ADVERTISEMENT

മുംബൈ∙ തുടർച്ചയായ രണ്ടാം ദിനവും ഇടിഞ്ഞ് ഓഹരിവിപണി. ഇന്നു വരാനിരിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതി(എംപിസി) തീരുമാനവും, വിദേശ നിക്ഷേപകരുടെ വിറ്റൊഴിക്കലുമാണ് വിപണിയിൽ പ്രതിഫലിച്ചത്. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെൻസെക്സ് 213.12 പോയിന്റ് ഇടിഞ്ഞ് 78,058ലാണ് ക്ലോസ് ചെയ്തത്. ബ്ലൂചിപ് ഓഹരികളിൽ വൻതോതിൽ ലാഭമെടുപ്പ് ഉണ്ടായതാണ് കാരണം. നിഫ്റ്റി 92.95 പോയിന്റ് താഴ്ന്ന് 23,603ലും വ്യാപാരം അവസാനിപ്പിച്ചു. 

രൂപയ്ക്കു വീണ്ടും റെക്കോർഡ് വീഴ്ച

Bull and bear, symbols of stock market trends. Hand-drawn editable vector illustration with elements as separate objects.
Bull and bear, symbols of stock market trends. Hand-drawn editable vector illustration with elements as separate objects.

മുംബൈ∙ തുടർച്ചയായ രണ്ടാം ദിനവും സർവകാല ഇടിവ് രേഖപ്പെടുത്തി രൂപ. ഡോളറുമായുള്ള വിനിമയത്തിൽ ഇന്നലെ 16 പൈസ ഇടിഞ്ഞ് 87.59 നിലവാരത്തിലെത്തി. ആഭ്യന്തര ഓഹരിവിപണിയിലെ ഇടിവും, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തിവിട്ട വ്യാപാരയുദ്ധ ഭീതിയും വരും ദിവസങ്ങളിലും രൂപയെ പ്രതികൂലമായി ബാധിക്കാമെന്നാണ് വിലയിരുത്തൽ. ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് 2 ശതമാനമാണ്.

English Summary:

The Indian stock market experienced another significant fall today, with the Sensex and Nifty closing lower. The weakening rupee also hit a record low, fueled by concerns about the RBI's upcoming MPC decision and global trade tensions.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com