ADVERTISEMENT

ലോകത്തിലെ ഏറ്റവും മനോഹരവും ശക്തവുമായ ബന്ധമാണ്  സഹോദരങ്ങൾ തമ്മിലുള്ള ബന്ധമെന്നാണ് പറയാറ്  . മൂത്ത സഹോദരങ്ങൾ തങ്ങളുടെ ഇളയവരെ പരിപാലിക്കുന്ന കാഴ്ചകള്‍ തന്നെ ഹൃദയസ്പർശിയാണ്. അത്തരത്തിൽ സഹോദരൻ തന്റെ കുഞ്ഞനുജത്തിയെ പരിപാലിക്കുകയും അവളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മൈല എന്ന കുഞ്ഞനുജത്തിയുടേയും ചേട്ടൻ മാർക്കസിന്റേയും മനോഹരമായ ഈ വിഡിയോ അവരുടെ അമ്മയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഡിയോ  വളരെ പെട്ടെന്നാണ് വൈറലായത്. കുഞ്ഞിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് 16,000 ഫോളോവേഴ്‌സ് ഉണ്ട്.

 

മൈല ഒരു പാർക്കിൽ കിടന്നുറങ്ങുമ്പോൾ മാർക്കസ് സഹോദരിയെ കെട്ടിപ്പിടിക്കുന്നിടത്താണ് വിഡിയോ ആരംഭിക്കുന്നത്. ‘ഇങ്ങനെയാണ് എല്ലാം ആരംഭിച്ചത്. മൈല അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഞാൻ ഗർഭിണിയാകുന്നതിന് മുമ്പ്, തനിക്ക് ഒരു സഹോദരിയെ കൊണ്ടുവരുമെന്ന് മാലാഖമാർ തന്നോട് പറഞ്ഞതായി അവൻ എന്നോട് പറഞ്ഞു. അവന്റെ സഹോദരി അവന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവളെ സംരക്ഷിക്കുകയും, അവൻ തന്റെ എല്ലാ സ്നേഹവും അവൾക്ക് നൽകുകയും അവളുടെ ഏറ്റവും നല്ല സുഹൃത്തായിരിക്കുകയും ചെയ്യുമെന്ന് അവൻ തന്റെ മാലാഖമാർക്ക്  വാഗ്ദാനം നൽകിയെന്ന് ഞാൻ കരുതുന്നു.’ എന്ന കുറിപ്പിനൊപ്പാമാണ് ഇവരുടെ അമ്മ വിഡിയോ പങ്കുവച്ചത്.

 

‘ഒരാൾക്ക് എങ്ങനെയാണ് ഒരാൾക്ക് ഇത്രയധികം സ്‌നേഹിക്കാനാകുക’, ‘നിങ്ങൾക്ക് ഒരു അമേയ്സിംഗായ മകനുണ്ട്. നിങ്ങളുടെ മകൾ വളരെ ഭാഗ്യവതിയാണ്’, ‘ഇത് വളരെ മനോഹരമാണ്, അവൻ ഒരു മിടുക്കനാണ്, നിങ്ങൾ അവനെ ശരിയായ രീതിയിൽ വളർത്തി’ എന്നിങ്ങനെ കുഞ്ഞ് മാർക്കസിന് അഭിനന്ദനവുമായി സ്നേഹം നിറഞ്ഞ നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് താഴെ വരുന്നത്. ഇത്തരത്തിൽ സ്നേഹത്തിന്റെ മാർഗം പഠിപ്പിച്ച അച്ഛനേയും അമ്മയേയും അഭിനന്ദിച്ചു കൊണ്ടുള്ള കമന്റുകളുമുണ്ട്.

 

English Summary : Heartwarming video of two siblings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com