ADVERTISEMENT

തിരുവനന്തപുരം∙ 4.26 ലക്ഷത്തിലേറെ കുട്ടികൾ എഴുതിയ എസ്എസ്എൽസി പരീക്ഷയിൽ ഏതെങ്കിലും വിഷയത്തിൽ 19% മാർക്കിൽ താഴെ(ഇ ഗ്രേഡ്) നേടിയത് ഒറ്റ വിദ്യാർഥി മാത്രം. എല്ലാ വിഷയത്തിനും ഡി ഗ്രേഡ് (20 മുതൽ 29% വരെ മാർക്ക്) നേടിയവർ 1946 പേരാണ്. ഇവരുൾപ്പെടെ 2100 പേർക്കാണ് ഇത്തവണ ഉപരിപഠന യോഗ്യത നേടാനാകാത്തത്. ഒരു വിഷയത്തിൽ 30% മാർക്കാണ് വിജയിക്കാൻ വേണ്ടത്. ഇതിൽ 20% എഴുത്തു പരീക്ഷയ്ക്കു മുൻപേ നിരന്തര മൂല്യനിർണയത്തിന്(സിഇ) സ്കൂളിൽനിന്ന് അധ്യാപകർ നൽകുന്നതാണ്. ഭൂരിപക്ഷം വിദ്യാർഥികൾക്കും അതു പൂർണമായും ലഭിക്കാറുണ്ട്. 

അതിനാൽ സിഇയുടെ മാർക്ക് അനുസരിച്ച് എഴുത്തു പരീക്ഷയ്ക്ക് ശരാശരി 10–15% മാർക്ക് നേടിയാൽ ജയിക്കാവുന്ന സാഹചര്യമാണ്. അതുപോലും നേടാനാകാതെ പോയവരാണ് ഉപരിപഠന യോഗ്യതയ്ക്കു പുറത്തായത്. 2026–27 അധ്യയന വർഷം മുതൽ ഈ രീതി മാറുകയാണ്. പിന്നീട് എഴുത്ത് പരീക്ഷയ്ക്ക് 30% മാർക്ക് നേടിയാൽ മാത്രം ജയിക്കാനാവുകയുള്ളൂ. ഇത്തവണ 61,449 പേർ എല്ലാ വിഷയത്തിലും എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ എല്ലാ വിഷയത്തിനും എ ഗ്രേഡും അതിനു മുകളിലും നേടിയവർ 95,790 ആണ്.

English Summary:

SSLC Results Reveal Stunning Success, But Future Holds Stricter Passing Criteria

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com