ADVERTISEMENT

ന്യൂഡൽഹി∙ നോൺ–വെജിറ്റേറിയൻ ഭക്ഷണങ്ങൾ വാങ്ങാനായി ഏറ്റവും ഉയർന്ന വിഹിതം നീക്കിവയ്ക്കുന്ന സംസ്ഥാനങ്ങളിൽ തുടർച്ചയായി രണ്ടാം വർഷവും കേരളം ഒന്നാമത്. ഗ്രാമീണമേഖലയിൽ പച്ചക്കറി വാങ്ങുന്നതിന് ഏറ്റവും കുറവ് വിഹിതം മാറ്റിവയ്ക്കുന്നതും കേരളത്തിലാണ്, 9.49%. നഗരമേഖലകളിൽ 8.27 ശതമാനമാണ് പച്ചക്കറി വാങ്ങാനായി കുടുംബങ്ങൾ മാറ്റിവയ്ക്കുന്നത്.

നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ (എൻഎസ്ഒ) 2023–24 വർഷത്തെ ഗാർഹിക ഉപഭോഗ സർവേ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. നോൺ–വെജിറ്റേറിയൻ ഇനത്തിൽ 2022–23ലും കേരളമായിരുന്നു ഒന്നാമത്.

കേരളത്തിന്റെ ഗ്രാമീണ മേഖലകളിൽ 23.33% തുകയാണ് മുട്ട, മാംസം, മത്സ്യം എന്നിവയ്ക്കായി മാറ്റിവയ്ക്കുന്നത്. നഗരങ്ങളിൽ ഇത് 21.3 ശതമാനവും. രണ്ടാമത് ബംഗാളാണ്, അവരുടെ ഭക്ഷണച്ചെലവിൽ 18.78ശതമാനവും (നഗരം) 19.71 ശതമാനവുമാണ് (ഗ്രാമം) നോൺ–വെജ് ഇനങ്ങൾ. 2022–23ൽ അസമായിരുന്നു രണ്ടാമത്.

ഗ്രാമീണമേഖലയിൽ ഏറ്റവും കുറവ് ഹരിയാനയിലും (1.91%) നഗരമേഖലകളിൽ ഏറ്റവും കുറവ് രാജസ്ഥാനിലുമാണ് (2.25%).

food-chart

∙ നഗരമേഖലകളിൽ പഴങ്ങൾ വാങ്ങാനായി മാറ്റിവയ്ക്കുന്ന തുകയിലും കേരളമാണ് മുന്നിൽ, 12.41%. ഗ്രാമങ്ങളിൽ ആന്ധ്രയുടെ തൊട്ടുപിന്നിലാണ് കേരളം (10.94%).

∙ ഗ്രാമീണമേഖലകളിൽ മെഡിക്കൽ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ വിഹിതം നീക്കിവയ്ക്കുന്നതും കേരളത്തിലാണ്, 17.33%. നഗരമേഖലകളിൽ ഇത് 14.42 ശതമാനമാണ്.

∙ കേരളത്തിലെ നഗരമേഖലകളിൽ ആളുകൾ നോൺ–വെജ് ഭക്ഷണത്തിനേക്കാൾ കൂടുതൽ പണം ചെലവഴിക്കുന്നത് പ്രോസസ്ഡ് ഫുഡിനും പാനീയങ്ങൾക്കുമാണ്. ഗ്രാമമേഖലകളിൽ നോൺ–വെജ് ഭക്ഷണങ്ങൾ തന്നെ മുന്നിൽ.

English Summary:

Kerala's non-vegetarian food expenditure is the highest in India. The 2023-24 Household Consumption Survey reveals Kerala's significant spending on meat, fish, and eggs, exceeding other states considerably.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com