ADVERTISEMENT

കൊച്ചി ∙ ടാറ്റ ക്യാപ്പിറ്റലിൽനിന്നു താമസിയാതെ ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യുണ്ടാകും. കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് യോഗം ഏറെ നാളായി വിപണി പ്രതീക്ഷിക്കുന്ന ഐപിഒയ്‌ക്ക് അനുമതി നൽകി. രണ്ടു പതിറ്റാണ്ടിനിടയിൽ ടാറ്റ ഗ്രൂപ്പിൽനിന്ന് ഐപിഒ വിപണിയിലെത്തുന്ന രണ്ടാമത്തെ കമ്പനിയായിരിക്കും ടാറ്റ ക്യാപ്പിറ്റൽ.

2023 നവംബറിൽ ഐപിഒ വിപണിയിലെത്തിയ ടാറ്റ ടെക്‌നോളജീസിനു നിക്ഷേപകരിൽനിന്നു ലഭിച്ച പിന്തുണ ഭീമമായിരുന്നു. 500 രൂപ മുഖ വിലയുള്ള ഓഹരികൾ ലിസ്‌റ്റ് ചെയ്‌തത് 1199.95 രൂപ നിരക്കിലാണ്. നിക്ഷേപകർക്ക് ആദ്യ വ്യാപാരദിനത്തിലുണ്ടായ മൂലധന നേട്ടം തന്നെ 139.99%. ടാറ്റ കൺസൽറ്റൻസി സർവീസസ് (ടിസിഎസ്) ഐപിഒ വിപണിയിലെത്തിയത് 2004ൽ ആയിരുന്നു.

ടാറ്റ ക്യാപ്പിറ്റൽ 23 കോടി ഓഹരികളായിരിക്കും ഐപിഒ വിപണിയിലെത്തിക്കുക എന്ന് അറിയുന്നു. നിലവിലെ ചില ഉടമകളിൽനിന്നുള്ള ഓഹരി വിൽപനയുമുണ്ടാകും. ടാറ്റ സൺസിന് 93% ഓഹരി പങ്കാളിത്തമുള്ള ബാങ്ക് ഇതര ധനകാര്യ സ്‌ഥാപനമാണു (എൻബിഎഫ്‌സി) ) ടാറ്റ ക്യാപ്പിറ്റൽ.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Tata Capital's highly anticipated IPO is launching soon, marking the second Tata Group IPO in two decades. The offering includes 23 crore shares and follows the successful listing of Tata Technologies.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com