യാഴത്തിന്റെ ഗുണഫലം വേധിച്ചു പോകും. വിദ്യാഭ്യാസ പുരോഗതി, പരീക്ഷാജയം, വിദ്യാഭ്യാസം പൂർത്തിയാക്കിയവർക്ക് സ്വദേശത്തോ വിദേശത്തോ കർമലബ്ധി, മറ്റു തൊഴിലുകളിലും കൃഷി കച്ചവടാദികളിലും ഏർപ്പെട്ടിരിക്കുന്നവർക്ക് ആദായവർധന, വാക്‌വൈഭവം, (പ്രാസംഗികന്മാർക്കും ഗായകൻമാർക്കും ശോഭിക്കാൻ കഴിയും) ഉദ്യോഗത്തിലുള്ളവർക്ക് മേലധികാരികളിൽ നിന്ന് പ്രശംസ, ഗുരുജനപ്രീതി, ധനവരുമാനം, യുവതീയുവാക്കൾക്ക് വിവാഹസിദ്ധി ,വസ്ത്രാഭരണലാഭം പുതിയ വാസസ്ഥല (ഗൃഹനിർമാണം) ലാഭം, വാഹനാദിസുഖോപകരണങ്ങൾക്ക് അഭിവൃദ്ധി, സന്താനഗുണം റിട്ടയർമെന്റ് ചെയ്തവർക്ക് സജ്ജന സഹകരണം, ആത്മീയ കാര്യങ്ങളിൽ ഇടപെട്ട് സംതൃപ്തി എന്നിവ ഫലങ്ങളാണ്. 

 

എന്നാൽ ഈ വർഷം മുഴുവനും ഏഴരശനി ദോഷക്കാലം (ഏപ്രിൽ 29 മുതൽ ജൂലൈ 12 വരെ ശനിക്ക് 2 ലേക്ക് മാറ്റമുണ്ടെങ്കിലും) തുടരുകയാണ്. ശനിയാഴ്ച വ്രതം മുതലായ ശനിപ്രീതി കർമങ്ങൾ അനുഷ്ഠിക്കണം. ഏപ്രിൽ 13 മുതൽ വർഷാവസാനം ഡിസംബർ 31 വരെയും വ്യാഴം 3 ൽ സഞ്ചരിക്കുന്നതുകൊണ്ട് ഈശ്വരാധീനവും നഷ്ടപ്പെടും. വ്യാഴാഴ്ച വ്രതം മുതലായ വ്യാഴപ്രീതി കർമങ്ങൾ കൂടി അനുഷ്ഠിക്കണം.  ബാലാരിഷ്ടം, ഗുരുജനവിയോഗം അല്ലെങ്കിൽ വിരോധം. വിദ്യാഭ്യാസത്തിന് പലവിധ പ്രശ്നങ്ങൾ, പരാജയഭീതി, തൊഴിലിന് വേണ്ടി അലച്ചിൽ (സ്വദേശത്തായാലും വിദേശത്തായാലും) ജോലിയിൽ പ്രശ്നം ബഹുവ്യയം മറ്റ് ഏത് രംഗത്തായാലും (കൃഷി, കച്ചവടം, മറ്റു തൊഴിലുകൾ) നാശ–നഷ്ടം, കടബാധ്യത, കേസ് വഴക്കുകൾ, ദാമ്പത്യക്ലേശം, സന്താനാരിഷ്ടം, അപകടസന്ധി, ദേഹാരിഷ്ടം, പകർച്ചവ്യാധി, രോഗപീഡ, മൃത്യുക്ലേശാദി ദുഃഖങ്ങൾ തുടങ്ങിയ ഗൗരവമുള്ള ദോഷങ്ങളെ തരണം ചെയ്യുവാൻ സാധിക്കും. തന്നെയുമല്ല ജൂലൈ 17 മുതൽ ആഗസ്റ്റ് 31 വരെ വീപരീത വേധം കൊണ്ട് വ്യാഴത്തിന്റെ ഗുണഫലങ്ങളായ ധനലാഭം, ദാമ്പത്യപ്രീതി, വിവാഹാദി മംഗളകാര്യങ്ങൾ, സ്ഥാനലാഭം, ഗൃഹസുഖം എന്നിവയ്ക്കു സാധ്യത കിട്ടും. 

 

ജ്യോത്സ്യൻ 

 

വരന്തരപ്പിള്ളി ചന്ദ്രക്കുറുപ്പ്

 

Mob :8943595810 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com