സൈബർ തട്ടിപ്പിന് ഇരയായി ഫ്ലിപ്കാർട് സഹസ്ഥാപകൻ സച്ചിൻ ബൻസാലിന്റെ സ്റ്റാർട്ടപ്പും; നഷ്ടം 14.26 കോടി

Mail This Article
×
ബെംഗളൂരു∙ ഫ്ലിപ്കാർട് സഹസ്ഥാപകൻ സച്ചിൻ ബൻസാലിന്റെ സ്റ്റാർട്ടപ്പ് കമ്പനി നവി ടെക്നോളജീസിൽ നിന്നു സൈബർ തട്ടിപ്പുകാർ 14.26 കോടി രൂപ കവർന്നു. ഓൺലൈൻ ധനകാര്യ കമ്പനിയുടെ പണമിടപാടിലെ സാങ്കേതിക തകരാറാണ് തട്ടിപ്പുകാർക്ക് അവസരം ഒരുക്കിയത്.

ഇഎംഐ, മൊബൈൽ റീചാർജ് ഉൾപ്പെടെയുള്ള ഇടപാടുകളിലെ പഴുത് മുതലെടുത്തായിരുന്നു തട്ടിപ്പ്. ഡിസംബർ 10 മുതൽ 24 വരെയുള്ള ദിവസങ്ങളിലാണു പണം നഷ്ടപ്പെട്ടത്. കമ്പനി അധികൃതർ പൊലീസിൽ പരാതി നൽകി.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
Navi Technologies, co-founded by Sachin Bansal (Flipkart), suffered a ₹14.26 crore loss due to a cyber fraud exploiting loopholes in their transaction system. A police complaint has been filed.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.