ADVERTISEMENT

തിരുവനന്തപുരം∙ പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റിൽ സംവരണ സീറ്റുകൾ അടക്കമുള്ള മെറിറ്റ് സീറ്റുകളിൽ 21,887 പേർക്ക് കൂടി അലോട്മെന്റ് ലഭിച്ചു. ഒന്നാം അലോട്മെന്റിൽ താഴ്ന്ന ഓപ്ഷനുകൾ ലഭിച്ച 20,511 പേർക്ക് ഉയർന്ന ഓപ്ഷനുകളിലേക്ക് മാറ്റം ലഭിച്ചിട്ടുണ്ട്. അലോട്മെന്റ് അനുസരിച്ച് ഇന്ന് രാവിലെ 10 മുതൽ നാളെ വൈകിട്ട് 5 വരെ പ്രവേശനം നേടാം. ഭിന്നശേഷിക്കാർക്ക് അധികമായി അനുവദിച്ച സീറ്റുകൾ ഉൾപ്പെടെ ആകെ 3,18,574 മെറിറ്റ് സീറ്റുകളിൽ 2,43,155 സീറ്റുകളിലേക്കാണ് ഇതുവരെ അലോട്മെന്റ് നടന്നത്.

75,419 സീറ്റുകൾ മെറിറ്റിൽ ബാക്കിയുണ്ട്. 4,17,807 പേരുടെ 4,63,658 അപേക്ഷകളാണ് മുഖ്യ ഘട്ടത്തിൽ ലഭിച്ചിരിക്കുന്നത്. അതിൽ 45,851 എണ്ണം മറ്റു ജില്ലകളിലേക്കും അപേക്ഷിച്ചവരാണ്. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ ഒഴിവാക്കിയാണ് രണ്ടാം അലോട്മെന്റ് പ്രഖ്യാപനം. ജനറൽ വിഭാഗത്തിലെ 1,57,137 സീറ്റുകളിൽ ഇനി ശേഷിക്കുന്നത് 67 എണ്ണമാണ്. ഈഴവ, തീയ, ബില്ലവ വിഭാഗത്തിൽ 413 സീറ്റുകളും മുസ്‌ലിം വിഭാഗത്തിൽ 340 സീറ്റുകളും വിശ്വകർമയിൽ 126 സീറ്റുകളും ഭാഷാ ന്യൂനപക്ഷ വിഭാഗത്തിൽ 63 സീറ്റുകളും ബാക്കിയുണ്ട്.

മലപ്പുറത്ത് ഉൾപ്പെടെ ഒരിടത്തും പ്ലസ് വൺ സീറ്റ് ക്ഷാമമില്ല. പ്രശ്നം ഉണ്ടായിരുന്നെങ്കിൽ അത് ആദ്യം ഉയരുക നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നേനെ. എസ്എസ്എൽസിക്ക് എ പ്ലസ് നേടിയവരുടെ എണ്ണം കൂടുമ്പോഴാണ് സീറ്റിനായുള്ള മുറവിളി കൂടുന്നത്. ഇത്തവണ എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞതവണ അധികമായി അനുവദിച്ച സീറ്റുകളും ബാച്ചുകളും ഉൾപ്പെടെ മുൻകൂറായി നിലനിർത്തിയാണ് ഇത്തവണ പ്രവേശനം നടത്തുന്നത്.

മന്ത്രി വി.ശിവൻകുട്ടി

പട്ടിക വിഭാഗങ്ങളിലുൾപ്പെടെ മറ്റു സംവരണ വിഭാഗങ്ങളിലെല്ലാം ഒട്ടേറെ സീറ്റുകൾ ഒഴിവുണ്ട്.  പട്ടികജാതി–16934, പട്ടികവർഗം–27807, എൽസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ–11889, എസ്ഐയുസി, ആംഗ്ലോ ഇന്ത്യൻ– 3955, ക്രിസ്ത്യൻ ഒബിസി–1390, ഹിന്ദു ഒബിസി–1184, ധീവര–2526, കുശവൻ–1672, കുടുംബി–2174,  ഭിന്നശേഷി–3879, കാഴ്ചപരിമിതർ–1000,  ഒഴി‍ഞ്ഞുകിടക്കുന്ന സംവരണ സീറ്റുകൾ മൂന്നാം അലോട്മെന്റിൽ ജനറൽ വിഭാഗത്തിലേക്കു മാറ്റും. 16ന് ആണ് മൂന്നാം അലോട്മെന്റ്. പട്ടികക്ഷേമ വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ‌ സ്കൂളുകളിൽ 334 സീറ്റുകളാണ് ബാക്കിയുള്ളത്. 1195 പേർക്ക് ഇതുവരെ അലോട്മെന്റ് ലഭിച്ചു. 

English Summary:

Kerala Plus One Admissions: Thousands of Seats Still Open! Check Your Allotment Now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com