ADVERTISEMENT

ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണം ആരംഭിച്ചപ്പോള്‍  മുന്‍പൊരിക്കലുമില്ലാതിരുന്നത്ര പ്രതീക്ഷകളുമായാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കോര്‍പറേറ്റ് സ്ഥാപനങ്ങളിലെ ജീവനക്കാരും കാത്തിരിക്കുന്നത്. തങ്ങള്‍ക്ക് ആദായ നികുതി ഇനത്തിലും അതിനു പുറമേയും മികച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കും എന്നവര്‍ കരുതുന്നു.

ഡല്‍ഹിയില്‍ അടുത്ത ദിവസം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതാണ് സര്‍ക്കാര്‍ ജിവനക്കാരുടെ പ്രതീക്ഷകളെ ഉയര്‍ത്തുന്നത്. ഡല്‍ഹിയിലെ തിരഞ്ഞെടുപ്പു ഫലത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു വിഭാഗമാണ് സര്‍ക്കാര്‍ ജീവനക്കാര്‍. അതുകൊണ്ടു തന്നെ പതിവില്ലാത്ത വിധത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വന്‍ പ്രതീക്ഷകള്‍ പുലര്‍ത്തുന്നതു സ്വാഭാവികം മാത്രം.

 കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിൽനിന്നു പുറത്തേയ്ക്കു വരുന്നു. കയ്യിൽ  ബജറ്റ് രേഖകൾ അടങ്ങിയ പരമ്പരാഗത ‘ബാഹി ഖാത’യിൽ പൊതിഞ്ഞ ഡിജിറ്റൽ ടാബ്‌‌ലറ്റ്. ചിത്രം : രാഹുൽ ആർ. പട്ടം/ മനോരമ
കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ധനമന്ത്രാലയത്തിൽനിന്നു പുറത്തേയ്ക്കു വരുന്നു. കയ്യിൽ ബജറ്റ് രേഖകൾ അടങ്ങിയ പരമ്പരാഗത ‘ബാഹി ഖാത’യിൽ പൊതിഞ്ഞ ഡിജിറ്റൽ ടാബ്‌‌ലറ്റ്. ചിത്രം : രാഹുൽ ആർ. പട്ടം/ മനോരമ

2026 ജനുവരി മുതല്‍ എട്ടാം ശമ്പളക്കമ്മീഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനു മുന്നോടിയായി എന്തെങ്കിലും ആനുകൂല്യങ്ങളും അവര്‍ പ്രതീക്ഷിക്കുന്നു.  കുറഞ്ഞ പെന്‍ഷന്‍ ഉയര്‍ത്തുന്നതു സംബന്ധിച്ച പ്രഖ്യാപനങ്ങളും ഇന്നുണ്ടാകുമെന്ന് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ കരുതുന്നുണ്ട്. ആദായ നികുതി സംബന്ധിയായ പ്രഖ്യാപനങ്ങള്‍ കോര്‍പറേറ്റ്, സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ഗുണമാകും എന്ന പ്രതീക്ഷ സജീവമായി നിലനില്‍ക്കെയാണ് കേന്ദ്ര മന്ത്രിയുടെ ബജറ്റ് പ്രസംഗത്തിനു തുടക്കം കുറിച്ചിട്ടുള്ളത്.

English Summary:

India's Budget 2025 is highly anticipated by government and corporate employees alike, with hopes for income tax relief and pension increases. The upcoming Delhi elections add to the pressure on the Finance Minister.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT