ADVERTISEMENT

റെക്കോർഡ് നിരക്കിൽ നിന്നും താഴെയിറങ്ങി സ്വർണം. സംസ്ഥാനത്ത് രണ്ട് ദിവസം റെക്കോർഡ് നിരക്കിൽ വ്യാപാരം തുടർന്ന ശേഷം തിങ്കളാഴ്ച സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് ഗ്രാമിന് 7705 രൂപയിലും പവന് 61,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ച് ഗ്രാമിന് 7,745 രൂപയിലും പവന് 61,960 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്. ഇത് എക്കാലത്തെയും ഏറ്റവും ഉയർന്ന റെക്കോർഡാണ്

18 കാരറ്റ് സ്വർണത്തിനും വിലയിടിഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞ് ഗ്രാമിന് 6,365 രൂപയിലും പവന് 50,920  രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേ സമയം വെള്ളിയ്ക്ക് വില വർധിച്ചിട്ടുണ്ട്. ഗ്രാമിന് 3 രൂപ കുറഞ്ഞ് 104 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

രാജ്യാന്തര വിപണിയിൽ യുഎസ് ഡോളർ നിരക്കിലെ വർധനയെ തുടർന്നാണ് ഇന്ന് സ്വർണത്തിന് വിലയിടിഞ്ഞത്. ബജറ്റില്‍ സ്വര്‍ണാഭരണങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ 20 ശതമാനമാക്കി കുറച്ചതിനാൽ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന  സ്വര്‍ണാഭരണങ്ങള്‍ക്ക് വില കുറയും. നേരത്തെയിത് 25 ശതമാനമായിരുന്നു. ഇതിനൊപ്പം രത്നം പതിപ്പിച്ച ആഭരണങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവയും കുറച്ചു.

സ്വര്‍ണാഭരണങ്ങളുടെ ഉയര്‍ന്ന ഉപഭോഗമുള്ള ഇന്ത്യയില്‍ തീരുവ കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തര ഡിമാന്റ് വര്‍ധിപ്പിക്കുമെന്നാണ് വിപണി പ്രതീക്ഷ. പ്രത്യേകിച്ച് ലക്ഷ്വറി ആഭരണങ്ങളുടെ വിലയില്‍ ഇത് കാര്യമായ കുറവ് വരുത്തും

English Summary:

Gold prices in India have dropped significantly, with gold trading at ₹7705 per gram and ₹61,640 per sovereign. Silver prices have also seen a change. The fall is attributed to the rising US dollar and reduced import duty.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com