ADVERTISEMENT

വാഷിങ്ടൻ∙ അമേരിക്കൻ വിസ്ക്കിക്ക് പ്രഖ്യാപിച്ച 50% തീരുവ പിൻവലിച്ചില്ലെങ്കിൽ യൂറോപ്യൻ യൂണിയനിൽനിന്നുള്ള മദ്യത്തിന് 200% തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി.  സ്റ്റീൽ, അലുമിനിയം എന്നിവയുടെ ഇറക്കുമതിക്ക് ട്രംപ് ഏർപ്പെടുത്തിയ 25% നികുതി പ്രാബല്യത്തിലായതിനു തൊട്ടുപിന്നാലെ യൂറോപ്യൻ യൂണിയൻ യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന 2,600 കോടി യൂറോ (2800 കോടി ഡോളർ) മൂല്യം വരുന്ന ഉൽപന്നങ്ങൾക്ക് പകരംതീരുവ (കൗണ്ടർ ടാക്സ്) പ്രഖ്യാപിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്.

അതേസമയം, തീരുവ വിഷയത്തിൽ ചർച്ചയ്ക്കു തയാറാണെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും ശത്രുതാപരവും, അവഹേളിക്കുന്നതരത്തിലുള്ളതുമായ തീരുവ സമ്പ്രദായം പിന്തുടരുന്നവരാണ് യൂറോപ്യൻ യൂണിയനെന്നും, യുഎസിനെ പിഴിഞ്ഞു ജീവിക്കാനാണ് അതു രൂപീകരിച്ചതു തന്നെയെന്നും സമൂഹമാധ്യമത്തിൽ ട്രംപ് ആഞ്ഞടിച്ചു. 

trump

യൂറോപ്യൻ യൂണിയനിൽനിന്നുള്ള മദ്യത്തിന്റെ വരവ് നിയന്ത്രിക്കുന്നതോടെ യുഎസിലെ വൈൻ, ഷാംപെയ്ൻ ബിസിനസുകൾക്ക് വൻ സാധ്യത തുറന്നുകിട്ടുമെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ വർഷം യുഎസിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ വൈൻ കയറ്റുമതി 490 കോടി യൂറോയുടേതാണ്. ആകെ കയറ്റുമതിയുടെ 29 ശതമാനമാണിത്. കയറ്റുമതിയുടെ പകുതിയും ഫ്രാൻസിൽനിന്നാണ്. ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. 

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

President Trump threatens a 200% tariff on EU alcohol in retaliation for EU tariffs on American whiskey, escalating trade tensions between the US and the EU. This move could significantly impact European wine and alcohol exports to the US.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com