Activate your premium subscription today
ഇറാൻ-ഇസ്രയേൽ (Iran-Israel) സംഘർഷത്തിന് ഉടൻ അയവുണ്ടാകാനുള്ള സാധ്യതയില്ലെന്ന് വ്യക്തമാക്കി, ഇറാനെതിരായ ഭീഷണിയുടെ സ്വരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) കൂടുതൽ കടുപ്പിച്ചതോടെ രാജ്യാന്തര സ്വർണവില (gold price) വീണ്ടും കുതിപ്പ് തുടങ്ങി.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും ഇന്ന് സ്വർണവിലയിൽ (Kerala Gold Price) വൻ ഇടിവ്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവാരം രാജ്യാന്തരവില കുതിച്ചുയർന്നതോടെ കേരളത്തിൽ വില റെക്കോർഡിൽ എത്തിയിരുന്നു. ഇക്കഴിഞ്ഞ 14ന് സംസ്ഥാനത്ത് ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമായിരുന്നു വില.
കൊപ്രാക്ഷാമം വീണ്ടും രൂക്ഷമായതോടെ വെളിച്ചെണ്ണ വില കുതിച്ചുകയറുന്നു. കൊച്ചി വിപണിയിൽ വില ക്വിന്റലിന് 300 രൂപ കൂടി ഉയർന്ന് റെക്കോർഡ് പുതുക്കി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
തുടർച്ചയായ 4 ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തിയ രാജ്യാന്തര സ്വർണവില (Gold) ഇന്നു ചാഞ്ചാട്ടത്തിലേക്ക് കടന്നതോടെ കേരളത്തിൽ വില (Kerala gold price) നേരിയതോതിൽ താഴ്ന്നു. രാജ്യാന്തര വില നിലവിൽ ഔൺസിന് 3,433 ഡോളറിൽ നിന്ന് 3,950 വരെ എത്തിയശേഷം 3,428 ഡോളറിലേക്ക് താഴ്ന്നത് കേരളത്തിലും വില കുറയാൻ സഹായിച്ചു.
ഇസ്രയേലിനെതിരെ (Israel) ഇറാൻ (Iran) പ്രത്യാക്രമണം നടത്തുകയും ഇറാനെ വീണ്ടും (Iran Israel war) ഇസ്രയേൽ തിരിച്ചടിക്കാനും തുടങ്ങിയതോടെ സ്വർണവില (Gold) ‘തീപിടിച്ച്’ കുതിച്ചുകയറുന്നു. ഇറാനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും (Donald Trump) സ്വരം കടുപ്പിക്കുന്നതാണ് ആശങ്ക കൂട്ടുന്നത്.
ലോകത്തെ ഒന്നും രണ്ടും നമ്പർ സാമ്പത്തികശക്തികളായ യുഎസും ചൈനയും (US-China trade deal) തമ്മിലെ വ്യാപാരച്ചർച്ച ഏറക്കുറെ സമവായത്തിന്റെ തലത്തിലേക്ക് മാറിയെങ്കിലും സ്വർണവില (gold rate) കത്തിക്കയറുന്നു. ആണവ വിഷയത്തിൽ യുഎസും ഇറാനും (US-Iran Conflict) തമ്മിലെ ചർച്ച പൊളിയുന്നതും മധ്യേഷ്യ വീണ്ടുമൊരു യുദ്ധഭീതിയിലായതുമാണ് സ്വർണത്തിന് ആവേശമായത്.
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ച് യഥാക്രമം ഗ്രാമിന് 9020 രൂപയും പവന് 72160 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8,945 രൂപയും പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയുമായിരുന്നു നിരക്ക്. കഴിഞ്ഞ ദിവസങ്ങളിൽ വില തുടർച്ചയായി താഴ്ന്നതോടെ
സംസ്ഥാനത്ത് വെളിച്ചെണ്ണ വില റെക്കോർഡ് കുതിപ്പ് തുടരുന്നു. ഭക്ഷ്യഎണ്ണ ഇറക്കുമതിയുടെ തീരുവ കുറച്ച കേന്ദ്ര നടപടി വെളിച്ചെണ്ണ വില കുറയാൻ ഇടവരുത്തുമെന്ന് കരുതിയെങ്കിലും കടകവിരുദ്ധമായി വില കൂടുന്നതാണ് ട്രെൻഡ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇന്നു കഥയിലെ ഹീറോ സ്വർണമല്ല (gold), വെള്ളിയാണ് (Silver). രാജ്യാന്തര-ആഭ്യന്തരതലത്തിൽ സ്വർണവില (gold rate) താഴേക്ക് വീഴുമ്പോൾ കടകവിരുദ്ധമായി കുതിച്ചുയരുകയാണ് വെള്ളി (Silver price); അതും റെക്കോർഡ് തകർത്തുകൊണ്ട്. കഴിഞ്ഞ 5 ദിവസത്തിനിടെ കേരളത്തിൽ സ്വർണവില ഗ്രാമിന് 185 രൂപയും പവന് 1,480 രൂപയുമാണ് കുറഞ്ഞത്.
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ (Gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് സ്വർണവില (Gold rate) ഇന്നുംകുറഞ്ഞു. രാജ്യാന്തര സ്വർണവിലയ്ക്ക് മുമ്പിൽ ഇപ്പോഴുള്ളത് പ്രതികൂലഘടകങ്ങളാണ്.
റബർ കൃഷി സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കാൻ റബർ ബോർഡ് പുറത്തിറക്കിയ ‘ക്രിസ്പ്’ (കോംപ്രിഹെൻസീവ് റബർ ഇൻഫർമേഷൻ സിസ്റ്റം പ്ലാറ്റ്ഫോം) എന്ന മൊബൈൽ ആപ്പിൽ ഇനി റബർ വിലയും. റബർ ആഭ്യന്തര, രാജ്യാന്തര വിലയും ആപ്പിൽ ലഭിക്കും. ഷീറ്റ് റബർ, ലാറ്റക്സ്, ഒട്ടുപാൽ, ക്രംപ് റബർ എന്നിവയുടെ ഗ്രേഡും വിലയും അറിയാം.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം പകർന്ന് ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ (gold rate) വമ്പൻ ഇടിവ്. ഇനിയും വില ഇടിയുമോ?
ഈ പശ്ചാത്തലത്തിലും പക്ഷേ, രാജ്യാന്തര സ്വർണവില ഉയരുകയാണ്. എന്നാൽ, കേരളത്തിൽ സ്വർണവില ഇന്ന് മാറിയില്ലെന്നത് ആഭരണപ്രിയർക്ക് ആശ്വാസവുമായി. രാജ്യാന്തര വില ഔൺസിന് 3,350 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നെങ്കിലും പിന്നീട് 3,360 ഡോളറിന് മുകളിലേക്ക് കയറി.
ഉലുവ മാത്രമല്ല, ഉലുവ ഇലയും ഇനി സുഗന്ധവ്യഞ്ജനം. സ്പൈസസ് ബോർഡാണ് ഉണക്കിയ ഉലുവ ഇല സുഗന്ധ വ്യഞ്ജന പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതോടെ, പട്ടികയിലെ 53 –ാം അംഗമായി ഉലുവ ഇല മാറി.
രാജ്യാന്തര വിപണിയിലെ (gold) കുതിപ്പിന്റെ ആവേശത്തിൽ കേരളത്തിലും (Kerala gold price) സ്വർണവിലയുടെ (gold rate) കുതിച്ചുകയറ്റം. ഒരുമാസത്തെ ഇടവേളയ്ക്കുശേഷം പവൻവില വീണ്ടും 73,000 രൂപ ഭേദിച്ചു.
സംസ്ഥാനത്ത് ഇന്നും സ്വർണവില വർധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ച് ഗ്രാമിന് 9090 രൂപയും പവന് 72720 രൂപയുമാണ് ബുധനാഴ്ചത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിന് 9080 രൂപയും പവന് 72640 രൂപയുമായിരുന്നു നിരക്ക്. ജിഎസ്ടി, പണിക്കൂലി, ഹാൾമാർക്ക് ചാർജ് എന്നിവ ചേർക്കുമ്പോൾ വിലയുടെ ഭാരം കൂടുതൽ
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം വില ഡബിൾ സെഞ്ചറിയടിച്ചെങ്കിലും കൂടുതൽ മുന്നേറാൻ മടിച്ച് ആഭ്യന്തര റബർവില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
അടുക്കള ബജറ്റിന്റെ താളംതെറ്റിക്കാൻ സവാള വില (Onion Price) വീണ്ടും മേലോട്ട്. കേരളത്തിലേക്കുള്ള സ്റ്റോക്കിനെയും ഇതു ബാധിച്ചേക്കാമെന്നാണ് വിലയിരുത്തൽ. നിലവിൽ മഹാരാഷ്ട്രയിലെ വിലയേക്കാൾ ഇരട്ടിയാണ് കേരളത്തിൽ പലയിടത്തും.
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും (geopolitical tensions) താരിഫ് തർക്കങ്ങളും (trade risks) വീണ്ടും ആഗോളതലത്തിൽ ആശങ്കയുടെ കാർമേഘമായതോടെ സ്വർണവില (gold rate) കുതിച്ചുകയറുന്നു. സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (3-35%) എന്നിവയും ബാധകമാണ്.
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100 നിലവാരത്തിൽ നിന്ന് 98ലേക്ക് ഇടിഞ്ഞതാണ് സ്വർണത്തിന് കരുത്തായത്. രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിൽ ആണെന്നിരിക്കേ, ഡോളർ ദുർബലമാകുമ്പോൾ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് കുറഞ്ഞചെലവിൽ കൂടുതൽ സ്വർണം വാങ്ങാൻ കഴിയും.
ആഭരണപ്രേമികളെ വീണ്ടും നിരാശരാക്കി സ്വർണവില (gold rate) വീണ്ടും മേലോട്ട്. രാജ്യാന്തര വിപണിയിൽ സ്വർണവിലക്കുതിപ്പിന് വളമിട്ട് അനുകൂലഘടകങ്ങളുടെ ‘പെരുമഴ’ തിമിർക്കുന്നതാണ് തിരിച്ചടി. ലോകത്തെ ഒന്നും രണ്ടും സാമ്പത്തികശക്തികൾ ഇത്തരത്തിൽ പരസ്യമായി പോരടിക്കുന്നത് ആഗോള സാമ്പത്തികമേഖലയിൽ ആശങ്ക പടർത്തും.
കൊച്ചി ∙ മലയാളിക്ക് സ്വർണവിലയിൽ വലിയ ഞെട്ടൽ ഏൽപ്പിക്കാതെ കടന്നുപോകുകയാണ് മേയ് മാസം. ഈ മാസം ഒന്നിന് ഗ്രാമിന് 8775 രൂപയും പവന് 70200 രൂപയുമായിരുന്നു സ്വർണവില. ഇന്നലെ അത് യഥാക്രമം 8920 രൂപയും 71,360 രൂപയുമാണ്. ഈ മാസം ഇതുവരെയുള്ള വർധന ഗ്രാമിന് 145 രൂപയും പവന് 1160 രൂപയും. ഇതിനിടയിൽ പവന് 68880 രൂപ എന്ന
ഏപ്രിലിൽ ഔൺസിന് 3,500 ഡോളറായിരുന്ന രാജ്യാന്തര വില നിലവിലുള്ളത് 3,289 ഡോളറിൽ. ഇന്നൊരു ഘട്ടത്തിൽ വില 3,324 ഡോളറിൽ നിന്ന് 3,274 ഡോളർ വരെ താഴുകയും ചെയ്തിരുന്നു. താരിഫ് വിഷയത്തിൽ ട്രംപ് വീണ്ടും സ്വരം കടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്. സ്റ്റീലിനും അലൂമിനിയത്തിനുമുള്ള താരിഫ് 50 ശതമാനമാക്കുമെന്നാണ് പുതിയ ഭീഷണി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) കൊണ്ടുവന്ന പകരച്ചുങ്കം (reciprocal tariffs) നിർത്തലാക്കിയ കീഴ്ക്കോടതി വിധി അപ്പീൽ കോടതി സ്റ്റേ ചെയ്തതോടെ സ്വർണവിലയിൽ വീണ്ടും കയറ്റം. രാജ്യാന്തരവില നേട്ടം നിജപ്പെടുത്തിയതും രൂപ ഇന്ന് ഡോളറിനെതിരെ വ്യാപാരത്തുടക്കത്തിൽ 19 പൈസ നേട്ടത്തിലായതും കേരളത്തിൽ സ്വർണവില വർധനയുടെ ആക്കംകുറച്ചു.
ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ആഭ്യന്തര റബർ വില വീണ്ടും 200 രൂപയുടെ തിളക്കത്തിൽ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (Donald Trump) പ്രതികാരച്ചുങ്ക (Reciprocal Tariff) പിടിവാശിക്ക് കോടതിയിൽ കനത്ത തിരിച്ചടി. ഉത്തരവിന് പിന്നാലെ ഓഹരി വിപണികളിൽ കുതിച്ചുകയറ്റമുണ്ടായി. സ്വർണവില (gold rate) ഇടിഞ്ഞു. രാജ്യാന്തര സ്വർണവില ഇന്ന് 3,248 ഡോളറിലേക്ക് ഇടിഞ്ഞു.
കോട്ടയം ∙ റബറിന്റെ ആഭ്യന്തര വില വീണ്ടും 200 രൂപയിൽഎത്തി. ഇന്നലെ ആർഎസ്എസ് 4നു വില കിലോഗ്രാമിന് 200 രൂപയായി. 199 രൂപയ്ക്ക് കമ്പനികൾ ചരക്ക് എടുക്കുന്നുണ്ടെന്നു റബർ ഡീലേഴ്സ് ഫെഡറേഷൻ പറയുന്നു. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 199 രൂപയായി ഉയർന്നു. ആർഎസ്എസ് 4നു ബാങ്കോക്ക് മാർക്കറ്റിൽ വില
കൊപ്രാക്ഷാമം അവസരമാക്കിയുള്ള വെളിച്ചെണ്ണ വിലയുടെ കുതിപ്പും തുടരുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനെതിരെ പ്രഖ്യാപിച്ച 50% ഇറക്കുമതി ചുങ്കം തൽകാലം പിൻവലിച്ചതും യുഎസിൽ ഉപഭോക്തൃ സംതൃപ്തി നിരക്ക് മെച്ചപ്പെട്ടതും ഡോളറിന്റെ കുതിപ്പും മൂലം രാജ്യാന്തര സ്വർണവില ഇടിഞ്ഞിട്ടും കേരളത്തിൽ ഇന്ന് വില മാറിയില്ല.
ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത നഷ്ടം നേരിട്ട ഡോളർ (US Dollar Index) ഇന്ന് ഉച്ചയോടെ കാഴ്ചവച്ചത് മികച്ച കരകയറ്റം. ഡോളറിന്റെ തളർച്ച മുതലെടുത്ത് രാവിലെ മുന്നേറിയ സ്വർണവില (Gold price) ഇതോടെ ഉച്ചയ്ക്ക് താഴേക്കും നീങ്ങി.
ഉത്തരേന്ത്യയിൽ ഇറക്കുമതി കുരുമുളക് കളംപിടിച്ചതോടെ കേരളത്തിന്റെ കുരുമുളക് വിലയിൽ വൻ ഇടിവ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതായത്, ഡോളർ തളരുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് സ്വർണം വാങ്ങൽച്ചെലവ് കുറയും. ഇത് ഡിമാൻഡും വിലയും ഉയർത്തും. നിലവിൽ ഡോളർ തളർന്നപ്പോൾ ഡിമാൻഡ് കൂടുക മാത്രമല്ല, ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾക്ക് പ്രിയമേറിയതും വില കൂടാനിടയാക്കി.
കടുത്തവാശിയോടെ യൂറോപ്യൻ യൂണിയനെതിരെ 50% ചുങ്കം പ്രഖ്യാപിച്ച ട്രംപ് മലക്കംമറിഞ്ഞു. ജൂൺ മുതൽ ചുങ്കം പ്രാബല്യത്തിലാവുമെന്ന് ആദ്യം പ്രഖ്യാപിച്ച ട്രംപ്, നിലവിൽ ജൂലൈ 9ലേക്ക് നീട്ടിവച്ചു. യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ വ്യാപാരബന്ധം വഷളാകുമെന്ന പ്രതീതിയിൽ കഴിഞ്ഞവാരം മുന്നേറിയ സ്വർണവില, ട്രംപ് നിലപാട് മാറ്റിയതോടെ താഴെയിറങ്ങി.
നാളികേര ഉൽപാദനം ഇടിഞ്ഞതോടെ വെളിച്ചെണ്ണ വില റെക്കോർഡ് പുതുക്കി. കട്ടപ്പന കമ്പോളത്തിൽ കൊക്കോ വില മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഒരിടവേളയ്ക്കു ശേഷം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും ചുങ്കം ആയുധമാക്കി ഭീഷണിയുടെ ഭാഷ പുറത്തെടുത്തതോടെ, രാജ്യാന്തര-ആഭ്യന്തരതലങ്ങളിൽ സ്വർണവില കുതിപ്പ് തുടങ്ങി. ട്രംപിന്റെ പ്രഖ്യാപനം വന്നശേഷം മാത്രം രാജ്യാന്തര വില ഔൺസിന് ഒറ്റയടിക്ക് 60 ഡോളറോളം വർധിച്ചിരുന്നു.
കഞ്ചിക്കോട് വ്യവസായ മേഖലയിലെ ഇരുമ്പുരുക്കു കമ്പനികളിൽ നിന്നു പുറന്തള്ളുന്ന പുക പരിസ്ഥിതിക്കു ദോഷമാകാതെ, വരുമാനമാകും. പുകയിൽ നിന്നു വളമുണ്ടാക്കുന്ന പദ്ധതിക്ക് കഞ്ചിക്കോട് കൈരളി സ്റ്റീൽസിലാണു രൂപം നൽകിയത്.
രണ്ടാഴ്ചത്തെ ഉയരത്തിലേക്ക് കുതിച്ചുകയറിയ സ്വർണത്തിൽ (gold) നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ, കേരളത്തിലും വില (Kerala gold price) താഴേക്ക്. അതേസമയം, രാജ്യാന്തര വില 3,308 ഡോളർ നിലവാരത്തിലേക്ക് അൽപം കരകയറിയതും ഡോളറിനെതിരെ (dollar) രൂപയുടെ (Rupee) മൂല്യം ഇന്നലെ 37 പൈസയും ഇന്ന് രാവിലെ വ്യാപാരത്തുടക്കത്തിൽ 15 പൈസയും ഇടിഞ്ഞ് 86.10ൽ എത്തിയതും കേരളത്തിൽ സ്വർണവിലക്കുറവിന്റെ ആക്കംകുറച്ചു.
കേരളത്തിലും തമിഴ്നാട്ടിലും കൊപ്രാ ക്ഷാമം വീണ്ടും രൂക്ഷമായതോടെ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. കട്ടപ്പന കമ്പോളത്തിൽ കൊക്കോ വില മാറിയില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണ (gold) പ്രിയർക്കിടയിൽ ആശങ്കയുടെ പെരുമഴ പെയ്ത്തുമായി സ്വർണവില (gold rate) വീണ്ടും അനുദിനം കുതിക്കുന്നു. സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം (18 carat gold), വെള്ളി (Silver) വിലകളും മുന്നേറുന്നുണ്ട്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവിലയുടെ കുതിച്ചോട്ടം.
വില കുതിക്കുമെന്ന പ്രതീക്ഷകൾ തകിടംമറിച്ച് രാജ്യാന്തര റബർവിലയിൽ വൻ വീഴ്ച. ഉൽപാദന സീസൺ ആരംഭിക്കുകയും വിപണിയിലേക്ക് ചരക്കുവരവ് മെച്ചപ്പെടാൻ തുടങ്ങിയതും ചെയ്തത് വിലയെ താഴ്ത്തി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ (Kerala Commodity Prices) ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര ചലനങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലെ സ്വർണവിലയിൽ (Kerala Gold Price) ഇന്ന് വൻ കുതിച്ചുകയറ്റം. 10 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് പവൻ വീണ്ടും 71,000 കടന്നത്. 5 ദിവസം മുമ്പ് 68,880 രൂപയായിരുന്നു. പിന്നീട് കൂടിയത് 2,560 രൂപ. വെള്ളിവില ഉയരുന്നത് വെള്ളിയാഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവരെയും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവരെയും നിരാശരാക്കുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ നിന്ന് ഡിമാൻഡ് ലഭിച്ചതു തുടങ്ങിയതോടെ രാജ്യാന്തര റബറിന് വീണ്ടും വില (Rubber price) ഉയരുമെന്ന് പ്രതീക്ഷ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ (Kerala Commodity Prices) ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സാമ്പത്തിക രംഗത്തെ പ്രതിസന്ധികൾ, യുദ്ധം തുടങ്ങിയ സാഹചര്യങ്ങളിലെപ്പോഴും സ്വർണത്തിന് സുരക്ഷിത നിക്ഷേപം (safe-haven) എന്ന പെരുമ കിട്ടാറുണ്ട്. എന്നാൽ ഇപ്പോൾ ട്രംപിന്റെ ഇടപെടലിനെ തുടർന്ന് റഷ്യയും യുക്രെയ്നും സമാധാന ചർച്ചകളിലേക്ക് കടക്കുന്നതും താരിഫ് വിഷയത്തിൽ അമേരിക്ക കൂടുതൽ ചർച്ചകൾക്ക് തയാറാകുന്നതും സ്വർണവിലയെ താഴ്ത്തുകയാണ്.
ലോകത്തെ നമ്പർ വൺ സാമ്പത്തികശക്തിയായ യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് (US Credit Rating) വെട്ടിക്കുറച്ച പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ (Moody's) നടപടിക്കു പിന്നാലെ നേട്ടത്തിന്റെ പാതയിലേറി രജ്യാന്തര, ആഭ്യന്തര സ്വർണവില (gold rate). മൂഡീസിന്റെ നടപടിയെ തുടർന്ന് ഡോളർ (US Dollar Index) ദുർബലമായതും യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (Treasury Yield) വർധിച്ചതും സ്വർണവിലയ്ക്ക് കുതിക്കാനുള്ള ഊർജമായി.
ആഗോളതലത്തിൽ സാമ്പത്തിക, ഭൗമരാഷ്ട്രീയ രംഗങ്ങളിലുണ്ടാകുന്ന ചലനങ്ങൾ സ്വർണവിലയെ ആഴത്തിൽ സ്വാധീനിക്കുന്നുണ്ട്. ഇന്നലെ ഔൺസിന് 3,251 ഡോളർ വരെ കയറിയ രാജ്യാന്തരവില, പിന്നീട് 3,210 ഡോളറിലേക്ക് താഴ്ന്നിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,201 ഡോളറിൽ.
ആഭരണപ്രിയർക്കും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി വലിയതോതിൽ ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം നൽകി ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയിൽ (gold rate) ഇന്നു മികച്ച തിരിച്ചുകയറ്റം. കേരളത്തിൽ (Kerala gold price) ഗ്രാമിന് 110 രൂപ വർധിച്ച് വില 8,720 രൂപയും പവന് 880 രൂപ ഉയർന്ന്
നാളികേരത്തിന് വീണ്ടും ദൗർലഭ്യമായതോടെ വെളിച്ചണ്ണവില ഒരിടവേളയ്ക്ക് ശേഷം കൂടിത്തുടങ്ങി. കൊച്ചിയിൽ ക്വിന്റലിന് 100 രൂപ ഉയർന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സ്വർണാഭരണം (gold) വാങ്ങാനാഗ്രഹിക്കുന്നവർക്ക് വൻ ആശ്വാസം സമ്മാനിച്ച് ഇന്നു വിലയിൽ (gold price today) കനത്ത ഇടിവ്. കഴിഞ്ഞമാസം 22ന് കേരളത്തിൽ പവൻവില 74,320 രൂപയും ഗ്രാം വില 9,290 രൂപയുമെന്ന റെക്കോർഡ് കുറിച്ചിരുന്നു. തുടർന്ന് ഇതിനകം പവന് 5,440 രൂപയും ഗ്രാമിന് 680 രൂപയും കുറഞ്ഞു.
കഴിഞ്ഞ രണ്ടുദിവസമായി കനത്ത ചാഞ്ചാട്ടം നേരിടുന്ന കേരളത്തിലെ സ്വർണ (gold) വിലയിൽ (Kerala gold price) ഇന്ന് ഭേദപ്പെട്ട കുറവ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കേരളത്തിൽ രാവിലെയും ഉച്ചയ്ക്കും സ്വർണവിലയിൽ വൻ മാറ്റങ്ങളുണ്ടായി. രാജ്യാന്തരവിലയിലുണ്ടായ വ്യത്യാസവും രൂപയുടെ ചാഞ്ചാട്ടവുമായിരുന്നു പ്രധാന കാരണം.
ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വെട്ടിലാക്കി തുടർച്ചയായ രണ്ടാംദിവസവും ഉച്ചയ്ക്കുശേഷം മാറിമറിഞ്ഞ് സ്വർണവില (gold rate). കേരളത്തിൽ (Kerala gold price) ഇന്നു രാവിലെ ഗ്രാമിന് 15 രൂപ ഉയർന്ന് വില 8,765 രൂപയും പവന് 120 രൂപ വർധിച്ച് 70,120 രൂപയുമായിരുന്നു വില. ഉച്ചയ്ക്ക് ഒന്നരയോടെ ഗ്രാമിന് അധികമായി 90 രൂപയും പവന് 720 രൂപയും ഉയർന്നു.
താരിഫ് വിഷയത്തിൽ യുഎസും ചൈനയും സമവായത്തിലേക്ക് കടന്നതോടെ റബർ വിലയും ഉഷാറിലേക്ക്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
‘പൊൻ’മനസ്സുള്ളവർക്ക് സമാധാനം സമ്മാനിച്ച് ഇന്നലെ കൂപ്പുകുത്തിയ സ്വർണവിലയിൽ (gold rate) ഇന്നു നേരിയ വർധന. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 295 രൂപയും പവന് 2,360 രൂപയും കുറഞ്ഞിരുന്നു. ഇന്ത്യ-പാക്കിസ്ഥാൻ വെടിനിർത്തൽ, യുഎസ്-ചൈന വ്യാപാര ഡീൽ എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലെ സ്വർണവിലയുടെ വീഴ്ച.
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. രാവിലെ ഗ്രാമിന് 165 രൂപയും പവന് 1,320 രൂപയുമാണ് കുറഞ്ഞത്. വെള്ളി (Silver) വിലയിൽ ഉച്ചയ്ക്ക് മാറ്റംവരുത്തിയിട്ടില്ല.
ആഭരണപ്രേമികൾക്കും വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ആഭരണങ്ങൾ (gold) വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണവിലയിൽ (gold rate today) ഇന്നു കനത്ത ഇടിവ്. പ്രതിസന്ധികൾ അകലുന്നതിനാൽ, സ്വർണത്തിന്റെ സെയ്ഫ്-ഹാവൻ പെരുമയും വിലയും മങ്ങുകയുമാണ്. കഴിഞ്ഞ വാരാന്ത്യം ഔൺസിന് 3,346 ഡോളറായിരുന്ന രാജ്യാന്തരവില, ഇന്നൊരു ഘട്ടത്തിൽ 3,262 ഡോളർ വരെ ഇടിഞ്ഞു.
സംസ്ഥാനത്ത് റബർവില മാറ്റമില്ലാതെ നിൽക്കുന്നു. രാജ്യാന്തരതലത്തിൽ ടാപ്പിങ് നിർജീവമാണെങ്കിലും വിലയെ അതു സ്വാധീനിക്കുന്നില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഇന്ത്യ-പാക്കിസ്ഥാൻ (India-Pakistan) സംഘർഷം കൂടുതൽ വഷളാകുന്നതിനിടെ സ്വർണത്തിനു (Gold price) വീണ്ടും വിലക്കയറ്റം. രാജ്യാന്തര സ്വർണവിലയിൽ വലിയ കുതിപ്പ് പ്രകടമല്ലെങ്കിലും കടകവിരുദ്ധമായി ഇന്ത്യയിൽ വില കയറുകയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ പൊതുവേ സ്വർണത്തിന് നൽകുന്ന ‘പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം’ (safe-haven demand) ആണ് ഈ വിലവർധനയ്ക്കൊരു കാരണം.
രാജ്യാന്തര സ്വർണവില (gold price) കുത്തനെ ഇടിഞ്ഞിട്ടും കേരളത്തിൽ (Kerala gold rate) ഇന്ന് കടകവിരുദ്ധമായി വില കൂടി. ഡോളറിനെതിരെ (Us Dollar) ഇന്ത്യൻ രൂപയുടെ (Indian Rupee) കനത്ത വീഴ്ചയാണ് തിരിച്ചടിയായത്. നിലവിലെ സംഘർഷം നീണ്ടാൽ, രൂപ വൈകാതെ 87ലേക്ക് കൂപ്പുകുത്തിയേക്കാമെന്നാണ് വിലയിരുത്തലുകൾ.
ആഭരണപ്രിയരെ വലച്ച് ഇന്നു രാവിലെ കുത്തനെ കൂടിയ സ്വർണവില ഉച്ചയ്ക്ക് തകിടംമറിഞ്ഞു. രാവിലെ ഗ്രാമിന് 55 രൂപ ഉയർന്ന് 9,130 രൂപയും പവന് 440 രൂപ വർധിച്ച് 73,040 രൂപയുമായിരുന്നു വില. എന്നാൽ, യുകെ-യുഎസ് വ്യാപാരക്കരാർ യഥാർഥ്യമാകുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് രാജ്യാന്തര സ്വർണവില ഔൺസിന് 3,400 ഡോളർ നിലവാരത്തിൽ നിന്ന് 3,322 ഡോളറിലേക്ക് നിലംപതിച്ചു.
രാജ്യാന്തര വിലയുടെ കരകയറ്റമാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. ഇന്നലെ ഔൺസിന് 3,384 ഡോളറായിരുന്ന രാജ്യാന്തര വില, ഇന്നൊരുഘട്ടത്തിൽ 3,412 ഡോളറിലെത്തിയിരുന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,398 ഡോളറിൽ. കഴിഞ്ഞമാസം 22ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമാണ് കേരളത്തിലെ റെക്കോർഡ്.
ശ്രീലങ്കയിൽ നിന്നുള്ള ഇറക്കുമതി ഭീഷണിയും നിലവാരംകുറഞ്ഞ ഇനമുയർത്തുന്ന വെല്ലുവിളിയും താങ്ങാനാവാതെ വിലയിടിവിന്റെ ട്രാക്കിലായി കേരളത്തിന്റെ കുരുമുളക്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ചൈനയും യുഎസും തമ്മിലെ വ്യാപാരപ്പോരിന് ശമനമാകുന്നെന്ന വിലയിരുത്തലുകളെ തുടർന്ന് ലാഭമെടുപ്പ് തകൃതിയായതോടെ ആടിയുലഞ്ഞ് രാജ്യാന്തര സ്വർണവില. ഒരുവേള ഔൺസിന് 3,432 ഡോളർ വരെ കുതിച്ചുകയറിയ വില, ഇപ്പോഴുള്ളത് 3,384 ഡോളറിൽ. കേരളത്തിൽ ഇന്നലെയും ഗ്രാമിന് ഒറ്റയടിക്ക് 250 രൂപയും പവന് 2,000 രൂപയും കൂടിയിയിരുന്നു.
ഇന്ത്യയിലെ സ്വാഭാവിക റബറിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പുതിയ തോട്ടങ്ങൾ വികസിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ടയർ നിർമാതാക്കളുടെ സംഘടനയായ ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ആത്മ) ഐസ്പീഡ് പദ്ധതിക്കു തുടക്കമിട്ടു.
ആഭരണപ്രേമികളെയും (gold) വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സ്വർണവിലയിൽ (gold price) ഇന്ന് വമ്പൻ മുന്നേറ്റം. രാജ്യാന്തരവിലയിലെ കുതിച്ചുകയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
ഒരിടവേളയ്ക്കുശേഷം സ്വർണവില (gold rate) വീണ്ടും മേലോട്ട്. രാജ്യാന്തര വിലയിലെ വർധനയാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ഇന്നു രൂപ മെച്ചപ്പെട്ടില്ലായിരുന്നെങ്കിൽ സ്വർണവില കൂടുതൽ വർധിക്കുമായിരുന്നു. യുഎസ്-ചൈന വ്യാപാരയുദ്ധം സമവായത്തിലേക്ക് നീങ്ങുന്നുണ്ടെങ്കിലും സ്ഥിരീകരണമാകാത്തത് സ്വർണവില വർധിക്കാനൊരു കാരണമാണ്.
യുഎസിൽ കഴിഞ്ഞമാസത്തെ തൊഴിൽക്കണക്ക് പ്രതീക്ഷതിനേക്കാൾ മെച്ചപ്പെട്ടിട്ടും ചാഞ്ചാട്ടത്തിൽ രാജ്യാന്തര സ്വർണവില. പുതുതായി 1.35 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകൾ. എന്നാൽ, 1.77 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടെന്നും തൊഴിലില്ലായ്മനിരക്ക് 4.2 ശതമാനത്തിൽ തുടരുകയാണെന്നും ലേബർ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി.
കേരളത്തിൽ സ്വർണവിലയിൽ (Kerala gold price) വീണ്ടും ഇടിവ്. ലോകത്തെ 6 മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 99 നിലവാരത്തിൽ നിന്ന് 100ലേക്ക് ഉയർന്ന് കരുത്താർജ്ജിച്ചതും യുഎസും ചൈന ഉൾപ്പെടെ മറ്റു പ്രമുഖ രാജ്യങ്ങളുമായുള്ള വ്യാപാരത്തർക്കം ശമിക്കുന്നതും രാജ്യാന്തര വിലയെ താഴേക്ക് നയിച്ചതാണ് കേരളത്തിലും വില കുറയാനിടയാക്കിയത്.
അക്ഷയതൃതീയയുടെ പിറ്റേന്ന് സ്വർണ വിലയിൽ കുത്തനെ ഇടിവ്. ഗ്രാമിന് 205 രൂപ ഇടിഞ്ഞ് 8775 രൂപയെത്തി. പവന് 1640 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 70200 രൂപയിലെത്തി. ഇന്നലെ കേരളത്തിലെ സ്വർണ വിപണിയിൽ അക്ഷയതൃതീയ പ്രമാണിച്ച് പുത്തൻ ഉണർവ് ദൃശ്യമായതിന് പിന്നാലെ വില കുത്തനെ ഇടിഞ്ഞത് അക്ഷയതൃതീയ സ്വർണം വാങ്ങിയവരെ
പച്ചത്തേങ്ങാ ഉൽപാദനം വർധിച്ചതോടെ റെക്കോർഡ് വിലയിൽ നിന്ന് തിരിച്ചിറങ്ങിത്തുടങ്ങി വെളിച്ചെണ്ണ. തമിഴ്നാട്ടിൽ കൊപ്രാ വില ഇടിയുന്നതിന് ആനുപാതികമായി കേരളത്തിൽ വെളിച്ചെണ്ണ വിലയും താഴുകയാണ്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
രാജ്യാന്തര സ്വർണവില കുറഞ്ഞിട്ടും കേരളത്തിൽ ഇന്നു സ്വർണവിലയിൽ മാറ്റമില്ല. രാജ്യാന്തരവില ഔൺസിന് 3,325 ഡോളറിൽ നിന്ന് 3,304 ഡോളറിലേക്ക് കുറഞ്ഞിട്ടുണ്ട്. വില കഴിഞ്ഞവർഷത്തെ അക്ഷയ തൃതീയ ദിനത്തെ അപേക്ഷിച്ച് വൻതോതിൽ കൂടിനിൽക്കുകയാണെങ്കിലും ഇന്നു കടകളിൽ തിരക്കേറി തുടങ്ങിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
റബർ കർഷകർക്ക് പ്രതീക്ഷകൾ സമ്മാനിച്ച് വില വീണ്ടും കൂടുന്നു. കൊച്ചി വിപണിയിൽ കുരുമുളക്, വെളിച്ചെണ്ണ വിലകൾ താഴ്ന്നിറങ്ങി. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
അക്ഷയ തൃതീയയ്ക്ക് (Akshaya Tritiya) ഒറ്റദിവസം മാത്രം ബാക്കിനിൽക്കേ, ആഭരണപ്രിയരെ നിരാശപ്പെടുത്തി സ്വർണവില (gold rate) വീണ്ടും മേലോട്ട്. ഡോളറുമായുള്ള വിനിമയത്തിൽ ഇന്ത്യൻ റുപ്പി 5 പൈസയുടെ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെന്നതും സ്വർണവില കൂടാനിടയാക്കി. ഇന്നലെ സംസ്ഥാനത്ത് ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞിരുന്നു.
അക്ഷയതൃതീയ (Akshaya Tritiya) പടിവാതിലിൽ എത്തിനിൽക്കേ സ്വർണാഭരണ (gold) പ്രിയർക്കും വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം സമ്മാനിച്ച് വിലയിൽ (gold rate) ഇന്നു മികച്ച ഇടിവ്.
മികച്ച ഡിമാൻഡ് നിലനിൽക്കുകയാണെങ്കിലും കുരുമുളക് വില താഴേക്കു നീങ്ങുന്നു. കൊച്ചിയിൽ അൺ-ഗാർബിൾഡിന് വില 300 രൂപ കുറഞ്ഞു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
കനംകുറഞ്ഞ (ലൈറ്റ്വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാൻ ഉപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. 22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമിന് 1,500 രൂപയിലേറെ കുറവുണ്ടെന്നതിനാൽ 18 കാരറ്റ് സ്വർണത്തിനും കേരളത്തിൽ ആവശ്യക്കാർ കൂടുന്നുണ്ട്.
യുഎസും ചൈനയും തമ്മിലെ വ്യാപാരപ്പോര് ശമിച്ചേക്കുമെന്ന വിലയിരുത്തലുകൾ ഓഹരി, കടപ്പത്ര വിപണികൾക്കും ഡോളറിനും കരുത്താവുന്നുണ്ട്. യുഎസ് ഉൽപന്ന ഇറക്കുമതിക്കുമേൽ പ്രഖ്യാപിച്ച 125% തീരുവ ചൈന പിൻവലിച്ചേക്കും. ഈ നീക്കങ്ങളും സ്വർണനിക്ഷേപ പദ്ധതികളിലെ ലാഭമെടുപ്പുമാണ് രാജ്യാന്തര സ്വർണവിലയെ താഴേക്ക് നയിക്കുന്നത്
പ്രമുഖ വിപണിയായ ചൈനയിൽ നിന്നുള്ള ഡിമാൻഡ് തണുപ്പൻ മട്ടിൽ തുടരുന്നതിനെ തുടർന്ന് ആവേശമില്ലാതെ രാജ്യാന്തര റബർവില. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തകർച്ചയിൽ നിന്ന് രാജ്യാന്തര സ്വർണവില (gold price) ‘ബയിങ് ദ ഡിപ്’ ട്രെൻഡിന്റെ കരുത്തിൽ കരകയറ്റം തുടങ്ങിയതോടെ, കേരളത്തിൽ (Kerala gold rate) ഇന്ന് പ്രതിഫലിച്ചത് നേരിയ വിലക്കുറവ് മാത്രം. ഇന്നലെ ഇന്ത്യൻ സമയം വൈകിട്ടോടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന തകർച്ച നേരിട്ട രാജ്യാന്തര സ്വർണവില, ഇന്ന് കരകയറ്റം തുടങ്ങി.
ചെറിയ കൃഷിയിടത്ത് കൂടുതൽ വിളവ് നേടുന്ന ബ്രസീലിയൻ കൃഷി രീതി രാജ്യത്ത് പരീക്ഷിക്കാൻ കേന്ദ്ര കൃഷി മന്ത്രാലയം തയാറെടുക്കുന്നു. സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗം, കാര്യക്ഷമമായ ഭൂവിനിയോഗം, സുസ്ഥിര കൃഷി എന്നിവയിലൂടെ വിളവ് വർധിപ്പിക്കുന്ന മാതൃക ഇന്ത്യയിലും നടപ്പാക്കാനാണ് ശ്രമം.
ട്രോയ് ഔൺസിന് 3500 ഡോളർ എന്ന നിർണായക നിലവാരത്തിലേക്ക് സ്വർണവിലയെ എത്തിച്ചത് തീരുവ യുദ്ധം മാത്രമല്ല, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ചെയർപഴ്സനോടുള്ള ട്രംപിന്റെ ഭീഷണി കൂടിയാണ്. നിരക്കു കുറയ്ക്കണമെന്നും ഇല്ലെങ്കിൽ സാമ്പത്തികമാന്ദ്യം സംഭവിക്കുമെന്നും പറഞ്ഞ ട്രംപ്, വമ്പൻ പരാജയമെന്നാണ് ഫെഡ് ചെയർ ജെറോം പവലിനെ വിശേഷിപ്പിച്ചത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ പുത്തൻ ഉയരത്തിലേക്ക് കത്തിക്കയറിയ കേരളത്തിലെ സ്വർണവില (Kerala gold price), ഇന്ന് അതേപടി താഴേക്കിറങ്ങി. ഇന്നലെ ഗ്രാമിന് (gold rate) 275 രൂപ ഉയർന്ന് 9,290 രൂപയും പവന് 2,200 രൂപ ഉയർന്ന് 74,320 രൂപയുമായിരുന്നു വില. രണ്ടും ചരിത്രത്തിലെ ഏറ്റവും ഉയരം. പവൻ 74,000 രൂപ ഭേദിച്ചതും ആദ്യം.
കൊപ്രാ ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ വെളിച്ചെണ്ണ വില വീണ്ടും കുതിച്ചുയരുന്നു. കൊച്ചി വിപണിയിൽ 100 രൂപ കൂടി വർധിച്ചു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
വിഷു, ഈസ്റ്റർ അവധിയാഘോഷങ്ങൾ കഴിഞ്ഞിട്ടും വിലവർധനയുടെ ആവേശം കൈവിടാതെ കുരുമുളകും വെളിച്ചെണ്ണയും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരെയും കടുത്ത നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവില (gold rate) ‘തീപിടിച്ച്’ കത്തിക്കയറുന്നു. സ്വർണത്തിന് ഒരുദിവസം കേരളത്തിൽ (Kerala Gold Price) ഇത്രയധികം വില കൂടുന്നത് സമീപകാല ചരിത്രത്തിൽ ആദ്യം.
പതിവ് പോലെ സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയും ഇന്ന് വർധിച്ചു. ഇതോടെ ഗ്രാമിന് 9,015 രൂപയിലും പവന് 72,120 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് പവന്റെ
സംസ്ഥാനത്ത് റെക്കോർഡ് നിരക്കിൽ തുടർന്ന് സ്വർണവില. ഗ്രാമിന് 8,945 രൂപയിലും പവന് 71,560 രൂപ നിരക്കിലുമാണ് രണ്ട് ദിവസമായി വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ 17 ന് സംസ്ഥാനത്തും, ദേശീയ രാജ്യാന്തര തലങ്ങളിലും സ്വർണ വില റെക്കോർഡ് തിരുത്തിയിരുന്നു. രാജ്യാന്തര സ്വർണവില 3341 ഡോളറിലേക്ക് എത്തിയതോടെയാണ്
ന്യൂഡൽഹി ∙ ഇന്ത്യൻ കയറ്റുമതിയിൽ കാപ്പിയുടെ കുതിപ്പ്. ഒരു വർഷത്തിനിടെ ഇന്ത്യൻ ചരക്ക് കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വർധന (43.66%) രേഖപ്പെടുത്തിയത് കാപ്പിയിലാണ്. ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 15,292 കോടി രൂപയുടേതായി കയറ്റുമതി ഉയർന്നു. ലോകത്തിലെ ഏഴാമത്തെ വലിയ കാപ്പി ഉൽപാദക രാജ്യമാണ് ഇന്ത്യ. ഈ വർഷം ജനുവരി
ഇരിക്കൂർ ( കണ്ണൂർ) ∙ കാലാവസ്ഥാവ്യതിയാനം മൂലം ഉൽപാദനം കുറഞ്ഞതോടെ സംസ്ഥാനത്ത് മഞ്ഞൾ വില കുതിക്കുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും കേരളത്തിനു നേട്ടമായി. ഉണങ്ങിയ മഞ്ഞളിന് കിലോഗ്രാമിന് 220-270 രൂപയും പച്ചമഞ്ഞളിന് 60-80 രൂപയുമാണ് ചില്ലറവിൽപനവില. കഴിഞ്ഞ വർഷം ഈ സമയത്ത് 110-130 രൂപയായിരുന്നു
ആഗോള, ആഭ്യന്തരതലങ്ങളിലെ ഈസ്റ്റർ ഡിമാൻഡിന്റെ കരുത്തിൽ മികച്ച നേട്ടത്തിലേറി കുരുമുളക് വില. ഉണർവില്ലാതെ റബർ. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
ഉപഭോക്താക്കളെയും വ്യാപാരികളെയും വെട്ടിലാക്കി സംസ്ഥാനത്ത് സ്വർണത്തിന് (Kerala gold price) ഇന്നു ‘പല വില’. വിലനിർണയത്തിൽ വ്യാപാരികൾക്കിടയിൽ തന്നെ അഭിപ്രായഭിന്നതയുള്ളത് ഉപഭോക്താക്കൾക്കും ആശയക്കുഴപ്പമാവുകയാണ്. ഇന്നലെ ഔൺസിന് 3,357 ഡോളർ എന്ന റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില ഇന്നുള്ളത് 3,315 ഡോളറിൽ.
ആഭരണ (gold) പ്രേമികളുടെയും വിവാഹം പോലുള്ള വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും ചങ്കിടിപ്പേറ്റി സ്വർണ വിലയുടെ (gold rate) കുതിച്ചുകയറ്റം. സംസ്ഥാനത്തും (Kerala gold price) ദേശീയതലത്തിലും രാജ്യാന്തര വിപണിയിലും വില റെക്കോർഡ് തിരുത്തി. കേരളത്തിൽ ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 105 രൂപയും പവന് 840 രൂപയും ഉയർന്ന് പുതിയ ഉയരം തൊട്ടു.
ഉത്സവകാല അവധിയുടെ ആലസ്യത്തിൽ നിന്ന് വിട്ടൊഴിയാതെ റബർ. രാജ്യാന്തര, ആഭ്യന്തരവിലകൾ കഴിഞ്ഞവാരത്തെ നിലവാരത്തിൽ മാറ്റമില്ലാതെ നിൽക്കുന്നു. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
അക്ഷയതൃതീയയും വിവാഹസീസണും മുന്നിൽനിൽക്കേ, ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശങ്ക നൽകി സ്വർണവില വീണ്ടും കുതിച്ചുകയറുന്നു. കഴിഞ്ഞ ഏതാനും ദിവസമായ താഴേക്കിറങ്ങിയ വിലയാണ് ആഗോള ചലനങ്ങളുടെ ചുവടുപിടിച്ച് ഇന്ന് ഒറ്റയടിക്ക് കുതിച്ചുകയറിയത്.
സ്വർണാഭരണ (gold) പ്രേമികൾക്കും വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ‘താൽകാലിക’ ആശ്വാസം പകർന്ന് സ്വർണവില (gold rate) ഇന്നും താഴ്ന്നിറങ്ങി. കേരളത്തിൽ (Kerala gold price) ഗ്രാമിന് 35 രൂപ കുറഞ്ഞ് 8,720 രൂപയായി.
കഴിഞ്ഞ വർഷം ഏപ്രിൽ 12 ന് ഒരു പവൻ സ്വർണം 53200 രൂപയ്ക്ക് വാങ്ങിയവർക്ക് ഇപ്പോൾ ഇതിനു ലഭിക്കുന്ന മൂല്യം 70,000 രൂപയ്ക്കു മുകളിൽ. ഏതാണ്ട് 17,000 രൂപയോളം വർധന– 24 ശതമാനത്തിലധികം റിട്ടേൺ!. ആഭരണമായി വാങ്ങുന്നവരെ സംബന്ധിച്ചാണെങ്കിൽ പണിക്കൂലി, നികുതി എന്നിവയെല്ലാം കിഴിച്ചാലും 15–20 ശതമാനത്തോളം റിട്ടേൺ.
മലയാളികൾ വിഷു ആഘോഷിക്കുന്ന ഇന്ന് സ്വർണവിലയിൽ (gold rate) ആഭരണപ്രേമികൾക്ക് ആശ്വാസം സമ്മാനിച്ച് നേരിയ വിലക്കുറവ്. ഗ്രാമിന് (Kerala gold price) 15 രൂപ കുറഞ്ഞ് വില 8,755 രൂപയും പവന് 120 രൂപ താഴ്ന്ന് 70,040 രൂപയുമായി. രാജ്യാന്തര വില ആവേശം വിട്ടൊഴിഞ്ഞ് നിന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില കുറഞ്ഞത്.
രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും (Kerala gold price) പുതുചരിത്രമെഴുതി സ്വർണം (gold rate). പവന് 70,000 രൂപയെന്ന നാഴികക്കല്ല് ഇന്ന് ആദ്യമായി മറികടന്നു. സ്വർണക്കുതിപ്പിന്റെ വർഷമായി മാറുകയാണ് 2025. ഈ വർഷം ഇതിനകം പവന് 13,280 രൂപയാണ് കൂടി; ഗ്രാമിന് 1,660 രൂപയും. കഴിഞ്ഞ 4 ദിവസത്തിനിടെ മാത്രം പവന് 4,360 രൂപയും ഗ്രാമിന് 545 രൂപയും ഉയർന്നു.
പകരച്ചുങ്കത്തിൽ ലോക രാജ്യങ്ങൾക്കാകെ ഇളവ് കൊടുത്തിട്ടും ചൈനയെ മാറ്റിനിർത്തിയ യുഎസിന്റെ നടപടിയെ തുടർന്ന് രാജ്യാന്തര റബർവില നേരിടുന്നത് കനത്ത തകർച്ച. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ വിളകളുടെ ഇന്നത്തെ അങ്ങാടി വിലനിലവാരം താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്ത് കമ്മോഡിറ്റി പേജ് സന്ദർശിച്ചു വായിക്കാം.
സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലാദ്യമായി പവന് 69,000 രൂപ കടന്നു. 70,000 രൂപയിൽ നിന്ന് വെറും 40 രൂപയുടെ അകലമേയുള്ളൂ എന്നതും ശ്രദ്ധേയം. കഴിഞ്ഞ 3 ദിവസത്തിനിടെ കേരളത്തിൽ പവനു കൂടിയത് 4,160 രൂപയാണ്; ഗ്രാമിന് 520 രൂപയും ഉയർന്നു. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വിലക്കയറ്റത്തിന്റെ ഭാരം ഇതിലുമേറെയാണെന്നത് ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കും.
സ്വർണാഭരണ പ്രിയരുടെയും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി വലിയതോതിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും ചങ്കിടിപ്പേറ്റി സ്വർണവില വീണ്ടും കത്തിക്കയറുന്നു. സംസ്ഥാനത്ത് സ്വർണവില ഒറ്റദിവസം ഇത്രയും കൂടുന്നത് അപൂർവങ്ങളിൽ അപൂർവം. രാജ്യാന്തര വിപണിയിൽ ഓരോ ഡോളർ കൂടുമ്പോഴും കേരളത്തിൽ ഗ്രാമിന് രണ്ടു മുതൽ രണ്ടരരൂപ വരെയാണ് വർധിക്കാറ്.
തക്കാളി വില കുത്തനെ ഇടിഞ്ഞതോടെ കർണാടകയിൽ കർഷകർ വിളവെടുപ്പ് നിർത്തി. മൊത്തവിപണന കേന്ദ്രമായ കോലാർ എംപിഎംസി മാർക്കറ്റിൽ കിലോയ്ക്ക് 2 മുതൽ 13 രൂപ വരെ മാത്രമാണ് ലഭിക്കുന്നത്. 15 കിലോ തക്കാളിയുടെ ബോക്സിന് 30 രൂപ വരെ ഇടിഞ്ഞു. വിളവെടുക്കുന്നവർക്ക് കൂലി നൽകാൻ പോലും വില ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
Results 1-100 of 326