ഹരിയാന്‍വി ഗാനത്തിന് ചുവടുവെച്ച് പെണ്‍കുട്ടി; വിഡിയോ കണ്ടത് 1 മില്യണിലധികം പേര്‍

little-girl-dance-to-haryanvi-song-viral-video
ചിത്രത്തിന് കടപ്പാട് : ഇൻസ്റ്റഗ്രാം
SHARE

ഹരിയാന്‍വി ഗാനത്തിന് ചുവടുവെക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ വൈറലാവുന്നു. രേണുക പന്‍വാറിന്റെ ശബ്ദത്തിലെ 52 ഗജ് കാ ദമനി ഗാനത്തിനാണ് പെണ്‍കുട്ടി ചുവടുവെക്കുന്നത്. വിവാഹ ചടങ്ങിനിടെയാണ് പെണ്‍കുട്ടി മനോഹരമായി നൃത്തം ചെയ്തത്. വിവാഹവേദിയില്‍ ഫോട്ടോയെടുക്കുന്നതിനിടെ പെണ്‍കുട്ടി അതിഥികളുടെ മുന്നില്‍ ചുവടുവെക്കുന്നതു കാണാം. 

വൈറലായ ഡാന്‍സ് വിഡിയോയില്‍, 52 ഗജ് കാ ദമന്‍ എന്ന ജനപ്രിയ ഹരിയാന്‍വി ഗാനത്തിന് പെണ്‍കുട്ടി നൃത്തം വെക്കുമ്പോള്‍ അതിഥികള്‍ അവള്‍ക്ക് പണം നല്‍കുന്നത് കാണാം. ഒരു സ്ത്രീ വന്ന് പെണ്‍കുട്ടിയുടെ കവിളില്‍ ഉമ്മ നല്‍കുകയും ചെയ്തു. വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. 1.3 മില്യണിലധികം പേരാണ് വിഡിയോ കണ്ടത്. 81000ത്തിലധികം പേര്‍ ലൈക്കും ചെയ്തു. നിരവധി പേരാണ് പെണ്‍കുട്ടിയെ പ്രശംസിച്ച് കമന്റുകളിട്ടത്.

''ചുറ്റുമുള്ള സ്ത്രീകള്‍ അവളെ പ്രോത്സാഹിപ്പിക്കുന്നത് എനിക്കിഷ്ടമായി. അവളുടെ പ്രായത്തിനനുസരിച്ച് അവള്‍ നന്നായി നൃത്തം ചെയ്യുന്നു, നൃത്തം ചെയ്യുന്നത് സന്തോഷിപ്പിക്കുന്നുവെങ്കില്‍ അവള്‍ അത് തുടരണം ഒരു കമന്റ് ഇങ്ങനെയായിരുന്നു. 'അവള്‍ അവളുടെ വേദിയുണ്ടാക്കി', ജന്മനായുള്ള കഴിവാണിത്.. ഇങ്ങനെ പോകുന്നു മറ്റു കമന്റുകള്‍.

Content Summary : Llittle girl dance to haryanvi song– Viral video

Disclaimer

നിങ്ങളുടെ കുട്ടിക്ക് എന്തിലെങ്കിലും പ്രത്യേക കഴിവുണ്ടോ? അധികമാരും കൈവയ്ക്കാത്ത ഏതെങ്കിലും മേഖലയിൽ മിടുക്കു കാട്ടുന്നുണ്ടോ? എങ്കിൽ മനോരമ ഓൺലൈനിലൂടെ അവരെ ലോകം അറിയട്ടെ. കുട്ടിയെപ്പറ്റിയുള്ള വിവരണം ഞങ്ങൾക്ക് അയച്ചു തരിക. കുട്ടിയുടെ പേര്, മാതാപിതാക്കളുടെ വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, കുട്ടിയുടെ ഫോട്ടോ എന്നിവ children@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS