ADVERTISEMENT

 

തകർപ്പന്‍ ക്യാപ്ഷൻ എഴുതാനുള്ള പ്രത്യേക കഴിവ് മൂലം ക്യാപ്ഷൻ സിംഹമെന്ന വിളിപ്പേരുള്ളയാളാണ് രമേഷ് പിഷാരടി. താൻ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് വിഡിയോകൾക്കും രസകരമായ അടിക്കുറിപ്പും ചേർക്കാറുണ്ട് താരം. ഇപ്പോഴിതാ ആരും ചിരിച്ചുപോകുന്ന മറ്റൊരു ക്യാപ്ഷനുമായെത്തിയിരിക്കുകയാണ് താരം. പിഷാരടിയുടെ ഇളയ മകൻ വീട്ടിലെ വളർത്തു നായയ്ക്ക് ഭക്ഷണം കൊടുക്കുന്ന ഒരു വിഡിയോയ്ക്ക് കൊടുത്തിരിയ്ക്കുന്ന അടിക്കുറിപ്പാണ് സമൂഹമാധ്യമത്തില്‍ ചിരിപടർത്തുന്നത്. ‘കുത്ത ക മുതലാളി’ എന്നാണ് മകനെ അച്ഛൻ വിശേഷിപ്പിച്ചത്. നായയെ പാത്രത്തിൽ വച്ച ആഹാരം കഴിപ്പിക്കുകയാണീ ‘കുത്ത ക മുതലാളി’. ഇടയ്ക്ക് കുഞ്ഞികൈ കൊണ്ട് ഭക്ഷണം നായയുടെ വായിലും വച്ചുകൊടുക്കുന്നുണ്ട് കക്ഷി. നിരവധിപ്പേരാണ് മകന്റെ വിഡിയോയ്ക്കും അച്ഛന്റെ ക്യാപ്ഷനും ഇഷ്‍‍‍‍‍ടമറിയിച്ചെത്തിയത്. 

 

കഴിഞ്ഞിടെ പിഷാരടിയ്ക്ക് പിറന്നാൾ ആശംസകളറിയിച്ച് മഞ്ജു വാരിയർ പങ്കുവച്ച രസകരമായൊരു വിഡിയോയും വൈറലായിരുന്നു. ‘ഹാപ്പി ബർത്ത് ഡേ പിഷു’ എന്ന കുറിപ്പിനൊപ്പാമാണ് മഞ്ജു രമേഷ് പിഷാരടിയും ഇളയ മകനുമൊത്തുള്ള ഒരു വിഡിയോ പങ്കുവച്ചത്. അടുപ്പമുള്ളവർ രമേഷ് പിഷാരടിയെ ‘പിഷു’ എന്നാണ് വിളിക്കുന്നത്. വിഡിയോയിൽ അച്ഛന്റെ പേരെന്താ? എന്ന് പിഷാരടി മകനോട് ചോദിക്കുമ്പോൾ ഒരു സംശയവുമില്ലാതെ കുട്ടി ‘പിഷു’ എന്ന് പറയുകയാണ്. പല തവണ ചോദിച്ചിട്ടും കുസൃതിച്ചിരിയുമായി മകൻ പിഷു എന്നുതന്നെ ആവർത്തിക്കുകയാണ്.

 

സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി. മൂന്ന് മക്കളാണ് പിഷാരടിയ്ക്ക്. ഇളയ മകനാണ്  വിഡിയോയിലുള്ളത്. മുൻപും മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ചിരിപ‌ടർത്തിയ അടിക്കുറിപ്പുമായി പിഷാരടി എത്തിയിരുന്നു. ‘ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ മോനുമായി വരുന്നവൻ മോൻസ്റ്റർ’, നല്ല ഇനം ‘വാസു അണ്ണൻ’ (വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരിക) എന്ന പിഷാരടിയുടെ അന്നത്തെ രസികൻ അടിക്കുറിപ്പുകളും വൈറലായിരുന്നു. പതിവു പോലെ പിഷാരടിയുടെ ഇപ്പോഴത്തെ വിഡിയോയും അടിക്കുറിപ്പും  ടപ്പേന്ന് വൈറലുമായി.

 

English Summary : Ramesh Pisharody post a video of his son and viral caption

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com