388 കോടിയുടെ ക്രമക്കേട് കേസിൽ അദാനി ഗ്രൂപ്പിന് ആശ്വാസം; സ്റ്റേ ആവശ്യവും അംഗീകരിച്ചില്ല

Mail This Article
×
മുംബൈ∙ ഓഹരി വിപണി ചട്ടങ്ങൾ ലംഘിച്ച് 388 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, മാനേജിങ് ഡയറക്ടർ രാജേഷ് അദാനി എന്നിവരെ ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതിന് രണ്ടാഴ്ചത്തേക്ക് വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി അദാനി എന്റർപ്രൈസസിന് എതിരെ എസ്എഫ്ഐഒ 2012ൽ റജിസ്റ്റർ ചെയ്ത കേസിൽ 12 പ്രതികളാണ് ഉണ്ടായിരുന്നത് (Read Details). കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനിക്ക് അനുകൂല വിധിയുണ്ടായത്.
English Summary:
The Bombay High Court acquitted Gautam Adani and Rajesh Adani of the Adani Group in a ₹388 crore market manipulation case. The court found the prosecution failed to prove the charges against the Adani brothers.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.