അടിപിടിയുടെ കാരണം ഇംഗ്ലീഷില്‍ വിശദീകരിക്കാൻ പെടാപ്പാട് പെടുന്ന രണ്ട് കുട്ടികളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. രണ്ട് കുട്ടികൾ തമ്മിലുള്ള അടിപിടി പരിഹരിക്കുകയാണ് സ്കൂളിലെ ഹെഡ്മാസ്റ്റർ. വഴക്കിന്റെ കാരണം കുട്ടികളോട് തിരക്കുകയാണ് അധ്യാപകൻ. സ്കൂളിലാണെങ്കിലോ ഇംഗ്ലീഷ് മാത്രമേ സംസാരിക്കാനും പാടുള്ളൂ. പക്ഷേ കുട്ടികൾക്ക് ഇത് ഇംഗ്ലീഷിൽ പറഞ്ഞു ഫലിപ്പിക്കാനും സാധിക്കുന്നില്ല. വഴക്കിനെ കുറിച്ച് ഇംഗ്ലീഷില്‍ കഷ്ടപ്പെട്ട് വിശദീകരിക്കുന്ന ഈ രണ്ട് കുരുന്നുകളുടെ വിഡിയോയാക്ക് നിരവധിയാണ് കാഴ്ചക്കാർ.
അറ്റകൈയ്ക്ക് മുറി ഇംഗ്ലീഷില്‍ നടന്ന കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍. അസമിലെ ന്യൂ ലൈഫ് ഹൈസ്കൂളിലാണ് സംഭവം. ആദില്‍ എന്ന കുട്ടി തന്റെ കഴുത്തില്‍ പിടിച്ചതായാണ് ഉദിപ് പറയുന്നത്. ഇംഗ്ലീഷില്‍ പറയാന്‍ വാക്കുകള്‍ കിട്ടാത്തതോടെ ആംഗ്യത്തിലൂടെയാണ് രണ്ട് പേരും അധ്യാപകനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത്.. ഇനിയും വഴക്കു കൂടിയാല്‍ പൊലീസിനെ അറിയിക്കും എന്നും ജയിലിലാക്കുമെന്ന് പറഞ്ഞാണ് കുട്ടികളെ അധ്യാപകൻ തിരിച്ചയക്കുന്നത്. അതേസമയം, കുട്ടികളെ അവരുടെ മാതൃഭാഷയില്‍ സംസാരിക്കാന്‍ അനുവദിക്കണം എന്നാ പലരും കമന്റുകൾ ചെയ്യുന്നത്.
Content Highlight - Fighting between children | Viral video of kids struggling to explain fight | English-only policy in schools | Importance of mother tongue in education