ADVERTISEMENT

പ്ലേസ്‌മെന്റ്‌ റെക്കോര്‍ഡുകളുടെ കാര്യത്തില്‍ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ്‌ പഞ്ചാബിലെ ലവ്‌ലി പ്രഫഷനല്‍ യൂണിവേഴ്‌സിറ്റി (എല്‍പിയു) എല്ലാക്കാലവും നടത്തിയിട്ടുള്ളത്‌. ഈ മഹത്തായ പാരമ്പര്യത്തിന്റെ ചുവടു പിടിച്ച്‌ 1.03 കോടി രൂപയുടെ (1,18,000 ഡോളര്‍) അവിശ്വസനീയമായ വാര്‍ഷിക ശമ്പള പാക്കേജോടുകൂടി പ്ലേസ്‌മെന്റ്‌ നേടിയിരിക്കുകയാണ്‌ എല്‍പിയുവിലെ  അവസാന വര്‍ഷ വിദ്യാര്‍ഥിയായ ബെറ്റിറെഡ്ഡി നാഗവംശി റെഡ്ഡി. 2025 മേയില്‍ ബിരുദം പൂര്‍ത്തിയാക്കി ഇറങ്ങുന്ന ബിടെക്‌ റോബോട്ടിക്‌സ്‌ ആന്‍ഡ്‌ അനിമേഷന്‍ വിദ്യാര്‍ഥിയായ വംശി റെഡ്ഡിക്ക്‌ എഐ റോബോട്ടിക്‌സ്‌ കമ്പനിയാണ്‌ ഇത്ര വലിയ പാക്കേജോടുകൂടി ജോലി വാദ്‌ഗാനം ചെയ്‌തിരിക്കുന്നത്‌. ബിരുദം പൂര്‍ത്തിയാക്കിയാല്‍ ഉടനെ ഈ കമ്പനിയില്‍ റോബോട്ടിക്‌സ്‌ എന്‍ജിനീയറായി വംശി റെഡ്ഡി ജോലിക്കു കയറും. അക്കാദമിക, വ്യാവസായിക സര്‍ക്കിളുകളില്‍ വലിയ ചലനങ്ങളുണ്ടാക്കിയ ഈ അസാധാരണ നേട്ടം വന്‍കിട കമ്പനികളുടെ പ്രിയപ്പെട്ട റിക്രൂട്മെന്റ്‌ കേന്ദ്രമെന്ന എല്‍പിയുവിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്‌.

ഇത്‌ ഒറ്റപ്പെട്ട വിജയഗാഥയല്ല. 1700ൽ അധികം എല്‍പിയു വിദ്യാര്‍ഥികള്‍ക്കാണ്‌ 10 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ പ്രതിവര്‍ഷ ശമ്പള പാക്കേജ്‌ പ്ലേസ്‌മെന്റില്‍ ലഭിച്ചത്‌. ആകെ 7361 പ്ലേസ്‌മെന്റ്‌ ഓഫറുകള്‍ വിവിധ ശാഖകളിൽപെട്ട ബിടെക്‌ വിദ്യാര്‍ഥികള്‍ക്ക്‌ ഈ വര്‍ഷം ലഭിച്ചു. പാലോ ആള്‍ട്ടോ നെറ്റ്‌ വര്‍ക്ക്‌സ്‌, നുട്ടാനിക്‌സ്‌, മൈക്രോസോഫ്‌റ്റ്, സിസ്‌കോ, പേപാല്‍, ആമസോണ്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ അടക്കമുള്ളവര്‍ ഇത്തവണ എല്‍പിയുവില്‍ റിക്രൂട്മെന്റിനെത്തി. ഈ മുന്‍നിര എംഎന്‍സികള്‍ വാഗ്‌ദാനം ചെയ്‌ത ശരാശരി വാര്‍ഷിക ശമ്പള പാക്കേജ്‌ തന്നെ 16 ലക്ഷം രൂപയാണ്‌. തൊഴില്‍ വിപണിയില്‍ എല്‍പിയു വിദ്യാര്‍ഥികള്‍ക്കുള്ള ഉയര്‍ന്ന ആവശ്യകതയെ ഇത്‌ സൂചിപ്പിക്കുന്നു.

കൈനിറയെ ജോബ്‌ ഓഫറുകള്‍ 
1912 വിദ്യാര്‍ഥികള്‍ക്ക്‌ ഒന്നിലധികം ജോബ്‌ ഓഫറുകള്‍ ലഭിച്ചു. 377 പേര്‍ക്ക്‌ മൂന്നും  97 പേര്‍ക്ക്‌ നാലും 18 പേര്‍ക്ക്‌ അഞ്ചും ഏഴു പേര്‍ക്ക്‌ ആറും ജോബ്‌ ഓഫറുകള്‍ ലഭിച്ചു. അഡിറെഡ്ഡി വാസു എന്ന ബിടെക്‌ ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥിക്കു ലഭിച്ചതാകട്ടെ ഏഴ്‌ ജോബ്‌ ഓഫറുകളാണ്‌. എല്‍പിയുവിലെ മുന്‍ പ്ലേസ്‌മെന്റ്‌ സീസണുകളും വ്യവസായ ലോകത്തിലെ വന്‍കിട കമ്പനികളുടെ ആകര്‍ഷകമായ വാഗ്‌ദാനങ്ങളാല്‍ സമ്പന്നമായിരുന്നു. പാലോ ആള്‍ട്ടോ നെറ്റ്‌വർക്സ്‌ 54.75 ലക്ഷം രൂപയും നുട്ടാനിക്‌സ്‌ 53 ലക്ഷം രൂപയും മൈക്രോസോഫ്‌റ്റ് 52.20 ലക്ഷം രൂപയും എല്‍പിയു വിദ്യാര്‍ഥികള്‍ക്ക്‌ മുന്‍പു വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.

റിക്രൂട്മെന്റിനെത്തുന്നത്‌ ആഗോള സ്ഥാപനങ്ങള്‍ 
സാങ്കേതികമികവു കൊണ്ട്‌ എന്നും മുന്നിട്ടു നില്‍ക്കുന്ന എല്‍പിയു വിദ്യാര്‍ഥികളെ തങ്ങളുടെ സ്ഥാപനങ്ങളിലെത്തിക്കാന്‍ ആക്‌സന്‍ച്വര്‍, ക്യാപ്‌ജെമിനി, ടിസിഎസ്‌ ഉള്‍പ്പെടെയുള്ള മുന്‍നിര റിക്രൂട്ടര്‍മാര്‍ പരസ്‌പരം മത്സരിക്കാറുണ്ട്‌. ആക്സഞ്ചർ, ക്യാപ്‌ജെമിനി 736 എല്‍പിയു വിദ്യാര്‍ഥികളെ അനലിസ്റ്റ്‌, സീനിയര്‍ അനലിസ്റ്റ്‌ ജോലികളിലേക്ക്‌ തിരഞ്ഞെടുത്തപ്പോള്‍ മൈന്‍ഡ്‌ട്രീ 467 എല്‍പിയു വിദ്യാര്‍ഥികള്‍ക്കാണ്‌ ഗ്രാജുവേറ്റ്‌ എന്‍ജിനീയറിങ്‌ ട്രെയ്‌നികളായി  നിയമനം നല്‍കിയത്‌. ‘ജെന്‍ സി’ റോളുകളിലേക്ക്‌ കോഗ്‌നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ്‌ ഇവിടെ നിന്ന്‌ നിയമിച്ചതാകട്ടെ 418 പേരെ. ആക്സഞ്ചർ 279 പേരെയും ടിസിഎസ്‌ 260 പേരെയും കെപിഐടി ടെക്‌നോളജീസ്‌ 229 പേരെയും ഡിഎക്‌സ്‌ സി ടെക്‌നോളജി 203 പേരെയും എംഫസിസ്‌ 94 പേരെയും എല്‍പിയുവില്‍നിന്നു ജോലിക്ക്‌ എടുത്തിട്ടുണ്ട്‌.

കോര്‍ എന്‍ജിനീയറിങ്‌ വിഷയങ്ങളായ റോബോട്ടിക്‌സ്‌ ആന്‍ഡ്‌ അനിമേഷന്‍, ഇലക്ട്രോണിക്‌സ്‌ ആന്‍ഡ്‌ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്‌, കംപ്യൂട്ടര്‍ സയന്‍സ്‌ എന്‍ജിനീയറിങ്‌, മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ തുടങ്ങിയവയിലാണ്‌ ഉയര്‍ന്ന തോതില്‍ പ്ലേസ്‌മെന്റ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. പാലോ ആള്‍ട്ടോ നെറ്റ്‌വര്‍ക്സ്‌, സിലിക്കണ്‍ ലാബ്‌സ്‌, ട്രൈഡന്റ്‌ ഗ്രൂപ്പ്‌, നൂട്ടാനിക്‌സ്‌, ഓട്ടോഡെസ്‌ക്‌, ആമസോണ്‍ തുടങ്ങിയ മുന്‍നിര വ്യവസായ സ്ഥാപനങ്ങള്‍ വലിയ തോതില്‍ ഈ കോഴ്‌സുകളിലെ വിദ്യാര്‍ഥികളെ തേടിയെത്തുന്നു.

നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ലോകത്തില്‍ കരിയര്‍ വിജയത്തിനായി വിദ്യാര്‍ഥികളെ തയ്റെടുപ്പിക്കാന്‍ എല്‍പിയു പ്രതിജ്ഞാബദ്ധമാണെന്ന്‌ രാജ്യസഭാംഗവും എല്‍പിയു സ്ഥാപക ചാന്‍സലറുമായ ഡോ. അശോക്‌ കുമാര്‍ മിത്തല്‍ പറയുന്നു. പരമ്പരാഗത അധ്യയനത്തിനു പുറത്തേക്കു നീളുന്ന എല്‍പിയുവിന്റെ നൂതന സമീപനം വിദ്യാഭ്യാസത്തെ കൂടുതല്‍ ആകര്‍ഷകമാക്കി വിദ്യാര്‍ഥികളെ വ്യവസായ ആവശ്യങ്ങള്‍ക്കായി തയാറാക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെടുന്നു. ടോപ്‌ കമ്പനികളില്‍  ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന വിജയകരമായ പ്ലേസ്‌മെന്റുകളും പാഠ്യക്രമത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്നതായി ഡോ. അശോക്‌ കൂട്ടിച്ചേര്‍ത്തു. മുന്‍നിര ദേശീയ സ്ഥാപനങ്ങളില്‍ മാത്രമല്ല, വന്‍കിട ആഗോള സ്ഥാപനങ്ങളിലും വിദ്യാര്‍ഥികള്‍ക്ക്‌ ജോലി ഉറപ്പാക്കാന്‍ എല്‍പിയുവിനു സാധിച്ചിട്ടുണ്ട്‌. യുഎസ്‌, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ലോകോത്തര സ്ഥാപനങ്ങളില്‍ ഒരു കോടിക്കും മേലെയുള്ള പാക്കേജിലാണ്‌ നൂറുകണക്കിന്‌ എല്‍പിയു വിദ്യാര്‍ഥികള്‍ ജോലി ചെയ്‌തു വരുന്നത്‌. ഉന്നതമായ നൈപുണ്യശേഷികളുള്ള പ്രഫഷനലുകളെ വാര്‍ത്തെടുക്കാനുള്ള എല്‍പിയുവിന്റെ കഴിവിന്റെയും ശക്തിയുടെയും പ്രതിഫലനമാണ്‌ ഇത്‌.

2025 അക്കാദമിക ബാച്ചിലേക്കുളള എല്‍പിയു പ്രവേശന പ്രക്രിയ ഇതിനകം ആരംഭിച്ച്‌ കഴിഞ്ഞു. അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന  തീയതിയും അടുത്തു വരികയാണ്‌. അത്യന്തരം മത്സരാത്മകമാണ്‌ എല്‍പിയുവിലെ പ്രവേശന പ്രക്രിയ. പ്രവേശന പരീക്ഷയും എല്‍പിയുനെസ്റ്റ് 2025 പരീക്ഷയും അഭിമുഖ പരീക്ഷയും പാസ്സാകുന്നവരെയാണ്‌ വിവിധ കോഴ്‌സുകളിലേക്ക് തിരഞ്ഞെടുക്കുന്നത്‌. പരീക്ഷകളെയും പ്രവേശന പ്രക്രിയയെയും കുറിച്ച്‌ കൂടുതല്‍ അറിയുന്നതിന്‌ സന്ദര്‍ശിക്കുക : https://bit.ly/4aOXDJq

English Summary:

LPU's impressive placement record continues with a student securing a 1.03 crore annual salary package. The university's innovative approach to education and strong industry ties have resulted in thousands of placement offers for its students.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com