ADVERTISEMENT

10 മാസവും 23 ദിവസത്തിനുമിടെ പ്രച്ഛന്നവേഷ മത്സരങ്ങളിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ സമ്മാനം നേടിയ പ്രച്ഛന്നവേഷക്കാരി എന്ന നിലയിലാണ് കാതറിൻ താരമായത്. ഒരുവയസ് തികഞ്ഞപ്പോൾ തന്നെ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംനേടി പ്രവാസി മലയാളി ദമ്പതികളുടെ മകൾ. തൊടുപുഴയിലെ വഴിത്തല മുഴുത്തേറ്റ് വീട്ടിൽ ജോബിൻ - അനുപ്രിയ ദമ്പതികളുടെ മകളാണ് കാതറിൻ മേരി ജോബിൻ. എപിജെ അബ്ദുൽ കലാം സ്മാരക ഇന്റർനാഷനൽ ബെസ്റ്റ് അച്ചീവർ ഓഫ് ഇയർ അവാർഡും ഈ മിടുക്കി സ്വന്തമാക്കി. 

പ്രച്ഛന്നവേഷത്തിലൂടെയാണ് കാതറിൽ രാജ്യാന്തര ബഹുമതി സ്വന്തമാക്കിയത്. ഒരുവയസിനിടെ ദേശീയതലത്തിൽ 15 മത്സരങ്ങളിൽ പങ്കെടുത്ത് 11ലും വിജയിയായി. ഉണ്ണിയാർച്ചയും ഷെഫും ഹണിബീയും തൊട്ട് കൃഷിക്കാരൻ വരെയുള്ള വേഷങ്ങളുമായാണ് കാതറിൻ മത്സരങ്ങൾക്കെത്തിയത്.

10 മാസവും 23 ദിവസത്തിനുമിടെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ സമ്മാനം നേടിയ പ്രച്ഛന്നവേഷക്കാരി എന്ന നിലയിലാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൻ‌റെ അംഗീകാരം.

പെയ്സ് ആർക്കിടെക്റ്റ് ഡിസൈൻ ആൻഡ് പ്ലാനേഴ്സിലെ ഡിസൈൻ എൻ‌ജിനീയറാണ് പിതാവ് ജോബിൻ. കുവൈത്തിലെ ഭാരതീയ വിദ്യാഭവൻ അധ്യാപികയായിരുന്ന മാതാവ് അനുപ്രിയയാണ് അവസരങ്ങൾ കണ്ടെത്തി കാതറിനെ പങ്കെടുപ്പിക്കുന്നത്.

English Summary : One year old Malayali baby makes Indian book of records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com