വിലക്കയറ്റത്തിനിടയിലും കുതിച്ചുമുന്നേറി സ്വർണം ഇറക്കുമതി; വ്യാപാരക്കമ്മിയിൽ വൻ വർധന

Mail This Article
×
ന്യൂഡൽഹി∙ തുടർച്ചയായി മൂന്നാം മാസവും ഇന്ത്യയുടെ കയറ്റുമതിയിൽ കുറവ്. 2024 ജനുവരിയെ അപേക്ഷിച്ച് 2.38 ശതമാനത്തിന്റെ കുറവ് ഇക്കുറിയുണ്ടായി. അതേസമയം, ഇറക്കുമതിയിൽ 10.28 ശതമാനത്തിന്റെ വർധനയുണ്ട്. ജനുവരിയിൽ 5,942 കോടി ഡോളറിന്റെ ഇറക്കുമതിയും 3,643 കോടി ഡോളറിന്റെ കയറ്റുമതിയും നടന്നു.

2,299 കോടി ഡോളറാണ് ജനുവരിയിലെ വ്യാപാരക്കമ്മി. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള അന്തരമാണ് വ്യാപാരക്കമ്മി.

സ്വർണത്തിന്റെ ഇറക്കുമതിയിലുണ്ടായ വർധനയാണ് കമ്മി കൂടാനിടയാക്കി. സ്വർണ ഇറക്കുമതിയിൽ 40% വർധനയുണ്ട്. ആഭ്യന്തര ഡിമാൻഡ് ഉയർന്നതും കുറഞ്ഞ നികുതിയുമാണ് സ്വർണ ഇറക്കുമതി കൂടാൻ കാരണം. ഡിസംബറിൽ വ്യാപാരക്കമ്മി 2,194 കോടി ഡോളറായിരുന്നു.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business
English Summary:
India's exports fell 2.38% in January, marking the third consecutive month of decline, while imports surged 10.28%, driven by a 40% increase in gold imports, widening the trade deficit to $22.99 billion. This rise is attributed to increased domestic demand and lower taxes on gold.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.