നദിയിൽ കാലുകളിട്ട് ഇരുന്നു; പിരാനകളുടെ ആക്രമണത്തിൽ പതിമൂന്നുകാരിക്ക് കാൽവിരൽ നഷ്ടപ്പെട്ടു
Mail This Article
തെക്കേ അമേരിക്കയിലെ അർജന്റീനയിലെ സാന്റാ ഫെയിൽ പരാന നദിയിൽ കാലുകളിട്ട് കരയിൽ ഇരുന്ന പതിമൂന്നു വയസുകാരിക്ക് പിരാനകളുടെ ആക്രമണത്തെ തുടർന്ന് ഒരു കാൽവിരൽ നഷ്ടപ്പെട്ടു. നദിയിൽ ഇറങ്ങിയ മറ്റ് 30 പേർക്കും സംഭവത്തിൽ പരുക്കേറ്റു. കൂര്‍ത്ത പല്ലുകളുള്ള, നിമിഷ നേരം കൊണ്ട് ഇരയെ ആക്രമിച്ച് എല്ലുകള്‍ മാത്രം ബാക്കിയാക്കുന്നവയാണ് പിരാനകൾ. അതിനാൽത്തന്നെ തന്നെ മനുഷ്യര്‍ ഏറ്റവും ഭയക്കുന്ന ജീവികളിലൊന്നുമാണ് ഇവ.
പെൺകുട്ടിയെ അടിയന്തര ത്വക്ക് ഗ്രാഫ്റ്റ് ഓപ്പറേഷനായി ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതിലധികം കുട്ടികൾ ഉൾപ്പെടെ നിരവധി നീന്തൽക്കാരുടെ കണങ്കാലിലും വിരലുകളിലും കൈകളിലും ഇവ കടിച്ചു മുറിവേൽപ്പിച്ചു. ഒരു യുവാവിന്റെ കൈയിൽ മുറിവുണ്ടായതായും ഏഴുവയസ്സുള്ള പെൺകുട്ടിയുടെ വിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായും റിപ്പോർട്ട് ചെയ്യുന്നു.
ഉയർന്ന താപനിലയും താഴ്ന്ന ജലനിരപ്പും കാരണം ഈ പ്രദേശത്തെ മത്സ്യങ്ങൾ പലപ്പോഴും സന്ദർശകരെ ആക്രമിക്കാറുണ്ടെന്ന് പ്രാദേശിക മാധ്യമത്തോട് സംസാരിച്ച ലൈഫ് ഗാർഡുകളുടെ യൂണിയൻ പ്രതിനിധി സെർജിയോ ബെരാർഡി വിശദീകരിച്ചു. ആളുകൾ പലപ്പോഴും സന്ദർശിക്കാൻ വരുന്ന ഉയർന്ന താപനിലയും ആഴം കുറഞ്ഞ വെള്ളവുമുള്ള പ്രദേശങ്ങളിലാണ് അവർ കൂടുതൽ വസിക്കുന്നത്. പിരാന വളരെ അപകടകാരിയായ വേട്ടക്കാരാണ്. 2008 ന് ശേഷം നഗരത്തിലെ ഏറ്റവും അപകടകരമായ ആക്രമണമായി കണക്കാക്കപ്പെടുന്നു. 2008 ലെ പിരാനകളുടെ ആക്രമണത്തിൽ 40 നീന്തൽക്കാർക്ക് പരിക്കേറ്റിറുന്നു.
English Summary : Little girl loses toe as piranhas attack in Argentinian city