ADVERTISEMENT

വെളിപ്പെടുത്താത്ത വരുമാനം വെളിപ്പെടുത്തുമ്പോൾ ക്രിപ്റ്റോ കറൻസി പോലുള്ള“വെർച്വൽ ഡിജിറ്റൽ അസറ്റ്” ഉൾപ്പെടുത്തണമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ നിർദ്ദേശിച്ചു. നിയമവിരുദ്ധമായ ഇടപാടുകൾ മറയ്ക്കാൻ അനിയന്ത്രിതമായ രീതിയിൽ  ക്രിപ്‌റ്റോകറൻസി ഉപയോഗിക്കുന്നുവെന്ന് നിരവധി റിപ്പോർട്ടുകൾ വന്നതിനാലാണീ പ്രഖ്യാപനം നടത്തിയത്. ക്രിപ്‌റ്റോ-അസറ്റുകളിൽ ഇടപാട് നടത്തുന്ന എക്സ്ചേഞ്ചുകളും ഒരു നിശ്ചിത കാലയളവിനുള്ളിൽ ഇടപാടിന്റെ വിശദാംശങ്ങൾ നൽകേണ്ടതുണ്ട്. അവ ശരിയാക്കാൻ സ്ഥാപനത്തിന് 30 ദിവസത്തെ സമയം നൽകും. 

അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ആദായനികുതി നിയമപ്രകാരം കൃത്യമല്ലാത്ത റിപ്പോർട്ടിങായി കണക്കാക്കും. വ്യക്തികൾ മാത്രമല്ല, സ്ഥാപനങ്ങളും ക്രിപ്റ്റോ കറൻസി കണക്കുകൾ വിട്ടുവീഴ്ചയില്ലാതെ നൽകണം എന്ന സന്ദേശം ഇന്ന് ബജറ്റിൽ കൃത്യമായി നൽകിയിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസികളുടെ മേൽനോട്ടം കർശനമാക്കാനുള്ള സർക്കാരിന്റെ ഏറ്റവും പുതിയ നടപടിയാണ് ഇത്.  

നിർമല സീതാരാമൻ. (ചിത്രം:പിടിഐ)
നിർമല സീതാരാമൻ. (ചിത്രം:പിടിഐ)

ക്രിപ്‌റ്റോകറൻസി മേഖലയിൽ കള്ളപ്പണം വെളുപ്പിക്കൽ വ്യവസ്ഥകൾ ഏർപ്പെടുത്തി 2 വർഷത്തിന് ശേഷമാണ് ഈ നീക്കം. ക്രിപ്‌റ്റോ ട്രേഡിങ്, സേഫ് കീപ്പിങ്, അനുബന്ധ സാമ്പത്തിക സേവനങ്ങൾ എന്നിവയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം ബാധകമാക്കിയതായി ധനമന്ത്രാലയം നോട്ടീസിൽ അറിയിച്ചു. ട്രേഡിങിന് ലെവി ബാധകമാക്കുന്നതുൾപ്പെടെ ക്രിപ്‌റ്റോ മേഖലയിൽ കർശനമായ നികുതി നിയമങ്ങളും ഇന്ത്യയിലുണ്ട്

English Summary:

India tightens cryptocurrency regulations; Finance Minister Nirmala Sitharaman mandates mandatory cryptocurrency income disclosure for individuals and institutions. Failure to comply results in penalties under the Income Tax Act.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com